ഏയ് ഇല്ല…ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു…..അവൾക്കു വിശ്വാസം വരാത്തത് പോലെ എന്നെ കെട്ടിപ്പിടിച്ചു കിടന്നു….ഞങ്ങൾ ഉറക്കത്തിലേക്കു നഗ്നരായി വഴുതി വീണു…..
നൗഷാദ് എറണാകുളത്തു നിന്നും രാവിലെ സൈഫിന്റെ മൊബൈലിലേക്ക് വിളിച്ചു…..സമയം ഒമ്പതര……ഇവനിതെന്തു ഉറക്കമാ….ഈ കാള എഴുന്നേറ്റില്ലേ…കട തുറക്കാൻ അരമണിക്കൂർ ബാക്കിയുണ്ടല്ലോ….ചിലപ്പോൾ അവൻ കുളിക്കുകയായിരിക്കും…..തൃശൂർ ടീം നൽകിയ ഉരുപ്പടികളുമായി നൗഷാദ് എപ്പോഴും പകൽ യാത്ര തിരിക്കൂ എറണാകുളത്തു നിന്നും…രാത്രിയിൽ അവിടെ എത്തി…ഏതെങ്കിലും ഹോട്ടലിൽ തങ്ങി രാവിലെ ഒരു ഒമ്പതര പത്തു മണിയോടെ എറണാകുളത്തു നിന്നും ഉടുമ്പൻ ചോലക്കു തിരിക്കും….അന്ന് ഉഡുപ്പി റെസ്റ്റോറന്റിൽ നിന്നും മസാലദോശയും കഴിച്ചു ഇറങ്ങി വന്നിട്ടാണ് സൈഫിനെ വിളിച്ചത്….സൊസൈറ്റിയിൽ ഇന്നലെ ഏൽപ്പിച്ച കാശിടുന്ന കാര്യം ഓര്മിപ്പിക്കാനായിരുന്നു…..നൗഷാദ് ലൈലയെ വിളിക്കാൻ നിന്നില്ല..കാരണം രണ്ടു മൂന്നു ദിവസം കൊണ്ട് വീട്ടിലെ അവസ്ഥ അതാണല്ലോ…..വണ്ടി എടുത്തു നൗഷാദ് ഉടുമ്പൻ ചോലക്കു തിരിച്ചു…..രണ്ടു മണിക്കൂർ കൊണ്ട് ഉടുമ്പൻ ചോലയിൽ എത്തി….ഇതിനിടയിലെല്ലാം സൈഫിന്റെ മൊബൈലിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു…മൊബൈൽ ഔട്ട് ഓഫ് സർവീസ് ഏരിയാ ആണ് പറയുന്നത്….നൗഷാദ് തന്റെ കടയുടെ മുന്നിൽ എത്തി…കട തുറന്നിട്ടില്ല….വണ്ടിയിൽ നിന്നുമിറങ്ങി താഴിട്ടു പൂട്ടുന്ന സ്ഥാനത്തു ചെന്ന് നോക്കുമ്പോൾ താഴിട്ടിട്ടില്ല….നൗഷാദ് വിചാരിച്ചു…സൈഫ് കട താഴ്ത്തിയിട്ടിട്ട് സൊസൈറ്റിയിൽ പോയതായിരിക്കും എന്ന്….ഷട്ടർ പൊക്കി അകത്തു കടന്ന നൗഷാദിന്റെ ചങ്കൊന്നു കാളി…..സ്വർണ്ണ ഉരുപ്പടികൾ വച്ചിരുന്ന കൗണ്ടറിന്റെ അടിവശം തുറന്നു കിടക്കുന്നു…..സൈഫിന്റെ മൊബൈലിൽ വീണ്ടും ട്രൈ ചെയ്തു….