കൂട്ടുകാരോടൊത്ത് ഓണവിശേഷങ്ങൾ പങ്കുവെയ്ക്കലും മറ്റുമായി ഈ നല്ല സുദിനം മറക്കാൻ പറ്റാത്ത ഒന്നാകണമെന്ന് . പക്ഷെ അവളുടെ പ്രേതീക്ഷകൾ എല്ലാം തന്നെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അമ്മയുടെയും അച്ഛന്റെയും വാക്കുകൾ അവളുടെ മനസ്സിൽ മുറിവേല്പിക്കും വിധം തുളച്ചുകയറിയത്. കമ്പനിയുടെ എന്തോ അത്യാവശ്യ കാര്യത്തിനായി അവർക്ക് ഇന്ന് തന്നെ ബാംഗ്ലൂർ വരെ പോണമെന്ന് . അതുകൊണ്ട് അടുത്ത തവണ ഓണം ഗംഭീരമായി കൊണ്ടാടാമെന്ന സ്ഥിരം പല്ലവിയും. എന്തെല്ലാം പ്രേതീക്ഷാലയിരുന്നു അവളുടെ മനസ്സിൽ , പക്ഷെ അതെല്ലാം ഒറ്റനിമിഷം കൊണ്ട് അസ്തമിച്ചു . ആ വലിയ വിശാലമായ ഫ്ലാറ്റിൽ ഇനി രണ്ടു ദിവസം ഒറ്റയ്ക്ക് . ഒറ്റയ്ക്ക് നില്ക്കാൻ അവൾക്ക് ഒരു പേടിയും ഇല്ലായിരുന്നു . കാരണം അവൾ ഇങ്ങനത്തെ സാഹചര്യങ്ങളുമായി ഇതിനോടകം തന്നെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു ., പക്ഷെ ഈ ഓണം അവൾക്ക് സമ്മാനിച്ച ദുർവിധിയെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ കുഞ്ഞു മനസ്സ് തെല്ലൊന്നു തേങ്ങി . പക്ഷെ തന്റെ വിഷമം ഉള്ളിൽ തന്നെ ഒതുക്കിക്കൊണ്ട് അവൾ അവരെ യാത്രയാക്കാൻ പോയി . ഇറങ്ങുമ്പോൾ അമ്മയുടെ വക ഒരു നേർത്ത തലോടൽ.
‘മോളുട്ടി സൂക്ഷിക്കണേ …..ഉം.. അമ്മ എത്രയും വേഗം വരാട്ടോ..”……(അങ്ങനെ പറയുമ്പോഴും സുമിത്രയുടെ വാക്കുകൾ ഇടറിയിരുന്നു. പക്ഷെ തനിക്കും രവിയേട്ടനും ഇന്ന് പോയെ മതിയാകു .ഇറങ്ങുമ്പോഴും രവി തന്റെ കഴിവിന്റെ പരമാവധി ഫോണിലുടെ കാര്യങ്ങൾ ഇവിടെ നിന്ന്കമ്പികുട്ടന്.നെറ്റ് നിയന്ത്രിക്കാൻ ശ്രേമിച്ചുകൊണ്ടേയിരുന്നു . അങ്ങനെ അവർ യാത്രയായി . അവൾ ഡോർ ലോക്ക് ചെയ്തു തൻറെ ബാല്കണിയിലേക്ക് നടന്നു പോയി .
‘നിമ്യ ‘…അതായിരുന്നു അവളുടെ പേര് . നഗരത്തിലെ ഏറ്റവും ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു .
വിലകൂടിയ വസ്ത്രങ്ങളും , ആഡംബര കാറും, മറ്റുമൊക്കെയായി സുഖ സൗകര്യങ്ങൾ നിരനിരയായി പോവുന്നെങ്കിലും അവളുടെ ജീവിതം നൂലുപൊട്ടിയ ഒരു പട്ടം പോലെയാ ഏകാന്തതയിൽ അലഞ്ഞു നടക്കുകയാണ്. രവിയും, സുമിത്രയും പോയതിനു ശേഷം അവൾ നേരെപോയതു ബാൽക്കണിയിലൂടെയുള്ള ദൂരെക്കാഴ്ചകൾ ആസ്വദിക്കാനാണ്. ദൂരെ നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നീലാകാശം. പക്ഷി കൂട്ടങ്ങൾ ഒരു ദിക്കിൽ നിന്നും മറ്റൊരു ദിശയിലേക്ക് പറന്നു പോകുന്നു . തന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ പക്ഷിക്കൂട്ടത്തിന്റെ ജീവിതം എത്ര സുന്ദരമാണെന്നു അവൾക്ക് തോന്നിപ്പോയി . എത്ര ഭാഗ്യവാന്മ്മാരാണ് അവറ്റകൾ. ഒരു വിലക്കുകളുമില്ലാതെ ഭൂമിയില്ല ഏതൊരു കോണിലേക്കും സഞ്ചരിക്കാൻ അവർക്ക് കഴിയും.
തിരുവോണം [Shahana]
Posted by