പുനർജന്മം 1 ശാരദാമ്മ
Punarjanmam | Author : Rishi
ഹരി ഈ നഗരത്തിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി ലേഖയോടൊപ്പം താമസിക്കാൻ വന്നതു തന്നെ ഇവിടെ അറിയപ്പെടുന്ന ഗവണ്മെന്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും രോഗത്തിന്റെ സ്പെഷ്യലിസ്റ്റുകളും ഉള്ളതുകൊണ്ടായിരുന്നു. ഒരവസാന ശ്രമം എന്ന നിലയ്ക്കാണ്, മറ്റൊന്നുമല്ല. ഹരിയ്ക്ക് ഏതാണ്ട് ആശ നശിച്ചിരുന്നു. മാത്രമല്ല രോഗത്തിന്റെ അവസാനത്തെ ഘട്ടങ്ങൾ കഴിവതും വേദനയില്ലാതാക്കാൻ സഹായിക്കുന്ന പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളും നഗരത്തിലുണ്ട്. അച്ഛനമ്മമാരില്ലാത്ത ഹരിയ്ക്ക് എങ്ങോട്ടു തിരിയണം എന്നറിയില്ലായിരുന്നു. ലേഖയുടെ അമ്മയാകട്ടെ വയ്യാത്ത ഭർത്താവിന്റെ കൂടെയും.
ഓമനത്തമുള്ള ലേഖയും, കണ്ടാൽ കഷ്ട്ടി ഇരുപത്തൊന്നു മതിക്കുന്ന ഹരിയും നല്ല പൊരുത്തമുള്ള ജോഡിയായിരുന്നു. അഞ്ചരയടിയ്ക്കു താഴെയാണ് രണ്ടുപേരുടെയും ഉയരം. വെളുത്തു മെലിഞ്ഞ പ്രകൃതം. ഓർക്കാപ്പുറത്തേറ്റ തിരിച്ചടിയിൽ ഹരി പകച്ചുപോയിരുന്നു. മുഴുവനും തളർന്നുപോവാതിരുന്നത് ലേഖയുടെ സ്നേഹവും വേദനയ്ക്കിടയിലും പുഞ്ചിരിക്കുന്ന അവളുടെ മനശ്ശക്തികൊണ്ടും മാത്രമായിരുന്നു.
മാധവേട്ടാ ഒന്നു വരൂ. ശാരദാമ്മ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്കു നോക്കി കണവനെ മധുരമുള്ള സ്വരത്തിൽ വിളിച്ചു. സ്വരം മധുരമായിരുന്നെങ്കിലും ആ വിളിയിലെ ആജ്ഞ പുള്ളിക്കു മനസ്സിലായി.
വരുന്നൂ ശാരീ. അദ്ദേഹം തിരക്കിട്ട് അടുക്കളയിൽ നിന്നും രണ്ടു കപ്പു ചായയുമായി വന്നു. എന്താ കാര്യം?
ദാ നോക്കൂ. പുതിയ താമസക്കാരാണെന്നു തോന്നുന്നു. മാധവൻ ജനാലയുടെ ഇത്തിരി ദൂരത്തു നിന്ന് ജിറാഫിനെപ്പോലെ കഴുത്തുനീട്ടി. കാരണം ശാരദാമ്മയുടെ കൊഴുത്തു തടിച്ച ചന്തിക്കുടങ്ങൾ പിന്നിലേക്ക് തള്ളി നിന്നതു തന്നെ. ഇനിയും മുന്നോട്ടു നീങ്ങിയാൽ ആ കുണ്ടികളിൽ മുട്ടും. അത് കണവിയ്ക്ക് ഇഷ്ട്ടമായില്ലെങ്കിലോ!