“ ഛെ, ഇതന്ന് ദിവാസ്വപ്നത്തിൽ ഇല്ലായിരുന്നു, ഒട്ടും റൊമാൻ്റിക്ക് അല്ല.”
“എന്ത് ദിവാസ്വപ്നം” അവൾക്ക് കേൾക്കാൻ ആകാംഷ കയറി കട്ടിലിൽ ചാടികയറിയിരുന്നു. നല്ല പ്രായമുള്ള കട്ടിൽ പെട്ടന്നുണ്ടായ വേദനയിൽ ഒന്നു ഞരങ്ങികരഞ്ഞു.
“നീ ഈ മച്ചുംപൊളിച്ച് എന്നെയും കൊണ്ട് താഴെപോകോ പെണ്ണേ” അവൾ വെറുതെ ഇളിച്ച് എന്റെ നെഞ്ചിൽകുത്തി.
ഞാൻ എൻ്റെ കൗമാരസ്മരണകളുടെയും, അന്നത്തെ കൊച്ചുകൊച്ചു മോഹങ്ങളുടെയും കെട്ടഴിച്ചു. അവൾക്ക് ചിരിനിർത്താൻ പറ്റണില്ല.
“അപ്പൊ ഇങ്ങനത്തെ മോഹങ്ങളാലെ ഉള്ളിലുള്ളത്, ഈനേരത്ത് ഇങ്ങനെ ഒരു മാദകതിടമ്പ് വന്നാമാത്രം മതിയൊ.?!”
“ഇല്ല, ഇങ്ങനെ അടുത്തിരിക്കണം ഈ കട്ടിലിന്റെ ഓരത്ത്, എൻ്റെ ചാരത്ത്.”
“അപ്പൊ, അത്രേം മതിയോ ? അതോണ്ട് ദിവാസ്വപ്സം തീരോ?” കള്ളത്തരമാണ് അവളുടെ മുഖത്താകെ.
“ പോരാ, ഇങ്ങനെയിങ്ങനെയിങ്ങനെ…” ഞാൻ സെറ്റ് സാരിക്കുള്ളിൽ കൈകടത്തി പൊക്കിൾചുഴിയിൽ വിരൽകൊണ്ട് കളം വരച്ചു.
“യ്യോ…” അവളു പുളഞ്ഞ് അതിന്നു മുകളിൽ കൈവച്ച് എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു. “ആട്ടെ, ആരെയാ ൻ്റെ മോൻ, ഇങ്ങനെയൊക്കെ സ്വപ്നം കണ്ടത്. വല്ല സിനിമാനടിമാരെയും ആണോ ?”
ഈ ചോദ്യത്തിന് നിങ്ങൾ ഭാര്യയോട് എന്ത് മറുപടി പറഞ്ഞാലും ഇടിയുറപ്പണ്. പക്ഷെ എൻ്റെ സത്യത്തിന് ഇടികിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു.
ഞാൻ വാനിൽ നിറനിലാവമ്പിളിയെ നോക്കിപറഞ്ഞു “നിന്നെ.”
“എന്നെയോ?!!, അവൾക്ക് കൗതുകമായി.” ഞാൻ അവളെ നോക്കിചിരിച്ചു. അവളുടെ മുഖത്ത് ആകാംഷ ശമിച്ചിരുന്നില്ല.
“ അതിന് … അതിന് ന്നെ അന്ന് കണ്ടിട്ടുണ്ടോ.!!” ആ കണ്ണെല്ലാം വിടർന്നുവന്നു.
“ഇല്ല, പക്ഷെ കൊറേ.. കൊറെ.. കേട്ടിട്ടുണ്ട്, അതുവച്ച് മനസ്സിൽ ഞാനൊരു രൂപം അങ്ങട് ഇണ്ടാക്കി.” അവൾക്കാകെ അത്ഭുതം.