ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ……………….കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………
ആരാണിവൻ……………….
സമർ അലി ഖുറേഷി……………
അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………
പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു…………….
രണ്ടും വയസ്സായവർ തന്നെ………………രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും…………….
അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്…………അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത് തോന്നും…………..മറ്റെയാൾക്ക് ഒരു അമ്പത് വയസ്സേ തോന്നൂ………………
അവരെ കണ്ടയുടൻ ഡോക്ടർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി…………….
അത് ചേലോട്ട് പത്മനാഭൻ ഗുരുക്കൾ ആണെന്ന് നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും തോന്നി……………..
അവരുടെ തോന്നൽ ശരിയായിരുന്നു…………….
ചേലോട്ട് പത്മനാഭൻ ഗുരുക്കൾ തന്നെ ആയിരുന്നു ആ വടിയുമായി അവരുടെ മുന്നിലേക്ക് കടന്ന് വന്ന ആ വൃദ്ധൻ………….കൂടെയുള്ളത് അദ്ദേഹത്തിന്റെ ആശ്രിതൻ രാമൻപിള്ള……………..
രാമൻ പിള്ളയ്ക്കും കളരി വശമുണ്ട്……….. പോരാത്തതിന് വർഷങ്ങളായുള്ള പത്മനാഭൻ ഗുരുക്കളുടെ സന്തതസഹചാരിയാണ് രാമൻ പിള്ള……………
ഡോക്ടർ വിശ്വം രണ്ടുപേരെയും അവർക്ക് പരിചയപ്പെടുത്തി……………
“വിശ്വം…………..എന്തിനാണ് ഈ വൃദ്ധനെ അത്യാവശ്യമാണ് എന്ന് പറഞ്ഞു വിളിപ്പിച്ചത്………….”…………..പത്മനാഭൻ ഗുരുക്കളുടെ ശബ്ദം ആദ്യമായി പുറത്തുവന്നു……………
വയസ്സായെങ്കിലും കട്ടിയുള്ള ഗംഭീര്യമുള്ള ശബ്ദം………………
“ഗുരുക്കളെ…………..മിനിഞ്ഞാന്ന് രണ്ടുപേരെ പോലീസ് ഇവിടെ ഐസിയു വിൽ കൊണ്ടുവന്ന് ചേർത്തു…………….ആ രണ്ട് പേരും ഇന്ന് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് നിൽക്കാണ്……………”………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു…………….
“അതിൽ ഞാനെന്ത് ചെയ്യാനാ വിശ്വം…………….ഞാനല്ലല്ലോ വൈദ്യൻ……………നീയല്ലേ വൈദ്യൻ……………”……………ഗുരുക്കൾ ചോദിച്ചു……………
പെട്ടെന്ന് രാമൻ പിള്ള ചിരിച്ചു…………….
അവരെല്ലാവരും അയാളെ നോക്കി……………..
പെട്ടെന്ന് തന്നെ പത്മനാഭൻ ഗുരുക്കളുടെ നോട്ടം അയാളിൽ പതിച്ചു…………..രാമൻ പിള്ള പൊടുന്നനെ നിശബ്ദനായി……………..
“എനിക്കും ഒന്നും ചെയ്യാനാകുന്നില്ല ഗുരുക്കളെ……………..”…………..വിശ്വം നിരാശയോടെ പറഞ്ഞു……………
“മനസ്സിലായില്ല…………….”…………..ഗുരുക്കൾ പറഞ്ഞു…………..
“ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒന്നും ഏൽക്കുന്നില്ല………….രണ്ടുപേർക്കും ഒരേ പ്രശ്നങ്ങൾ ആണ്…………. ശ്വാസം എടുക്കാൻ പറ്റാതിരിക്കുക………….രക്തയോട്ടം പതിയെ നിലക്കുക…………..ഹൃദയമിടിപ്പ് പതിയെ കുറയുക……………”…………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു……………….
ഗുരുക്കൾ അതുകേട്ട് മൗനം പാലിച്ചു……………
“എനിക്കൊന്ന് കാണാൻ പറ്റുമോ……………”………….ഗുരുക്കൾ ചോദിച്ചു……………….
“തീർച്ചയായും…………വരിൻ ഗുരുക്കളെ…………….”……………ഡോക്ടർ പറഞ്ഞു…………..
അവർ ഐസിയു വിലേക്ക് കയറി…………….
ഡോക്ടർ മരണം കാത്ത് കിടക്കുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് ചെന്നു……………
ഗുരുക്കൾ വടിയും കുത്തിപ്പിടിച്ച് മുന്നോട്ട് വന്നു………………