“അതെ എനിക്ക് അച്ഛനെയൊന്നു കാണണം…..
“എന്താ കാര്യം…..കുരിശുകൊള്ളാൻ വന്നതാണോ…..പരിഹാസ രൂപേണ അയാൾ തിരക്കി….
“അല്ല…..ബെന്നിച്ചൻ പറഞ്ഞിട്ട് വന്നതാ……ഒരു മുപ്പതു ലക്ഷത്തിന്റെ ചെക്ക് അച്ഛനെ ഏൽപ്പിക്കാൻ പറഞ്ഞു…പൊൻകുരിശു പണിയാൻ…..
“ആര് ബഹ്‌റൈൻ ബെന്നിയോ…എന്റെ കർത്താവേ……കപ്യാർ വേഗത്തിൽ അവനെയും കൂട്ടി അച്ഛന്റെ തിരുമനയിൽ എത്തി…..
കതകിനു കൊട്ടി…..അച്ഛൻ ഇറങ്ങി വന്നു…”അച്ചോ ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ…..കാപ്പിയാര് മൊഴിഞ്ഞു….
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ മാത്തുക്കുട്ടി….അല്ല കൂടെയുള്ളതാരാ…….
“അത് അച്ചോ ആ ബഹ്‌റൈൻ ബെന്നി പറഞ്ഞു വിട്ടിട്ട് വന്നതാ…….നമ്മുടെ പൊലീസുകാരി വത്സലയുടെ മോനാണ്……..
“വരൂ…..അവനെ അകത്തക്കച്ചന് ക്ഷണിച്ചു…..
അവൻ വന്ന വിവരം പറഞ്ഞിട്ട് കപ്യാർ സമക്ഷം അച്ഛന് ചെക്ക് കൈമാറി……
“ബെന്നിച്ചന്റെ മാനസാന്തരം നമുക്ക് സന്തോഷം ആയി എന്നറിയിക്കുക………
“അച്ഛൻ നേരിട്ടറിയിച്ചുകൊള്ളുക…..നാളെ ഇവിടെ എത്തും ആൾ………..സന്ദീപ് ഇറങ്ങി മാത്തുക്കുട്ടി ഒരോട്ടമായിരുന്നു ഈ വിവരം നാടൊട്ടുക്ക് അറിയിക്കാൻ…..പൊന്നിൻ കുരിശ് ആരുടേയും സഹായമില്ലാതെ ബെന്നിച്ചൻ സംഭാവന ചെയ്തിരിക്കുന്നു…..പള്ളി പരിസരങ്ങളിൽ വാർത്ത പരന്നു…തോമാച്ചന്റെ മരണം ജനം മറന്നു……….
സന്ദീപ് നേരെ വണ്ടിയുമെടുത്ത് സ്റ്റെല്ലയുടെ ബ്യുട്ടി പാർലറിന് മുന്നിലൂടെ ഒന്ന് കറങ്ങി…….തുറന്നിരിക്കുകയാണ്……അപ്പോൾ ഹസീനയും ഉമ്മയും ഒറ്റക്കായിരിക്കും വീട്ടിൽ ……അവന്റെ മനസ്സ് അങ്ങോട്ട് പോകാൻ പ്രേരിപ്പിച്ചു……ഹസീനയെ ഒന്ന് കാണുവാൻ അവന്റെ മനസ്സ് വെമ്പി…..ഒപ്പം അവളുടെ ഉമ്മയെയും…….സന്ദീപ് നേരെ വണ്ടി ബെന്നിയുടെ വീട്ടിലേക്കു വിട്ടു……..അവൻ വണ്ടി പോർച്ചിൽ കയറ്റിയിട്ടു….അവിടെ ആൾതാമസം ഉണ്ടെന്നേ അറിയുകയില്ല…..അവൻ കാളിംഗ് ബെല്ലടിച്ചു…..ഒന്നടിച്ചു……അനക്കമില്ല…രണ്ടടിച്ചു……മൂന്നടിച്ചു……കതകു തുറന്നു……ആ…..സന്ദീപായിരുന്നോ……ഹസീനയുടെ വിറയാർന്ന സ്വരം…..
“എന്താ പേടിച്ചുപോയോ……സന്ദീപ് തിരക്കി…..
“പിന്നെ…പേടിക്കാതെ…….സ്റ്റെല്ലേച്ചി പറഞ്ഞു ആരും വരില്ല എന്ന്……സ്റ്റെല്ലേച്ചി വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു….കതകു തുറക്കണ്ടാ എന്ന് കരുതിയതാണ്…….സ്റ്റെല്ലേച്ചിയെ വിളിക്കണോ വേണ്ടയോ എന്നാലോചിച്ചപ്പോഴാണ് സി.സി. ക്യാമിന്റെ കാര്യം ഓർത്തത്….നോക്കിയപ്പോൾ സന്ദീപ്….അതാ തുറന്നത്…..അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..വാ അകത്തേക്ക് കയറു…..