🔱കരിനാഗം [ചാണക്യൻ]

Posted by

സ്ത്രീകൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ നിപുണരുമായിരുന്നു.

ഒരു ഗോത്ര സംസ്കാരം അവർക്കിടയിൽ നിറഞ്ഞു നിന്നു

ആ ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത് ചന്ദ്രശേഖർ ആസാദ് എന്നൊരാൾ ആയിരുന്നു.

അദ്ദേഹമായിരുന്നു ആ ഗ്രാമത്തിന്റെ തലവൻ.

അഥവാ ഗ്രാമമുഖ്യൻ.

അദ്ദേഹത്തിന് പ്രിയ പത്നി ഉമാദേവി കൂടാതെ മൂന്നു മക്കൾ.

മൂത്തവൻ അമിത് ആസാദ് രാഷ്ട്രീയക്കാരൻ ആയിരുന്നു.

പ്രമുഖ ദേശീയ പാർട്ടിയിലെ അംഗം.

അതിലുപരി പഞ്ചായത്ത്‌ പ്രസിഡന്റും.

ഇളയവൾ ആലിയ ആസാദ് കോളേജ് സ്റ്റുഡന്റ്.

മൂന്നാമത്തവൾ കജോൾ ആസാദ് ഹയർ സെക്കന്ററി വിദ്യാർത്ഥിനി.

ആസാദ് കുടുംബത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു രംഗസ്ഥൽ എന്ന ഗ്രാമം.

ആ കുടുംബത്തെ ആശ്രയിച്ചാണ് ജനങ്ങൾ അവിടെ ജീവിതം കഴിച്ചു കൂട്ടിയത്.

ഗ്രാമത്തിലെ രംഗോലി ഉത്സവം അടുത്തിരിക്കുന്ന നേരം.

ജനങ്ങൾ ഒന്നാകെ ആഘോഷതിമിർപ്പിൽ ആണ്

പട്ടിണിയും പരിവട്ടവും മറന്ന് എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഒരുത്സവം അതാണ് രംഗോലി.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ വിവിധ തരം കലാപരിപാടികളും ചടങ്ങുകളും ഒട്ടക പ്രദർശനങ്ങളും കരകൗശലവസ്തുക്കളുടെ പ്രദർശനവും ഗോത്ര വിഭാഗത്തിന്റെ കലാ പ്രദർശനവും മറ്റും ഉണ്ടാകും.

ഈ പരിപാടി കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ, ടൂറിസ്റ്റുകൾ എന്നിവർ രംഗസ്ഥൽ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുമായിരുന്നു.

അതിലൂടെ ഒരുപാട് വരുമാനം അങ്ങോട്ടേക്ക് ഒഴുകുമായിരുന്നു.

അങ്ങനെ ഉത്സവം തുടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെ രംഗസ്ഥൽ ഗ്രാമം ഉണർന്നത് ഒരു കൂട്ടകരച്ചിൽ കേട്ടാണ്.

ആസാദ് കുടുംബത്തിന്റെ വീടിനു മുന്നിൽ ആയിരുന്നു ആ നിലവിളി.

ഒരു സ്ത്രീ നിലത്തു കുത്തിയിരുന്നു നെഞ്ചത്തടിച്ചു കൊണ്ട് വിലപിച്ചു.

ആ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും അവിടെ സന്നിഹിതരായിരുന്നു.

ചന്ദ്രശേഖർ ആസാദും ഭാര്യ ഉമാദേവിയും മക്കളും വീടിന് പുറത്തേക്ക് ഇറങ്ങി വന്നു.

ചന്ദ്രശേഖർ അങ്ങോട്ട് വന്നതും അവിടുത്തെ ജോലിക്കാർ കല്ല് പാകിയ മുറ്റത്ത് ഒരു ചൂരൽ കസേര കൊണ്ടു വച്ചു.

ആജാനുബാഹുവായ അയാൾ ആ കസേരയിൽ ഞെരുങ്ങിയിരുന്നു.

അദ്ദേഹത്തെ കണ്ടതും മുന്നിലുള്ള സ്ത്രീ തന്റെ കരച്ചിലിന്റെ തോത് കുറച്ചു.

“ഭയ്യാ എന്റെ ഇളയമകളെ കാണ്മാനില്ല “

Leave a Reply

Your email address will not be published. Required fields are marked *