മച്ചിൻപുറത്തെ വിശേഷങ്ങൾ [Poovankozhy]

Posted by

മച്ചിൻപുറത്തെ വിശേഷങ്ങൾ

Machinpurathe Visheshangal | Author : Poovankozhy


 

ഞാൻ ജോഷുവ (28), ദുബായിൽനിന്നും ലീവിന് എത്തിയ മാസമായിരുന്നു അത്. എൻ്റെ അമ്മ ഹൗസ് വൈഫും, അപ്പൻ ഒരു സർക്കാർ ജീവനക്കാരനുമാണ്.

 

അപ്പന് ട്രാൻസ്ഫർ കിട്ടിയതേ തുടർന്ന്, കുടുംബസമേതം പത്തനംതിട്ടയിലേക്ക് ഞങ്ങൾ താമസം മാറുകയായിരുന്നു.

ചുരുക്കം ചില ദിവസങ്ങൾ കൊണ്ടുതന്നെ സ്ഥലത്തെ ചില പ്രധാന പുള്ളികളുമായി ഞാൻ സൗഹൃദം സ്ഥാപിച്ചു.

ആദ്യം ഞാൻ പരിചയപ്പെട്ടത് അനന്തൻ, പിന്നെ നിഖിൽ, പിന്നെ സുധേവൻ. മൂന്നു പേരും നല്ല സുഹൃത്തുക്കളാണ്, അതിൽ നാലാമനായി ഞാൻ ചേർന്നു.

കൂട്ടത്തിൽ അനന്തൻ, ഒരു സജീവ പാർട്ടി പ്രവർത്തകനായിരുന്നു. മറ്റു രണ്ടാൾക്കും എന്നെപോലെ രാഷ്ട്രീയത്തിനോട്‌ അത്ര താല്പര്യം ഇല്ലായിരുന്നിട്ടു കൂടി, അനന്തൻ്റെ പാർട്ടി കാര്യങ്ങകളിൽ സഹായിക്കാൻ, ഞങ്ങൾ മൂവരും മടി കാട്ടിയിരുന്നില്ല.

അങ്ങനെയിരിക്കെ, ഒരു ദിവസം രാത്രി, ദൂരെയുള്ള ഒരു അമ്പലത്തിലെ ഉത്സവം കൂടിയിട്ട്, ഞങ്ങൾ നാലുപേരും തിരികെ വരുന്നവഴി. നിഖിലും ഞാനും സഞ്ചരിച്ച ബൈക്ക്, മറ്റൊരു ബൈക്കുമായി ഒന്ന് ഉരസ്സുകയുണ്ടായി. നിർഭാഗ്യവശാൽ, ഉരസിയ ബൈക്കിൽ ഉണ്ടായിരുന്നത്, പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഒരു വേണുകുമാർ. അനന്തൻ്റെ ഏക ശത്രു.

ഒന്നും രണ്ടും പറഞ്ഞ് ആദ്യം തർക്കമായി ഉന്തുംതള്ളുമായി. അവസാനം അനന്തൻ വേണുകുമാറിന് ഇട്ട് ഒന്ന് പൊട്ടിച്ചു.

“ഒറ്റതന്തയ്ക്ക് പിറന്നവനാണേൽ ഇവിടെ നിൽക്ക്, ഞാൻ കാണിച്ചു തരാം..”

ഇത് പറഞ്ഞതിനു ശേഷം, വേണുകുമാർ തൻ്റെ ബൈക്കിൽ കയറി ആളെ കൂട്ടാൻ പോയി.

“ഇവിടെതന്നെ ഞാൻ നിൽക്കാം മൈരേ. നീ ആളെയും കൂട്ടി വാടാ, തേവിടിശിക്ക് ഉണ്ടായവനെ,” അഭിമാനം കൈവിടാതെ അനന്തൻ മറുപടി കൊടുത്തു. ശേഷം, സുധേവനേയും നിഖിലിനേയും, അനന്തൻ, പിള്ളേരെ കൂട്ടാനായി, രണ്ടു ദിശയിലേക്കും ബൈക്കിലായി പറഞ്ഞ് വിട്ടു. ഞങ്ങൾ അവിടെതന്നെ നിന്നു.

മുഖത്ത് സ്വൽപ്പം പോലും ഭയം ഇല്ലാതെ അനന്തൻ നിൽക്കവെ, എൻ്റെ നെഞ്ചിൽ തീ ആളിക്കത്തുകയായിരുന്നു.

കാത്തു നിന്ന് അഞ്ചു നിമിഷം കടന്നതും ദൂരെ റോഡിൻ്റെ അന്ധ്യത്തിൽനിന്നും 8 ബൈക്കിൽ, 16 പേർ അടങ്ങുന്ന സംഘം വടിവാളും കമ്പുമായി വേണുകുമാറിൻ്റെ നേതൃത്വത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി അതാ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *