ലയ …. അപ്പോൾ ആദി അറിയാതെ അതിനകത്ത് കയറിപ്പോയല്ലോ …. ഇനി എന്ത് ചെയ്യും …..
ഹരി …. അറിയാതെ ആരും ഒന്നും ചെയ്യില്ല സാർ ….. ഒരു സാമ്പ മൃതുവിന് നന്നായി അറിയാം ഇല്ലെങ്കിൽ അയാൾ പൂജക്കുള്ള ആ സഞ്ചികൾ അവിടെനിന്നും എടുക്കില്ലായിരുന്നു …..
ലയ ….. അപ്പോൾ എന്റെ ആദി ഇനി തിരിച്ചു വരില്ലേ ?
ഹരി അതിന് മറുപടി നൽകിയില്ല …. അവൻ തലകുനിച്ചു നിന്നു ……
ഗോപി സാർ ….. എന്താ ഇവരുടെ മരിച്ചുപോയ മക്കളുടെ പേര് ?
ഹരി …… രാഘവേന്ദ്ര പുത്രനും സൗമിനി രാജയും …….
ലയക്ക് തലകറങ്ങുന്നതുപോലെ തോന്നി …… അവൻ സാറിന്റെ കയ്യിൽ മുറുകെ പിടിച്ചു ……… അവളുടെ കണ്ണ് നിറഞ്ഞൊഴുകി …….
ഹരി …… ഈ കഥ കേട്ട് കണ്ണ് നിറഞ്ഞെങ്കിൽ ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ ….. `നമുക്ക് അൽപ്പ സമയക്കൂടി കാത്തു നിൽക്കാം ……. മഹേന്ദ്ര പുത്രൻ സാറും ഉമയമ്മയും വീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് തിരിച്ചു കഴിഞ്ഞു …… രണ്ടു നാഴികക്കകം ആ മാണി നാദം കേട്ടില്ലെങ്കിൽ ചെറിയൊരു പൂജയോടെ ആ വാതിൽ അടക്കും ചെണ്ടമേളത്തോടെ ….. അതോടെ ഇ നാടും നശിക്കും ….. ഇനി ആർക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല ….. അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ചെയ്ത തെറ്റിന് മാപ്പ് തരണം ……
അപ്പോയെക്കും കരഞ്ഞു തളർന്ന് ലയയുടെ ബോധം മറഞ്ഞിരുന്നു ………
മുഖത്ത് വെള്ളം വീണപ്പോൾ അവൾക്ക് ബോധം തെളിഞ്ഞിരുന്നു ….. ഇരു കയ്യും കൂപ്പി നിൽക്കുന്ന മഹേന്ദ്ര പുത്രനും ഉമാ രാജെയ്ക്കും പിന്നിലായി ആയിരങ്ങൾ ഉണ്ടായിരുന്നു …..
അവൾ കലിതുള്ളി നിൽക്കുകയായിരുന്നു …….
മഹേന്ദ്ര പുത്രൻ …… മകളെ ഞങ്ങളോട് ക്ഷമിക്കണം ……..
ലയ ….. നിങ്ങളോട് ദൈവം പോലും പൊറുക്കില്ല … ഈ നാട്ടുകാരോടും …… എന്റെ ആദി തിരിച്ചുവരും …. ആദിയല്ല …… ആദിത്യ രാഘവേന്ദ്ര പുത്രൻ …… ആദി തിരിച്ചു വന്നാലും നിങ്ങൾക്കും നിങ്ങളുടെ ആൾക്കാർക്കും ഒരിക്കലും ഞാൻ എന്റെ ആദിയെ വിട്ടുതരില്ല ……. അത്രെയും ക്രൂരരാണ് നിങ്ങളും നിങളുടെ പ്രജകളും …… ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റാണ് നിങ്ങളെല്ലാവരും ചേർന്ന് ചെയ്തു കൂട്ടിയിരിക്കുന്നത് …… പരസ്പരം സ്നേഹിച്ചെന്നുള്ള തെറ്റ് മാത്രമേ അവർ ചെയ്തുള്ളു …… അതിന് അവർക്ക് ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം അവർക്ക് നൽകേണ്ടി വന്നത് അവരുടെ ജീവനും ജീവിതവുമായിരുന്നു …….. അവിടെയാണ് നിങ്ങൾക്ക് തെറ്റിയത് …… എന്താണ് അവർ ചെയ്ത തെറ്റ് ….. പരസ്പരം സ്നേഹിച്ചതോ …… സ്വയം മരിക്കുമെന്നറിഞ്ഞിട്ടും അവർ വേർപിരിയാൻ തയ്യാറായില്ല …. കൊട്ടാരത്തിൽ ജീവിക്കേണ്ടവർ തേങ്ങവെട്ടുകാരനായി ജീവിക്കേണ്ടിവന്നു …… സ്നേഹബന്ധത്തിന്റെ വില നിനക്കൊന്നും അറിയില്ല …… അവർ മരിച്ച ശേഷം എന്റെ ആദി വളർന്നതെങ്ങിനെയെന്ന് നിനക്കൊക്കെ അറിയാമോ …… വെറും പട്ടിയെപ്പോലെ …. ഒരു അടിമയെപ്പോലെ ……. നാട്ടുകാരും കൂടെ പഠിച്ച കൂട്ടുകാർ പോലും അവനെ അകറ്റി നിർത്തി ……. ഇത്രയും വലിയ വിദ്യാഭ്യാസം ഉണ്ടായിട്ടും ഓരോ വീടിന്റെയും അടുക്കളപ്പുറത്തിരുത്തി ആ കുടുമ്പത്തിന് ആഹാരം കൊടുക്കുമ്പോഴും ഒരു അഭിമാനക്കുറവും ഇല്ലാതെ അവർ അത് കഴിച്ചു …. ജീവിക്കാൻ വേണ്ടി മാത്രം ……. നിങ്ങളുടെ ഗർവിന് അവർ അനുഭവിക്കേണ്ടി വന്ന ദുരിതം …… ആ നിങ്ങളെ , ആദി എന്തിന് ഇനിയും സഹായിക്കണം ….. എന്റെ ആദിയുടെ ജീവിതമോർത്ത് ഞാൻ കരയാത്ത ദിവസങ്ങളില്ല ….. നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ല …. ഗുണം പിടിക്കാൻ പാടില്ല ….. ആ അമ്മയുടെ മുഖം ഇപ്പോഴും എനിക്ക് മുന്നിൽ നിൽക്കുന്നതുപോലെ തോന്നുന്നു …… ഒരിക്കൽപോലും ഒരു രാജകുമാരിയായി അവർ ജീവിച്ചിട്ടില്ല ….. ഇത്രയും നല്ല ചുറ്റുപാടുണ്ടായിട്ടും തേങ്ങ പെറുക്കിയും മാടുകളെ മേച്ചും ആണവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് ……. അപ്പോഴും അഭിമാനവും കെട്ടിപ്പിടിച്ച് നിങ്ങളിവിടെ സുഖിച്ചു ജീവിക്കുകയായിരുന്നു …….. എന്റെ ആദി നിങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും …… ഒരു വീട്ടിൽ വളർത്തുന്ന പട്ടിയുടെ അത്രയും വിലപോലും ഇല്ലാതെയാണ് അവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് …. ആ ആദി നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ …..