വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

മീരയും നന്ദിതയും…ജനിച്ചു വീണപ്പോൾ മുതൽ സഞ്ജുവിന്റെ എട്ടാംക്ലാസ് കാലം വരെ ഇരുവരും തറവാട്ടിലുണ്ടായിരുന്നു. അവർ ഒരുമിച്ചാണു വളർന്നത്. ചന്ത്രോത്ത് തറവാട്ടിലെ പെണ്ണുങ്ങളുടെ രൂപലാവണ്യം മുഴുവൻ പകർന്നു കിട്ടിയ രണ്ടു ദേവസുന്ദരിമാർ.സഞ്ജുവും അവരും ഏകദേശം ഒരേ പ്രായമായിരുന്നു. സഞ്ജുവിന് മീരയേക്കാളും നന്ദിതയേക്കാളും രണ്ടുമാസം  മൂപ്പു കൂടുതൽ കാണും.

കുട്ടിക്കാലം മുതലേ രണ്ടുപേർക്കും ആരാണു കൂടുതൽ സുന്ദരിയെന്ന ഈഗോ നന്നായി ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇരുവരും തമ്മിൽ അന്നു മുതൽ മുട്ടൻ ഉടക്ക് നിലനിന്നു. തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല ഇരുവരും.

പക്ഷേ സഞ്ജു രണ്ടുപേരോടും കമ്പനിയായിരുന്നു.

മീരയ്ക്കു നീളം കൂടുതലായിരുന്നു, അന്നേ. നന്ദിതയ്ക്ക് ചിരിക്കുമ്പോൾ സുന്ദരമായ നുണക്കുഴി കവിളിൽ വിടരുമായിരുന്നു.

കാറോടിക്കുന്നതിനിടെ സഞ്ജുവിന്റെ കൈ തന്റെ കഴുത്തിലേക്കു പോയി.അവിടെ ഇന്നുമുണ്ട് ഒരു പൊള്ളൽപ്പാട്.പണ്ടു മീര തനിക്കു സമ്മാനിച്ചതാണ്.

പണ്ടൊരു ദീപാവലി നാൾ, ദീപാവലി എന്നാൽ പാലക്കാട്ടുകാർക്ക് ഇതുപോലെ മറ്റൊരു ആഘോഷമില്ല. സന്ധ്യയ്ക്കു ചെരാതുകൾ കത്തിച്ചുവച്ച് ദീപാലംകൃതമായ തറവാടിന്റെ മുറ്റത്തു കമ്പിത്തിരി കത്തിച്ചു വട്ടംചുറ്റുകയായിരുന്നു മീരയും സഞ്ജുവും. നന്ദിത കുറച്ചകലെ തൂക്കുവിളക്കുകളിൽ നാളം പകരുകയായിരുന്നു.

എന്തുപറഞ്ഞാണെന്നറിയില്ല, സഞ്ജുവും മീരയും തമ്മിൽ പെട്ടെന്നു വഴക്കായി.

‘ഇങ്ങനെയൊരു വഴക്കുകാരി,ഞാന്‍ നന്ദുവിനേ കെട്ടൂ,നിന്നെ എനിക്കു വേണ്ട’ അരിശം മൂത്ത് സഞ്ജു വിളിച്ചുപറഞ്ഞു.നന്ദിതയെ എല്ലാവരും ചുരുക്കിവിളിക്കുന്നത് നന്ദുവെന്നാണ്.

എന്തൊക്കെയോ അവനെ പറഞ്ഞുകൊണ്ടു മീര ഇതു കേട്ടു പെട്ടെന്നു നിശബ്ധയായി. അവൾ അവന്റെ അരികിലേക്കു വന്നു.

‘സത്യമാണോ ഈ പറഞ്ഞത്, സത്യമാണോ പറഞ്ഞേന്നു’ ആ അഞ്ചാംക്ലാസുകാരി വർധിതമായ കോപത്തോടെ അവനോടു ചോദിച്ചു. അവളുടെ കണ്ണുകളിൽ നീർ നിറഞ്ഞിരുന്നു.

‘സത്യം സത്യം സത്യം’ സഞ്ജു സംശയമേതുമില്ലാതെ പറഞ്ഞു.അവൾ കൈപൊക്കിയത് പിന്നീടു കണ്ടു.

‘അമ്മേ’, പകുതി കത്തിയ കമ്പിത്തിരി തന്റെ കഴുത്തിൽ അമർന്നപ്പോൾ നിലവിളിയോടെ സഞ്ജു അലറിക്കരഞ്ഞു. മീര അവന്റെ വായ പൊത്തിപ്പിടിച്ചു. അവളുടെ മുഖത്തു കോപം ജ്വലിക്കുന്നുണ്ടായിരുന്നു.

‘സഞ്ജൂ, നിനക്കൊരു ഭാര്യ ഉണ്ടാകുവാണേൽ അതു

Leave a Reply

Your email address will not be published. Required fields are marked *