“ആ അമ്മാ…”
“അമ്മാ കുമ്മാ ന്നൊന്നും വിളിക്കണ്ട!!
ചേച്ചീ ന്നു വിളിച്ചാ മതി എന്നെ.. എനിക്കത്ര പ്രായൊന്നുല്ല്യ..”
ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു..
“ആ ചേച്ചീ.”
അവനും എന്നോടൽപ്പം ഫ്രീ ആയിരുന്നു…
വൈകിട്ട് അഞ്ചുമണിയോടെ ഒരു ബാച്ചലേഴ്‌സ് പാർട്ടി ഉണ്ടെന്നും പറഞ്ഞ് ഇച്ചായൻ ബൈക്കുമെടുത്ത് പുറത്തുപോയി..
ആഴ്ചയിൽ ഇപ്പൊ മൂന്നു ദിവസമെങ്കിലും ഇച്ചായന് പാർട്ടിയാണ്..
ഇനി പുലർച്ചയോ മറ്റോ വന്നാലായി…
അല്ലേലും കള്ളുകുടിക്കാനും പ്രാർത്ഥിക്കാനും എല്ലാര്ക്കും ഓരോ കാരണങ്ങൾ വേണമെന്നാണല്ലോ…
(രണ്ടും മനസ്സമാധാനം തേടിയാണെന്നാണല്ലോ വെയ്പ്പ്.. എന്നാപ്പിന്നെ ഈ അമ്പലോം പള്ളീം ഒക്കെ ബാറിലേക്ക് മാറ്റിയാ പോരെ… )
“അഴകാ… ഡാ…. നീ എവിടെ??”
“ദോ വന്തിട്ടെൻ ചേച്ചീ..”
അവൻ പുറത്ത് ചുറ്റുമുള്ള പറമ്പോക്കെ നടന്നു നോക്കുവായിരുന്നു. മൂന്നു നാല് നാളികേരം പെറുക്കി കൊണ്ടുവരുന്നത് കണ്ടു..
“മമ്…
പറയാതെ തന്നെ കാര്യങ്ങൾ ചെയ്യാൻ അറിയാം.”
ഞാൻ മനസ്സിലോർത്തു..
“ഇനി ബാക്കി കാര്യങ്ങൾ കൂടി.”