ബെന്നിയുടെ പടയോട്ടം – 32 (ഡിന്നര്‍ പാര്‍ട്ടി – 1)

Posted by

തന്ത്രപൂര്‍വ്വം സ്മിത ചോദിച്ചു. അവള്‍ക്ക് സ്ഥലത്തിന്റെ വിലയോ പണമോ ഒന്നുമായിരുന്നില്ല വിഷയം; ബെന്നിയെ ഒന്നുകൂടി കാണണം. ആ പുരുഷത്വം അവളെ വല്ലാതെ കൊത്തിവലിക്കുകയായിരുന്നു. അജയന്‍ ഭാര്യ പറഞ്ഞ കാര്യം ആലോചിച്ചു നോക്കി. സംഗതി ശരിയാണ്. ഒന്നടുത്തിടപെട്ടാല്‍ ചിലപ്പോള്‍ അയാള്‍ മനസ് മാറ്റിയാലോ?

“ശരി..അങ്ങനെ ചെയ്യാം..എന്നാണ് അയാളെ വിളിക്കേണ്ടത്?” അവന്‍ ചോദിച്ചു.

“ചേട്ടന്‍ ഫോണ്‍ ചെയ്ത് ചോദിക്ക്..അങ്ങേര്‍ക്ക് സൌകര്യമുണ്ടെങ്കില്‍ നാളെയോ മറ്റന്നാളോ വരാന്‍ പറ..” സ്മിത തന്റെ സന്തോഷം പുറമേ പ്രകടിപ്പിക്കാതെ പറഞ്ഞു.

“വിളിക്കാം..അച്ഛനും അമ്മയ്ക്കും ഇതൊക്കെ ഇഷ്ടമാകുമോ എന്തോ?’

‘അവര്‍ വൈകിട്ട് ഇവിടെ കാണില്ലല്ലോ..സൈറ്റില്‍ അല്ലെ കിടപ്പ്” സ്മിത മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു. അജയന്‍ മൂളി. അവളുടെ വിയര്‍ത്ത കക്ഷങ്ങള്‍ കണ്ടപ്പോള്‍ അജയന്‍ നിയന്ത്രണം തെറ്റി അവളെ പിടിച്ച് മലര്‍ത്തിക്കിടത്തി അതില്‍ മുഖം അമര്‍ത്തി മണത്തു. അവള്‍ കുതറിയപ്പോള്‍ അവന്‍ ആ ചോരച്ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച ശേഷം എഴുന്നേറ്റു.

“ഇന്ന് രാത്രി നിന്നെ ഞാന്‍ കൊല്ലും നോക്കിക്കോ..” അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു.

“ഉം..കുറെ കൊല്ലും..” സ്മിത കള്ളച്ചിരിയോടെ പറഞ്ഞു. അവളുടെ മനസ് നിറയെ ബെന്നിയായിരുന്നു. അജയന്റെ രണ്ടോ മൂന്നോ മിനിറ്റ് നീളുന്ന കോപ്രായം സത്യത്തില്‍ അവള്‍ ഭാര്യ ആയിപ്പോയതുകൊണ്ട് മാത്രം സഹിക്കുന്നതായിരുന്നു.

അടുത്ത ദിവസം ബെന്നി വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അതുകൊണ്ടാണോ എന്നറിയില്ല, നല്ല സുഖം തോന്നുകയാണ്. ഒരു ചരക്കിനെ കിട്ടിയാല്‍ സുഖിക്കാന്‍ പറ്റിയ കാലാവസ്ഥ. അവന്‍ ആലോചിച്ചുകൊണ്ട് വരാന്തയിലെ കസേരയില്‍ ചാരിക്കിടന്നു. അപ്പോഴാണ്‌ അവന്റെ മൊബൈല്‍ ശബ്ദിച്ചത്. ഏതു മാരണമാവോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ബെന്നി ഫോണിന്റെ സ്ക്രീനില്‍ നോക്കി. പരിചയമില്ലാത്ത നമ്പരായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ബെന്നി ഫോണെടുത്ത് ചെവിയോടു ചേര്‍ത്തു.

“ഹലോ..ബെന്നി ഹിയര്‍..” അവന്‍ പറഞ്ഞു.

“ഹായ് മിസ്റ്റര്‍ ബെന്നി..എന്റെ പേര് അജയന്‍..” മറുപുറത്ത് നിന്നും അജയന്റെ സ്വരം ബെന്നി കേട്ടു.

“സോറി..എനിക്ക് മനസിലായില്ല.”.

“എന്നെ അറിയാന്‍ വഴിയില്ല..ഒരു വാസുദേവന്‍‌ നായരുടെ വീടും പുരയിടവും താങ്കള്‍ കാണാന്‍ വന്നിരുന്നില്ലേ..അദ്ദേഹത്തിന്‍റെ സണ്‍ ഇന്‍ ലോ ആണ് ഞാന്‍..”

ബെന്നിയുടെ മനസ് വേഗം പിന്നിലേക്ക് ഓടി. അവന് ആളെ മനസിലായി. സ്മിതയുടെ ഭര്‍ത്താവ്! അവളുടെ കാര്യം ഓര്‍ത്തപ്പോള്‍ തന്നെ ബെന്നിയുടെ സിരകള്‍ തുടിച്ചു. ഛെ..താന്‍ എന്തുകൊണ്ട് അവളുടെ കാര്യം ഓര്‍ത്തില്ല എന്നവന്‍ സ്വയം ചോദിച്ചു.

“യെസ്..മനസിലായി..എന്നാണ് ഗള്‍ഫില്‍ നിന്നും വന്നത്?” ബെന്നി ചോദിച്ചു.

“ഒരാഴ്ചയായി..പിന്നെ ഞാന്‍ വിളിച്ചത് താങ്കളെ ഒന്ന് മീറ്റ്‌ ചെയ്യാന്‍ വേണ്ടിയാണ്..വിരോധമില്ലെങ്കില്‍ ഇന്ന് വൈകിട്ട് താങ്കള്‍ ഞങ്ങള്‍ക്കൊപ്പം ഡിന്നര്‍  കഴിക്കണം എന്നൊരു ആഗ്രഹം..ഒപ്പം സ്ഥലത്തിന്റെ കാര്യം ഒന്ന് ഡിസ്കസ് ചെയ്യുകയും ചെയ്യാം….”

ബെന്നിക്ക് അക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഒന്നമാത് പുഴയുടെ തീരത്തുള്ള ആ പഴയ വീട് അവനു വാങ്ങാന്‍ നല്ല താല്പര്യം ഉണ്ടായിരുന്നു. രണ്ടാമത്തെ കാരണം സ്മിതയായിരുന്നു. അവന്‍ ബന്ധപ്പെട്ടിട്ടുള്ള സ്ത്രീകളില്‍ അവനെ ഏറ്റവും ആകര്‍ഷിച്ച പെണ്ണ് സ്മിതയായിരുന്നു. അവളുടെ സൌന്ദര്യം അവനില്‍ വല്ലാത്ത ഒരു ലഹരിയാണ് ഉണ്ടാക്കിയിരുന്നത്. എന്നിട്ടുകൂടി അവളെ താന്‍ ഈ അടുത്ത കാലത്തൊന്നും ഓര്‍ത്തില്ലല്ലോ എന്ന് അവന്‍ ചിന്തിക്കാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *