‘എടാ ചെക്കാ, അധികം മഴ കൊണ്ട് പനി പിടിക്കേണ്ട, രാത്രിയിലെ കാര്യം കുഴയും’ കാറിലുണ്ടായിരുന്ന ബന്ധുക്കളിലാരോ തമാശയായി പറഞ്ഞു, അപ്പുവിന്‌റെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
കോരിച്ചൊരിയുന്ന മഴയുടെ തണുപ്പുമേറ്റു കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും അപ്പുവിന്‌റെ മനസ്സിലെ ടെൻഷനു യാതൊരു ശമനവുമുണ്ടായിരുന്നില്ല, അവൻ വെട്ടിവിയർത്തുകൊണ്ടിരുന്നു.ഒടുവിൽ ആ നിമിഷമെത്തി, അഞ്ജലി അവനു സമീപത്തേക്കു നടന്നു , ഇടതു വശത്തു വധുവിനു വിധിച്ച സ്ഥലത്ത് അവൾ ഇരുന്നു , കലുഷിതമായ മുഖത്തോടെ.
ചുവന്ന പട്ടുസാരിയിലുംകമ്പികുട്ടന്‍.നെറ്റ് ആഭരണങ്ങളിലും പൊതിഞ്ഞ അഞ്ജലിയെ അപ്പു ഒന്നു പാളി നോക്കി, ഹൗ, തങ്കത്തിൽ തീർത്ത ദേവീവിഗ്രഹം പോലുണ്ടായിരുന്നു അവൾ, സൗന്ദര്യത്തിന്‌റെയും ഐശ്വര്യത്തിന്‌റെയും നിറകുടം, നോട്ടം പിൻവലിക്കാൻ അവനു കഴിഞ്ഞില്ല. അഞ്ജലി അവനെ പെട്ടെന്നു നോക്കി, എല്ലാ തീക്ഷ്ണതയുമുള്ള ഒരു കത്തുന്ന നോ്ട്ടം. അതു നേരിടാനാകാതെ അപ്പു തന്‌റെ മിഴികൾ താഴ്ത്തി.
എല്ലാം ചിട്ടപ്പടി തന്നെ നടന്നു. ആദ്യം കന്യാദാനം , പിന്നീടു മുറപ്രകാരമുള്ള ചടങ്ങുകൾ , ഒടുവിൽ താലികെട്ട്. നെന്മാറയിൽ നിന്നുള്ള ഇല്ലത്തെ ബ്രാഹ്മണൻ പൂജിച്ചു നൽകിയ താലി അപ്പു അഞ്ജലിയുടെ കഴുത്തിൽ അണിയിച്ചു. ഒരു ശില പോലെയായിരുന്നു അഞ്ജലിയുടെ ഇരിപ്പ്. അവളുടെ കണ്ണിൽ നിന്നു കണ്ണീർ പുഴ പോലെ പുറത്തേക്കൊഴുകി, ഉള്ളിൽ ഒരു മഹാസമുദ്രം അലയടിച്ചു.
ഒടുവിൽ എല്ലാം കഴിഞ്ഞു, ആഘോഷങ്ങളും, രക്ഷിതാക്കളുടെ ബാധ്യതകളും, വേർപിരിയലിന്‌റെ കണ്ണീരും. മേലേട്ടു തറവാട്ടിലേക്ക് അഞ്ജലിയുമായി പുറപ്പെടുന്നതിനു മുൻപ് കൃഷ്ണകുമാർ അപ്പുവിന്‌റെ കൈകളിൽ പിടിച്ചൊന്നമർത്തി. ‘ മോനെ അപ്പൂ’ , സ്വതവേ പരുക്കനായ ആ മനുഷ്യൻ ആർദ്രമായ കണ്ണുകളോടെ അപ്പുവിനെ നോക്കി,’എന്‌റെ മകളെ ഒരിക്കലും ്‌സ്‌നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, അവൾ പാവമാണ്, അവിടെ അവളെ്‌പ്പോഴും സന്തോഷവതിയായിരിക്കണം’. ഇടയ്‌ക്കൊന്ന്ിടറിയെങ്കിലും കൃഷ്ണകുമാർ പറഞ്ഞുതീർത്തു.
അപ്പു തിരിച്ചൊന്നും പറഞ്ഞില്ല, പകരം കൃഷ്ണകുമാറിന്‌റെ കൈകളിൽ ഒന്നു തലോടി, എല്ലാം താൻ ്‌കേട്ടുവെന്ന് അറിയിക്കും പോലെ.