സീറ്റിലേയ്ക്ക് ചുരുങ്ങിയിരുന്നു.
“നിൻ്റെ താമസം എവിടെയാ?”, എസ് ഐ ചോദിച്ചു.
ഞാൻ ഹോസ്റ്റലിൻ്റെ അഡ്രസ്സ് പറഞ്ഞു. “പോകുന്ന വഴിയാണ്. അവിടെ തന്നെ ഇറക്കാം. ഇനി രാത്രി വിഷമിക്കണ്ട”, അവർ പറഞ്ഞു.
ഹോസ്റ്റലിൻ്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ശ്യാമ പുറത്തിറങ്ങി നടുവിലെ സീറ്റ് മടക്കി എന്നെ പുറത്തിറക്കി. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് അവൾ മൂളി. സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ ഞാൻ അപ്പോളാണ് അവളെ ശരിക്ക് കണ്ടത്. ചെറുപ്പക്കാരി ആണ്. അവളുടെ പിന്നാലെ എസ് ഐ യും പുറത്തിറങ്ങി.
“എന്താ പേര്?”
“പല്ലവി”
“എൻ്റെ പേര് സിന്ധു. ഞാൻ ഈ ഏരിയയിലെ സ്റ്റേഷനിൽ തന്നെ ആണ്. സംഭവിച്ചത് ഏതായാലും സംഭവിച്ചു. പരിക്കൊന്നും പറ്റിയില്ലല്ലോന്ന് സമാധാനിക്കൂ. ഇതുകൊണ്ട് വിഷമിച്ചിരിക്കുകയൊന്നും വേണ്ട, ചിലർ അങ്ങനെയാണ്”
“ഇല്ല മേഡം”
“പല്ലവി വല്ലാതെ ഷേക്കൺ ആണെന്ന് തോന്നുന്നു. വിളിച്ച് സംസാരിക്കാൻ ആരെങ്കിലും ഉണ്ടോ?”
“ഞാൻ തലയാട്ടി”
ഒരു നിമിഷം സംശയിച്ചെന്നപോലെ നിന്നിട്ട് അവർ പറഞ്ഞു, “പല്ലവി, സംഭവിച്ചത് എന്താണെന്ന് ഞാൻ കണ്ടിരുന്നു..”
ഞാൻ അവരുടെ മുഖത്തേയ്ക്ക് നോക്കി.
“ഞാൻ എല്ലാം കണ്ടു. എനിക്ക് മനസ്സിലാകും.. ഇറ്റ് ഈസ് ഗോയിങ്ങ് ടു ബി ഓകെ..”
ഞാൻ തലകുനിച്ചു. അവർ കൈ നീട്ടി എൻ്റെ കവിളിൽ കൈപ്പത്തി വച്ചു. “കുട്ടീ, സാരമില്ല. ചില ഇഷ്ടങ്ങൾ ഒക്കെ അങ്ങനെയാണ്. സമയം പോകെ ശരിയായിക്കൊള്ളും ഈ വിഷമമൊക്കെ”
“എങ്ങനെ മനസ്സിലായി?”
“ഞാൻ ഒരു ട്രെയിൻഡ് പോലീസ് ഓഫീസർ ആണ്.. നിന്നെപ്പോലൊരാളെ വായിക്കാൻ അതിൻ്റെ പകുതി പോലും ആവശ്യമില്ല. ചിയറപ്പ്. പോയി ഫ്രെഷായി ഉറങ്ങാൻ നോക്ക് ”
അവർ വണ്ടിയിൽ കയറി. വണ്ടി മുന്നോട്ട് പോയപ്പോൾ ശ്യാമ എൻ്റെ മുഖത്ത് നോക്കി ചിരിച്ചു. കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും കൈ വീശി.
മുറിയുടെ മുന്നിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ ആണ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായത്. പോയപ്പോളത്തെ തിരക്കിൽ വാതിലടയ്ക്കാൻ