ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]

Posted by

ഇത്രയും പറഞ്ഞ് ചേച്ചി ആ മെസ്സേജ് എനിക്ക് തുറന്ന് കാണിച്ച് തന്നു. മുട്ടറ്റം മാത്രമുള്ള പാവാടയുടുത്ത് കാലില്‍ കാല്‍ കയറ്റിവെച്ച് ടി വി യോ മറ്റോ കാണുന്ന ഫോട്ടോ ആണ് ആദ്യമുള്ളത്. അത് കഴിഞ്ഞാണ് വോയ്‌സ മെസ്സേജ് വന്നത്. ആ മെസ്സേജ് ഇങ്ങനെയായിരുന്നു.

‘ മുതലാളീ, കാര്യം ഒ കെ യാണ്. എന്ന് വേണമെന്ന് പറഞ്ഞാല്‍ മതി. പക്ഷെ റേറ്റ് പഴയതല്ല കേട്ടോ. കൊല്ലം ആറേഴായില്ലേ. ജീവിതച്ചെലവൊക്കെ കൂടി. പിന്നെ ഒരു കാര്യം കൂടി, എന്തായാലും കൊല്ലാനല്ലേ, രണ്ട് ദിവസം ഞാനതിനെ വെച്ച് അനുഭവിക്കും. പരമാവധി ഉപയോഗിച്ചിട്ടേ പറഞ്ഞ പണി ചെയ്യൂ…ഹ ഹ ഹ….പകുതി അഡ്വാന്‍സ്. ബാക്കി പകുതി പണി കഴിഞ്ഞാലുടന്‍, അതിലൊന്നും ഒരു മാറ്റവുമില്ല. അടുത്ത ആഴ്ച ഞാന്‍ നാട്ടിലെത്തും. ഒ കെ’.

രാജശ്രീയെ കൊന്നുകളയാനുള്ള പ്ലാനാണ്. അഭയം തേടിയാണ് അവള്‍ ചേച്ചിയുടെ അരികിലെത്തിയത്.

‘ ചേച്ചീ, ഇത് അപകടം പിടിച്ച കളിയാണല്ലോ. അയാളെ അങ്ങ് അറസ്റ്റ് ചെയ്താല്‍ പോരേ…?

‘ പറ്റില്ലെടാ, അങ്ങിനെ അറസ്റ്റ് ചെയ്താല്‍ അയാള്‍ പുല്ല് പോലെ പുറത്തിറങ്ങി വരും. ഒരു വാട്‌സ് ആപ്പിലെ ഫോര്‍വേഡ് മെസ്സേജ് ഒന്നും കോടതി തെളിവായി സ്വീകരിക്കില്ല. എന്ന് മാത്രമല്ല, ഇയാള്‍ക്ക് പോലീസിലും ഭരണത്തിലുമൊക്കെ വലിയ പിടിപാടാണ്. സകല ഭരണക്കാരും പ്രതിപക്ഷക്കാരുമെല്ലാം ഇയാളുടെ കാശ് വാങ്ങി നക്കുന്നവരാണ്. കുറ്റം പറയരുതല്ലോ, ഇടയ്ക്ക് എനിക്കും കിട്ടാറുണ്ട്. വെറുതെ കിട്ടുന്നതല്ലേ, എല്ലാവരും വാങ്ങുന്നതുമാണ്, പിന്നെ ഞാനായിട്ടെന്തിന് വേണ്ടെന്ന് വെക്കണം എന്ന് ഞാനും ചിന്തിച്ചു, അതിനകത്തൊന്നും എനിക്ക് കുറ്റബോധമില്ല’

‘ ഇവള്‍ക്ക് ചേച്ചിയെ നേരത്തെ അറിയാമായിരുന്നോ?’ ഞാന്‍ ചേച്ചിയോട് ചോദിച്ചു. പക്ഷെ അതിനുത്തരം പറഞ്ഞത് അവളായിരുന്നു.

‘ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും മരണപ്പെട്ടത്. യു എ ഇ യിലായിരുന്നു പഠനം. മരണ ശേഷം ചെറിയച്ഛന്‍ എന്നെ ഇവിടേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ എത്തി. അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോള്‍ എന്റെ ജീവിതം ആഘോഷമായിരുന്നു. ഔട്ടിംഗ് പാര്‍ട്ടികള്‍, ഫ്രന്റ്‌സ് എല്ലാമുള്ള ജീവിതം. പക്ഷെ അവരുടെ മരണ ശേഷം കാര്യങ്ങളാകെ തകിടം മറിഞ്ഞു. എന്നെ നേരെ ഇവിടെക്ക് കൊണ്ടുവന്നു. വീട്ടിനുള്ളില്‍ അടച്ച് പൂട്ടിയിട്ടുള്ള ജീവിതമായിരുന്നു കഴിഞ്ഞ എട്ട് കൊല്ലവും. സ്‌കൂളിലുമ കോളേജിലും പോകുന്നത് ഇവിടത്തെ കാറിലാണ്. ക്ലാസ്സ് വിട്ടാല്‍ ഉടന്‍ കാറില്‍ തിരിച്ച് വരണം. ആരോടും കൂട്ട് കൂടാന്‍ അനുവാദമില്ല. യു എ ഇ യിലുള്ള ഫ്രന്‍സും ബന്ധുക്കളുമൊക്കെ ഇപ്പോള്‍ എന്നെ മറന്ന് പോയിട്ടുണ്ടാകും. ഈ ആഴ്ച എന്റെ ക്ലാസ്സ് കഴിയും. അപ്പോള്‍ യു എ യിലേക്ക് പോകും എന്നാണ് ചെറിയച്ഛന്‍ പറഞ്ഞത്. ആര്‍ക്കോ വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ച ശേഷമാണ് ഇത് പറഞ്ഞത്. അപ്പോള്‍ ഒരു കോള്‍ വന്ന് ചെറിയച്ഛന്‍ പുറത്തേക്ക് പോയതാണ്. ഈ സമയത്താണ് ഞാന്‍ വെറുതെ ഫോണ്‍ ചെക്ക് ചെയ്തത്. അതോടെ ഞാന്‍ പേടിച്ച്‌പോയി. വീട്ടിലെ മുകള്‍ നിലയിലാണ് എന്റെ റൂം. അവിടെ നിന്ന് നോക്കിയാല്‍ ചേച്ചി ദിവസേന പോലീസ് ജീപ്പില്‍ പോകുന്നതും ഇവിടേക്ക് വരുന്നതും കാണാന്‍ സാധിക്കും. എനിക്ക് മറ്റൊരഭയ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടാ ഞാന്‍ ഇവിടേക്ക് ഓടി വന്നത്’

Leave a Reply

Your email address will not be published. Required fields are marked *