പോസ്റ്റ്മോർട്ടം ചെയ്തത്…………….
ഒരേയിടത്ത് നടന്ന കൊലപാതകങ്ങൾ ആയത് കൊണ്ട് ഒരാൾ തന്നെ പോസ്റ്റ് മോർട്ടം ചെയ്‌താൽ മതിയെന്നായിരുന്നു തീരുമാനം…………….
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഡോക്ടർ വിശ്വത്തിന് മുന്നിൽ ആസനസ്ഥരായി……………
“ബാക്കിയുള്ള രണ്ടുപേരുടെ അവസ്ഥ എന്താണ് ഡോക്ടർ…………….”………….നിരഞ്ജന ഡോക്ടറോട് ചോദിച്ചു…………….
“അവർ മരിക്കും…………..”…………ഡോക്ടർ എടുത്തടിച്ചെന്ന പോലെ പറഞ്ഞു…………
“വാട്ട്……………”…………..നിരഞ്ജനയുടെ ശബ്ദം പെട്ടെന്ന് ഉയർന്നു…………….
“അതാണ് സത്യം…………..”………..ഡോക്ടർ പറഞ്ഞു………….
“ബട്ട്……..വൈ…………..”…………..നിരഞ്ജന പിന്നെയും ചോദിച്ചു………………
“എങ്ങനെ എന്നുള്ള ആ ചോദ്യം……….അതിന് എനിക്ക് ഉത്തരമില്ല…………..പക്ഷെ അവർ തീർച്ചയായും ഇന്നോ നാളെയോ ആയിട്ട് മരിക്കും……………..നമ്മൾ നോക്കിനിൽക്കെ……………”……………ഡോക്ടർ പറഞ്ഞു……………..
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും വിശ്വസിക്കാനാവാതെ നോക്കിനിന്നു……………
“നിഖിൽ സൂരജ്………….ഇവർ രണ്ടുപേരുമാണ് ഇപ്പോൾ ഐസിയു വിൽ കിടക്കുന്നത്…………..ഇവർക്ക് രണ്ടുപേർക്കും ഒരേ പ്രശ്നങ്ങളാണ്………….അവരെ മരണത്തിലേക്ക് നയിക്കുന്നതും ഒരേ കാരണങ്ങൾ തന്നെ………….”…………..ഡോക്ടർ പറഞ്ഞു നിർത്തി…………….
അവർ ഡോക്ടറുടെ വാക്കുകളിലേക്ക് ശ്രദ്ധയോടെ കേട്ടിരുന്നു……………
“ഇവർ രണ്ടുപേർക്കും മൂന്ന് പ്രശ്നങ്ങളാണ്…………..ശ്വാസം എടുക്കുന്നത് അല്ലെങ്കിൽ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിന്റെ അളവ് കുറയുക, ഹൃദയമിടിപ്പ് കുറയുക പിന്നെ രക്തയോട്ടം കുറയുക……………”………….ഡോക്ടർ പറഞ്ഞു……………
“ഈ മൂന്ന് കാര്യങ്ങൾക്കും മാക്സിമം ചെയ്യാൻ പറ്റുന്നത് ഓക്സിജൻ മാസ്ക് വെച്ച് ഉള്ളിലേക്കുള്ള ഓക്സിജൻ സപ്ലൈ കൂട്ടുക അതുപോലെ ഇന്ജക്ഷനുകൾ ഉപയോഗിച്ച് രക്തയോട്ടം കൂട്ടുക അതുപോലെ തന്നെ ഹൃദയമിടിപ്പ് പഴയ രീതിയിലാക്കുക എന്നിവയാണ്………….ഇത് മൂന്നും ഞങ്ങൾ ചെയ്തു……………..”…………..ഡോക്ടർ പറഞ്ഞു…………..
“എന്നിട്ട്…………..”…………..നിരഞ്ജന ചോദിച്ചു……………
“ഒരു തരി പോലും മാറ്റം ഞങ്ങൾക്ക് അവരിൽ കാണാൻ സാധിച്ചില്ല…………അവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു…………..ഓക്സിജൻ ഉള്ളിലേക്ക് കൊടുത്താലും അത് ഏറ്റെടുക്കാൻ ശരീരം മടിക്കുന്നു…………..അത് തന്നെ മറ്റു കാര്യങ്ങളുടെയും അവസ്ഥ……………ഒരു തുള്ളി പോലും മാറ്റമില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുപോലുമില്ല………….. ഇറ്റ് വാസ് കംപ്ലീറ്റ്ലി ഇമ്പോസിബിൾ……………….”……………ഡോക്ടർ പേടിയോടെ പറഞ്ഞു തീർത്തു……………
നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു…………..
“പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം…………. അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്………………..”………….ഡോക്ടർ പറഞ്ഞു……………
അവർ അത് കേട്ടിരുന്നു………….
അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി…………..അവരെ കാണാൻ വേണ്ടി……………
പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും ബാക്കിയുള്ളവർക്കും തോന്നിയില്ല………………