വില്ലൻ 11 [വില്ലൻ]

Posted by

“ആ………കേൾവി ശക്തി കുറച്ചു കൂടുതൽ ഉള്ള ആളുകളുടെ ചെവിയൊക്കെ പാമ്പിന്റെ ചെവിയാണെന്നാ പറയുക……………..”………….ഷാഹി പറഞ്ഞു…………..

“ഓഹോ……………”…………..

“അതൊക്കെ ഓരോ കീഴ്‌വഴക്കമാണ് മോനേ…………..”………….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……………..

അപ്പോഴേക്കും ജീപ്പ് വീട്ടിൽ എത്തി……………

അവൾ റൂമിലേക്ക് നടന്നു………….പിന്നാലെ ഞാനും…………..

“ഡ്രസ്സ് മാറ്റുമ്പോ ഒന്ന് കുളിക്കുക കൂടി ചെയ്തോ……………എന്തൊരു വൃത്തികെട്ട നാറ്റമാണ്…………..”………….ഞാൻ അവളെ കളിയാക്കി…………….

“എന്റെ മേലിൽ ചളിയാക്കിയതും പോരാഞ്ഞിട്ട് എന്നെ കളിയാക്കുന്നോ…………..”…………ഷാഹി എന്നെ തല്ലാൻ വന്നു……………..

ഞാൻ ഓടിക്കളഞ്ഞു…………….

അവൾ റൂമിൽ കയറി വാതിലടച്ചു……………..

ഞാൻ ബാൽക്കണിയിലെ കസേരയിൽ പോയി ഇരുന്നു………………

കുറച്ചുനേരം കഴിഞ്ഞു……………

പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു…………….

ഞാൻ പുറത്തേക്ക് നോക്കി…………..

അസൈനാക്ക പെട്ടെന്ന് ധൃതിയിൽ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു……………..

ഞാൻ പതിയെ താഴേക്ക് ചെന്നു…………..

അപ്പോൾ ലക്ഷ്മിയമ്മയെയും വിളിച്ചു കൊണ്ട് അസൈനാക്ക വീടിന്റെ സൈഡിലേക്ക് പോകുന്നു………….പിന്നാലെ ലക്ഷ്മിയമ്മയും ചെല്ലുന്നു…………….

ഞാൻ അവർ നിന്ന സൈഡിലേക്ക് നിന്നു…………. അവർ പുറത്തും ഞാൻ ഉള്ളിലും…………..

അവരുടെ വാക്കുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു എന്നാൽ അവർക്ക് എന്നെ കാണാൻ സാധിക്കുകയും ഇല്ല……………

“അവർ മുകളിലുണ്ട്………….എന്തുപറ്റി അസൈനെ…………..”……………ലക്ഷ്മിയമ്മ ചോദിക്കുന്നത് ഞാൻ കേട്ടു…………….

“ലക്ഷ്മി…………പ്രശ്നം ഗുരുതരമാവുന്നുണ്ട്……………… ഇന്ന് ആ ചെട്ടിയാരുടെ കാര്യസ്ഥൻ ആധാരം ഞങ്ങളുടെ കയ്യിലുണ്ട് എന്ന് എന്നോട് വീരവാദം പറഞ്ഞു……………”………..അസൈൻ പറഞ്ഞു……………

“ഏത് സ്ഥലത്തിന്റെ…………..”…………..ലക്ഷ്മിയമ്മ ചോദിച്ചു…………..

“നിന്റെ ആ വയലിനടുത്തുള്ള സ്ഥലത്തിന്റേത് തന്നെ……………”………….അസൈൻ പറഞ്ഞു……………

ലക്ഷ്മിയമ്മ അതിന് മറുപടി ഒന്നും കൊടുത്തില്ല……………..

“അവർ വൈകാതെ അത് കയ്യേറും ലക്ഷ്മി………….നമുക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം……………..”……………..അസൈൻ പറഞ്ഞു…………….

“ഇപ്പോ ഒന്നും ചെയ്യണ്ടാ…………..അവർ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ…………..എന്നിട്ട് തീരുമാനിക്കാം……………”……………ലക്ഷ്മിയമ്മ പറഞ്ഞു……………..

“ഇപ്പൊ തന്നെ ഒരു പരാതി കൊടുത്തിടുന്നതല്ലേ നല്ലത്……………”…………..അസൈൻ വീണ്ടും ചോദിച്ചു……………..

“നമ്മളായിട്ട് പ്പോ ഒരു പ്രശ്നത്തിന് പോവണ്ടാ…………. അവർ വലിയവരാണ് നമ്മൾ പാവപ്പെട്ടവരും……………”…………….ലക്ഷ്മിയമ്മ പറഞ്ഞു………………

ഞാൻ പതിയെ അവിടെ നിന്ന് പിൻവാങ്ങി………….അവർ കാണാതെ…………….

Leave a Reply

Your email address will not be published. Required fields are marked *