ബുദൂർ ഇഫ്രീത്തിന്റെ റാണി 3
Budoor Efrithinte Raani Part 3 | Author : Surdas | Previous Part
( എന്റെ കഥ ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യണേ.. പുതിയ ആളായത് കൊണ്ടും കമ്പി എഴുത്ത് കുറവായത് കൊണ്ടുമാവാം ഒരു തണുപ്പൻ പ്രതികരണം പോലെ തോന്നുന്നു .. പ്രോൽസാഹനമുണ്ടേൽ പെട്ടെന്ന് എഴുതി തീർക്കാൻ കഴിയും.. ഇല്ലേൽ അലസത വന്ന് എഴുതാൻ വൈകിയേക്കാം )
ശബ്ദത്തിലും പത്തിരട്ടി വേഗത്തിൽ സുൽത്താന്റെ, കെരൂബിന് സഞ്ചരിക്കാൻ കഴിയുമെങ്കിലും, പുലർവേളയോടടുത്ത രാവിന്റെ അന്ത്യയാമത്തിൽ നിലാവിന്റെ കുഞ്ഞലകൾ ഓളമിട്ട് ആനന്ദിക്കുന്ന ഭൂമിക്ക് അധികം മുകളിലൂടെയല്ലാതെ, നീലാകാകാശത്തിലെ ഒരു കുഞ്ഞി പഞ്ഞിമേഘം പോലെ വളരെ സാവധാനത്തിലാണ് കെരൂബ് ഒഴുകി കൊണ്ടിരിരുന്നത്.
സുൽത്താന്റെ മനം നിറയെ രാത്രിയിയിലെ മൈമൂനയുടെ, വിവാഹ സൽക്കാരാഘോഷങ്ങളുടെയിടയിൽ മൈമൂനയുടെ തോഴി, പകർന്നു കൊടുത്ത ആനന്ദത്തിന്റെ നിർവൃതിയായിരുന്നു.
തന്റെ പ്രണയസാഫല്യത്തിന് സായൂജ്യം നൽകിയ
സുൽത്താന് നന്ദി പറയാനായാണ്, മൈമൂനയുടെ പ്രാണേശ്വരന്റെ പെങ്ങളും അവളുടെ തോഴിയുമായ ഷെഹ്സാദയുമായി സുൽത്താന്റെ വിശ്രമമുറിയിലേക്ക് മൈമൂന വന്നത്.
അവളുടെ കണ്ണുകളിൽ സുൽത്താനോടുള്ള ക്ഷമയും, നന്ദിയും, കൂടാതെ പേരറിയാൻ കഴിയാത്ത ഒരു വികാരം കൂടി ഒളിച്ചിരിപ്പുണ്ടോ?
അവൾ അൽപം കാമാതുരയായിട്ടുണ്ടോ?
ചിലപ്പോൾ …..ഇന്നത്തെ ആദ്യരാത്രിയുടെ രതി മേള ഭോഗ താളങ്ങളുടെ ചിന്തകൾ അവളെ തുടയിടുക്കിൽ വിയർപ്പു പൊടിയിച്ചു തുടങ്ങിയിട്ടുണ്ടാവും.
സുൽത്താൻ തന്റെ കിരീടം പോലുള്ള തലപ്പാവ് അഴിച്ച് വെച്ച് തന്റെ ശയ്യയിൽ ചുവരിനോട് ചേർത്ത് വെച്ച തലയിണയിൽ ചാരി, നേരിയ ലഹരിയും ഉൻമേഷവും നൽകുന്ന ഗുജാവ് എന്ന ചെടിയുടെ കായും പൂവും ഉണക്കിപൊടിച്ചത് നിറച്ച ഒരു ഹുക്ക സാവധാനം വലിച്ച് മൈമൂനയെന്ന മാദകത്തിടമ്പിനെ കിട്ടാത്ത നിരാശ തീർക്കുകയായിരുന്നു.
അത് കൊണ്ട് തന്നെ മൈമൂനയും ഷഹ്സാദയും വന്നത് സുൽത്താൻ അറിഞ്ഞിരുന്നില്ല.
” അമീർ ‘……” …..(പ്രജകൾ സുൽത്താനെ അഭിസംബോധന ചെയ്യുന്ന പദം)
കണ്ണുതുറന്ന സുൽത്താന് മുന്നിൽ കൃതജ്ഞത കുത്തിനിറച്ച വിനയവും പുഞ്ചിരിയുമായി മൈമൂനയും അവളുടെ നിഴൽ പോലെ പിറകിൽ ഷെഹസാദയും നിൽക്കുന്നുണ്ട്. സുൽത്താൻ അവളോട് മുന്നിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞു.
മൈമുനയുടെ പാതിയഴകില്ലെങ്കിലും, അവൾടെ മുഖത്തോട്ട് നോക്കിയ സുൽത്താൻ ഒന്ന് വെട്ടിവിറച്ചു…
അൽഭുതവും ആശ്ചര്യവും ഒന്നിച്ച് വിരിഞ്ഞ മുഖവുമായി സുൽത്താൻ തെല്ലുറക്കെ തന്നെ വിളിച്ചു.
“ഇനായ….. ”
അത് കേട്ട ഷെഹ്സാദയുടെ മുഖം ഒന്നിരുണ്ടു.
” അമീർ…. ഇവളുടെ പേര് ഇനായ ….എന്നല്ല ഷ്ഹ്സാദ എന്നാണ്. ”
മൈമൂന മെല്ലെ തുടർന്നു