“മോളെ, എനിക്ക് നേരത്തെ പോകണം. നിന്നെ കൊണ്ടുപോയാൽ ഞാൻ വൈകും”. ഞാൻ അവളെ ഒഴിവാക്കാൻ നോക്കി.
“ഇല്ല പപ്പ ഞാൻ റെഡി അന്ന്. വൈകില്ല.” അവൾ എന്നെ വിടുന്ന മട്ടില്ല.
ഞാൻ ഇറങ്ങാറായപ്പോൾ അവളും കാറിൽ കേറി. ലക്ഷ്മിയോട് യാത്ര പറഞ്ഞു ഞാൻ മെല്ലെ കാറു ഡ്രൈവ്ചെയ്തു വീടിന്റെ പുറത്തേക്കു റോഡിലേക്ക് ഇറങ്ങി. ട്രാഫിക് അധികം ഉണ്ടായിരുന്നില്ല, എന്നാലും ഞാൻ പതിയെയാണ് പോയത്. ഞാനോ നന്ദുട്ടിയോ ഒന്നും മിണ്ടിയില്ല. ആ നിശബ്‌ദത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്നാൽക്കൂടി എനിക്കൊന്നും നന്ദുട്ടിയോടു മിണ്ടാൻ തോന്നിയില്ല. പാക്കുകൾ പുറത്തു വന്നില്ല.
“പപ്പാ, എന്തേലും ബുദ്ധിമുട്ടുണ്ടോ പപ്പ?”. ഒടുവിൽ ആ നിശബ്ദതതക് ഭംഗം വരുത്തി നന്ദുട്ടി ചോദിച്ചു. “ഇന്നലെ മുതൽ ഞാൻ ശ്രെദ്ദിക്കുവാ. പാപ്പക് ഒരു വല്ലയിലപോലെ.”
“യേ.. ഒന്നും ഇല്ല, മോൾക്ക് തോന്നുന്നതാ.” ഞാൻ നന്ദുട്ടിയെ നോക്കാതെ മറുപടി പറഞ്ഞു. അവൾ അപ്പോളും എന്നെ ചോദ്യരൂപേനെ നോക്കി ഇരിക്കുന്നത് എനിക്ക് കാണാം ആയിരുന്നു. ഞാൻ പറഞ്ഞത് അത്ര വിശ്വസം വരാത്തതാണ് പോലെ അവൾക്കു. ഒടുവിൽ കോളേജ് എത്തുവാനത്തു വരെ രണ്ടാളും ഒന്നും മിണ്ടിയില്ല.
“പപ്പ, പാപ്പക് എന്ത് പ്രോബ്ലം എന്നോട് പറയാം, ഓക്കേ. ഐ വില്ല് ബി യുവർ ഗുഡ് ഫ്രണ്ട്.” എന്ന് പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു നന്ദുട്ടി കാറിൽ നിന്നും ഇറങ്ങി കോളജിലേക്ക് നടന്നു.