വീട് ചെറുത് ആണെങ്കിലും നല്ല വൃത്തിയായി എല്ലാം സൂക്ഷിക്കുന്നുണ്ട് എന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഹാളിൽ പലതരം ചിത്രങ്ങൾ കാണാം. അതിന്റെ ഇടയിൽ ഒരു കുട്ടിയുടെ ഫോട്ടോകളും ഉണ്ട്. ഇവിടുത്തെ പേരക്കുട്ടി ആവും. കണ്ടാലേ അറിയാം ആള് ഒരു കാന്താരി ആണെന്ന്. ചായകുടി കഴിഞ്ഞ് ചില്ലറ ഷോപ്പിങ്ങ് ഉണ്ടായിരുന്നു. എല്ലാം തീർത്ത് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു. സങ്ങതി തൊട്ടടുത്ത ജില്ലയാണ് എങ്കിലും ഇതിന് മുന്പ് ഒന്ന് രണ്ട് വട്ടം മാത്രമേ തൃശൂരിൽ വന്നിട്ടുള്ളൂ. അതും പൂരത്തിന്റെ സമയത്താണ് വന്നത്. അതുകൊണ്ട് മ്മടെ പ്രാഞ്ചിയേട്ടന്റെ നാട് അധികം എക്സ്പ്ളോർ ചെയ്തിട്ടില്ല. അച്ഛന് ട്രാന്സ്ഫർ ആയതിന്റെ പേരിൽ അമ്മ ലോങ്ങ് ലീവിൽ ആയിരുന്നു. ഏതായാലും നല്ലൊരു അയൽപക്കം ഉള്ളത് നന്നായി.
“എന്നാ ഞാൻ തെറിച്ചാലോ?”
“നീ പോവാണോ , രണ്ട് ദിവസം കഴിഞ്ഞിട്ട് പോവാടാ” നവിയുടെ ചോദ്യം കേട്ട അനിത പറഞ്ഞു. “ഏയ് വേണ്ട. ഒരാഴ്ച കൂടിയേ ലീവുള്ളൂ” , അത് നാട്ടിൽ നിൽക്കാം”
“നീ എങ്ങനാ പോവുന്നേ?” അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്ന പ്രതാപ് അവനെ നോക്കി. “ട്രെയിനിൽ പോവാം” “ന്നാ ഒരു ഓട്ടോ പിടിക്കാം , ഞാൻ രാമേട്ടനോട് പറയാം” അതും പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു.
“നാളെ പോയാ പോരേ?” “പോര അമ്മേ. പോയിട്ട് കൊറച്ച് പണീണ്ട്. അതുമല്ല , ഞാൻ എന്തിനാ നിങ്ങടെ പഞ്ചാരയടിക്ക് തടസ്സമായി ഇവിടെ നിൽക്കുന്നേ?” “കിട്ടും നിനക്ക്” അനിത തല്ലാൻ ഓങ്ങിയതും നവി പുറത്തേക്ക് ഓടി.
കുറച്ച് സമയം കൊണ്ട് ഓട്ടോ പിടിച്ച് രാമേട്ടൻ വന്നു. എല്ലാവരോടും യാത്ര ചോദിച്ച് ഞാൻ മടങ്ങി. ഒരു ആവശ്യത്തിന് പെട്ടന്ന് ഒരു ഓട്ടോ കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടെ കാറ് കൂടി ഇല്ലെങ്കിൽ മാനേജരും , സഹധർമിണിയും കഷ്ടപ്പെടുമല്ലോ.
ഭാഗ്യത്തിന് ചാലക്കുടിയിൽ നിന്ന് തന്നെ നാട്ടിലേക്കുള്ള ട്രെയിൻ കിട്ടി. ഷൊർണൂർ ഇറങ്ങി ബസ്സ് കയറി നാട്ടിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകുമെന്ന് തോന്നിയത് കൊണ്ട് ഭക്ഷണം റെയിൽവേ കാന്റീനിൽ നിന്ന് കഴിച്ചിരുന്നു. അവസാന ബസ്സിന് നാട് പിടിച്ചപ്പോൾ മണി പത്ത് കഴിഞ്ഞു. വീട്ടിൽ എത്തി ഒരു കുളിയും പാസാക്കി വന്ന് ബെഡ്ഡിലേക്ക് കിടന്നത് മാത്രമേ ഓർമയുള്ളൂ. ക്ഷീണം ഒട്ടും ചെറുതല്ലാതെ ഉണ്ടായിരുന്നു.