ഡിസംബറിലെ ആ തണുത്ത രാത്രിയിൽ നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ ഒറ്റയ്ക്ക് ബൈക്കോടിക്കാൻ തന്നെയൊരു പ്രത്യേകസുഖം തന്നെയായിരുന്നു.
പെട്ടന്ന് എന്റെ മൊബൈൽ റിങ് ചെയ്തു. ബൈക്ക് ഞാൻ സൈഡിലൊതുക്കി നിർത്തി. പരിചയമില്ലാത്ത നമ്പറ് ആണ്. ഈ പാതിരാത്രിയിൽ ആർക്കാണ് ഇത്ര അസുഖം എന്നോർത്തു ഞാൻ കാൾ അറ്റൻഡ് ചെയ്തു….മിസ്റ്റർ കെട്ട്യോൻ താങ്കൾ എന്തെടുക്കുവാ…..
കാതിൽ ദിവ്യയുടെ ശബ്ദം കുളിർ മഴയായി പെയ്തിറങ്ങി… പെട്ടെന്ന് ഒന്നു പതറിയെങ്കിലും പെട്ടന്ന് ഞാൻ സമനില വീണ്ടെടുത്തു….
എനിക്കൊരു മരം കേറി പെണ്ണുംപിള്ളയുണ്ട് അവളെയും ഓർതോണ്ടിരിക്കുവായിയിരുന്നു….
മറുവശത്തു നിന്നും മുത്തു കിലുങ്ങുന്നത് പോലെയുള്ള ചിരി…
അയ്യെടാ മോനെ നീയെന്താ ഓർത്തോണ്ടിരിക്കുന്നത് എന്നെനിക്കറിയാം…
അറിയാല്ലോ, പിന്നെന്തിനാടീ തെണ്ടീ എന്നോട് ചോദിച്ചേ…. അല്ല നീ നമ്പരെവിടുന്നു ഒപ്പിച്ചു….
ആവിശ്യം എന്റെയായിപ്പോയില്ലേ അത് കൊണ്ടു ഞാനൊപ്പിച്ചു….
ദിവ്യ എന്നെയൊന്ന് ആക്കി.
എന്റെ ചക്കരയല്ലേ….. പറയടാ കുട്ടാ….
സോ സിംപിൾ… നമ്മുടെ പഴയ പ്ലസ് ടുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്ലേ അതീന്നു പൊക്കി…. എങ്ങനെയുണ്ട് ഞാൻ സൂപ്പർ അല്ലേ….
അപ്പൊഴാ അങ്ങനെയൊരു കാര്യം ഞാനോർത്തത് തന്നെ. അങ്ങനെ ഓർക്കാതിരുന്നത് കൊണ്ടാണല്ലോ ആരതിയായിട്ട് കമ്പനിയാകാൻ പറ്റിയതെന്നോർത്തു സന്തോഷവുമായി.
നീ സൂപ്പർ അല്ല സൂപ്പർഗേൾ ആണ്…. ഐ ആം പ്രൌഡ് ഓഫ് യു ബേബി.. പിന്നെ എന്റെ മാലാഖകുഞ്ഞു എന്നാടുക്കുവാ….
ഡാ…
എന്താടീ….
നീയെന്നാ എന്നെ കെട്ടുന്നേ…
രണ്ടു വർഷം കൂടീ കഴിയട്ടെ….
നിനക്കത് കുറച്ചൂടെ നേരത്തെ ആക്കിക്കൂടെ…. എനിക്കു നിന്നെ ഒരുപാട് മിസ്സ് ചെയുന്നെടാ….
നീ നമ്മുടെ അവസ്ഥ ഒന്നാലോചിച്ചേ, നീ എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ഞാൻ പിജി സ്റ്റുഡന്റ് വേറെ വരുമാനവും നമ്മുക്കില്ല, അപ്പൊ പിന്നെ കുറച്ചു നാളുടെ വെയിറ്റ് ചെയ്യാതെ നമ്മുക്ക് വേറെ മാർഗമൊന്നുമില്ല. പിന്നെയൊരു ചാൻസ് മുന്നിൽ വന്നു നിൽപ്പുണ്ട്, കഴിഞ്ഞ് വർഷം ഞാൻ പിഎസ് സി ടെസ്റ്റ് എഴുതിയായിരുന്നു റാങ്ക് ലിസ്റ്റിലും ഉണ്ട്, മിക്കവാറും ഈ വർഷം തന്നെ നിയമനവും കിട്ടാൻ ചാൻസ് ഉണ്ട്, അങ്ങനെയാണേൽ നമ്മളു രക്ഷപെട്ടു….
സത്യം പറയാല്ലോടാ എനിക്കിപ്പോ നീയില്ലാതെ പറ്റില്ല മനസിലൊന്നുമല്ല എന്റെ ജീവനിലും ആത്മവിലുമൊക്ക പച്ച കുത്തിയത് പോലെ പതിഞ്ഞു കിടക്കുവാ നിന്റെ രൂപം…. എന്തായാലും നിനക്കു ആ ജോലി കിട്ടുകയും ചെയ്യും നമ്മളൊന്നിച്ചു ജീവിക്കുകയും ചെയ്യും…
അത്രക്കും ഞാൻ ആഗ്രഹിക്കുന്നുണ്ട് നിന്റെ കൂടെയുള്ള ജീവിതം
ദിവ്യയുടെ ഓരോ വാക്കും എന്റെ നെഞ്ചിലാണ് പതിഞ്ഞത്.
പിന്നെ കഫെയിൽ വച്ചു ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ, കല്യാണം കഴിഞ്ഞു ഞാൻ ജോലിക്കൊന്നും പോകില്ല നിന്നെയും പിള്ളേരെയും നോക്കി വീട്ടിലിരുന്നോളാം….