“ഏത് ഈ ഞാനോ?”
“ഉം എന്താ അല്ലേ?”
അവർ അവനെ സാകൂതം നോക്കി.
“നിനക്കെന്താ അങ്ങിനെ തോന്നാൻ?”
“ഞാൻ പെണ്ണുങ്ങളെ കുറെ കണ്ടിട്ടുള്ളതാണെന്ന് കൂട്ടിക്കോ.”
“ഓഹോ, അപ്പോൾ എന്നെ കണ്ടിട്ട് എന്ത് തോന്നി?”
“ആ തോന്നിയതാണ് ഞാൻ പറഞ്ഞത്.”
“എന്ത്?”
“സിസ്റ്ററിനും ഒരു വഷളത്തരം മുഖത്തുണ്ട് എന്ന്.”
“അയ്യോടാ? ഞാൻ ആ ടൈപ്പ് ഒന്നുമല്ല..”
“പിന്നെ.. വെറുതെ ഇരിക്ക് സിസ്റ്ററെ.”
“അതെന്താടാ?”
“സിസ്റ്ററിന് എന്നോട് എന്തോ പറയണമെന്നില്ലേ?”
“എന്ത്?”
“എന്തൊക്കെയോ വേണമെന്നില്ലേ?” അനാവശ്യമായ അധികാരം അവർ എടുത്ത സ്ഥിതിക്ക് തനിക്കും ഇനി ആകാം.
“പിന്നെ, നിനക്ക് അങ്ങിനെ തോന്നിയോ?”
“ഉം തോന്നി.”
“എന്നാൽ അങ്ങിനൊന്നും ഇല്ല.”
“അത് ചുമ്മാ..” അവൻ വിട്ടില്ല
“അല്ലെടാ.”
“അതേടാ.”
അവർ പൊട്ടിച്ചിരിച്ചു.
ഒരു ഹൈഡ്രാഞ്ചിയ പൂക്കുല കാറ്റത്ത് ഇളകിയാടുന്നതുപോലെ.
“നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ്.”
“ഞാൻ ആലോചിച്ച് കൂട്ടുന്നതൊന്നുമല്ല, സിസ്റ്റർ ആളത്ര വെടിപ്പല്ല, അല്ലെങ്കിൽ എന്റെ കൂട്ടുകാരുമായി ഈ തരം വിഷയങ്ങൾ സംസാരിക്കാൻ എങ്ങിനെ സാഹചര്യം സിസ്റ്ററിന് വന്നു.”
അവർ ചെറുതായി ഒന്ന് ഇരുന്നതുപോലെ തോന്നി.
“അത് പിന്നെ.. നിന്നെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്.”
“അയ്യോ ഒന്നും അറിയാത്ത ഒരു പാവം.” അവർ വെറുതെ അത് പറയില്ല എന്നത് ഉറപ്പ്.
“എടാ” സിസ്റ്റർ തമാശ് രീതിയിൽ ഒരു താക്കീതോടെ വിളിച്ചു.
“ഒന്നു ചുമ്മാതിരി സിസ്സ്റ്ററേ.”
“എടാ നീ എന്തൊക്കെയാ ഈ പറയുന്നത്?”
“സിസ്റ്റർ എന്നോട് എന്തൊക്കെയാ ചോദിച്ചത്?”
“അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ?”
“ഒഹോ, അതെന്തിഷ്ടമാ?”
“അതൊരിഷ്ടം. പക്ഷേ നീ എന്നെ തീരെ മൈൻഡ് ചെയ്തില്ല. നിനക്കെന്താണ് എന്നോട് ഒരു പിണക്കം?”
“എനിക്ക് ഒരു പിണക്കവുമില്ല സിസ്റ്ററെ.”
“പിന്നെ നിന്നെ കോളേജിലേയ്ക്ക് ഇപ്പോൾ കാണാറില്ലല്ലോ?” അവരുദ്ദേശിച്ചത് നേഴ്‌സിങ്ങ് കോളേജ് ആണെന്ന് മനസിലായി.
“അത് പിന്നെ ബെന്നിയും മറ്റും..”
“ബെന്നിയോട് നിനക്ക് എന്തോ ഒരു ദേഷ്യമുണ്ടല്ലേ? ഞങ്ങളുടെ അടുപ്പം ആണ് കാരണം?”
അവർ പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കുന്നു എന്നും, നേഴ്‌സിങ്ങ് മാത്രമല്ല സൈക്യാട്രികൂടി ചേരും എന്നും അവനു തോന്നി.
പക്ഷേ “ഇല്ല സിസ്റ്ററേ” എന്ന് അവൻ പറഞ്ഞു, സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പമാണ് അവന്റെ അകൽച്ചയ്ക്ക് കാരണം എന്നത് സത്യമാണെങ്കിലും അവന് അങ്ങിനെ പറയുവാനേ ആ സന്ദർഭ്ഭത്തിൽ സാധിക്കുമായിരുന്നുള്ളൂ.