ഗംഗാധരൻ ഫോട്ടോസ് അടങ്ങുന്ന പാക്കറ്റ് ഗുരുക്കൾക്ക് നൽകി…………….
ഗുരുക്കൾ പാക്കറ്റ് തുറന്ന് ഫോട്ടോകൾ നോക്കാൻ തുടങ്ങി…………..
“ശരിക്കും ഈ മർമ്മവിദ്യാ എന്ന് പറഞ്ഞാൽ എന്താണ്……………”………….നിരഞ്ജന ചോദിച്ചു…………….
അതിന് മറുപടി നൽകിയത് രാമൻ പിള്ളയായിരുന്നു……………..
“മർമ്മവിദ്യാ പഴയ ഒരു ആയോധന കലയാണ്…………..തമിഴ്നാട്ടിലാണ് അത് ഉത്ഭവിച്ചത്…………….നമ്മുടെ ശരീരത്തിൽ നൂറ്റിയെട്ട് മർമങ്ങളുണ്ടെന്നാണ് അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്…………..ഈ മർമങ്ങളെ ആധാരമാക്കിയാണ് മർമ്മവിദ്യാ നില കൊള്ളുന്നത്…………….മർമ്മവിദ്യാ ആക്രമണത്തിനും അതേ പോലെ രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്നു……………..”……………രാമൻ പിള്ള പറഞ്ഞു…………..
ഗുരുക്കൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം അത് കേട്ടുകൊണ്ടിരുന്നു……………..
“മർമ്മവിദ്യാ അഭ്യസിച്ച ഒരുവന് നമ്മുടെ ശരീരത്തിലെ മർമങ്ങൾ ഒക്കെ കാണാപാഠമായിരിക്കും…………..പക്ഷെ ഇത് അങ്ങനെ എല്ലാവർക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല. …………”………….രാമൻ പിള്ള പറഞ്ഞു…………….
നിരഞ്ജന ഒരു ചോദ്യത്തോടെ രാമൻ പിള്ളയെ നോക്കി…………..
“കാരണം ഇത് വളരെ അപകടകരമായ ഒരു ആയോധന കലയാണ്…………. അത് അഭ്യസിക്കുന്നത് അല്ലെങ്കിൽ പഠിച്ചെടുക്കുന്നത് മർമ്മവിദ്യാ ഉപയോഗിക്കുന്നതിനേക്കാൾ കഷ്ടമാണ്………..മരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ഇത് പഠിക്കാൻ ശ്രമിച്ചവർക്ക്………….മാത്രമല്ല ഇത് എല്ലാവർക്കും പറഞ്ഞുകൊടുക്കില്ല…………….അതിൽ അവർ സംവരണം ഏർപ്പെടുത്തിയിരുന്നു…………….മർമ്മവിദ്യാ രാജപരമ്പരകളിൽ പിറന്നവർ അതായത് പണ്ടത്തെ യുവരാജാക്കന്മാർക്കും പിന്നെ കളരിയിൽ ആഗ്രഗണ്യനായവർക്കുമാണ് ഇത് പഠിപ്പിച്ചു കൊടുത്തിരുന്നത്……………..”…………..രാമൻ പിള്ള നിരഞ്ജനയോട് പറഞ്ഞു……………
നിരഞ്ജനയ്ക്ക് മനസ്സിലായി…………..
ഈ സമയം ഒരു ഫോട്ടോ കണ്ടിട്ട് ഗുരുക്കളുടെ കണ്ണിലൂടെ തീ പാറി…………അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി…………….
“ഇപ്പോൾ ഇത് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………”………….നിരഞ്ജന ചോദിച്ചു …………….
അതുകേട്ട് രാമൻ പിള്ള ചിരിച്ചു……………
നിരഞ്ജന അയാളെ തന്നെ നോക്കിനിന്നു………….
“ഞാൻ പറഞ്ഞല്ലോ ഇത് വളരെ പഴയ ആയോധനകലയാണ്…………….. ഇത് അറിയുന്നവർ തന്നെ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് സംശയമാണ്…………….”……………..രാമൻ പിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു……………….
“ഒരാളുണ്ട്…………..”…………..പെട്ടെന്ന് ഗുരുക്കൾ പറഞ്ഞു…………….
എല്ലാവരും ഗുരുക്കളെ നോക്കി……………..
എല്ലാവരുടെയും മുഖത്ത് അതാരാണെന്ന ചോദ്യം ഒട്ടിവെച്ചിരുന്നു……………..
“ആരാണത്…………..”………..ഗുരുക്കളിൽ നിന്ന് മറുപടി ഒന്നും വരില്ല എന്ന് കണ്ടപ്പോൾ സഹിക്കവയ്യാതെ നിരഞ്ജന ചോദിച്ചു………….
“ഒരു മധുരക്കാരൻ……………പേര് അക്ബർ അബ്ബാസി……………..”…………ഗുരുക്കൾ പറഞ്ഞു…………..
അവർ അത് കേട്ടു………….
“അവന്റെ സ്വന്ത ഊര്…………..മിഥിലാപുരി…………….”……………ഗുരുക്കൾ പറഞ്ഞു…………..
ആ വാക്കുകൾ കേട്ട് ഗംഗാധരൻ പേടിച്ചു പിന്നിലേക്ക് ചാടി……….ഗ്ലാസിൽ പോയി ഇടിച്ചു…………..ബാലഗോപാലിന് തൊണ്ടയിൽ വെള്ളം വറ്റി…………നിരഞ്ജനയിൽ അനിയന്ത്രിതമായ പേടി കടന്നുവന്നു……………..