സൂര്യനെ പ്രണയിച്ചവൾ 19 [Smitha]

Posted by

കൂടെയുണ്ടെടാ എന്ന് നിവര്‍ന്നു നിന്ന് പറയുമ്പം സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടറേ ചങ്കൂറ്റം ചെറുതല്ല! ഈ കാടും മലയുമില്ലേ? അതിന്‍റെ വലിപ്പമൊന്നും ആ ചങ്കൂറ്റത്തിന്‍റെ മുമ്പില്‍ ഒന്നുമല്ല!”

രാകേഷിന്റെ മുഖത്ത് കോപം നിറഞ്ഞു.

“ചങ്കൂറ്റമുണ്ട്….”

ജോയല്‍ തുടര്‍ന്നു.

“നിന്‍റെയൊക്കെ സിസ്റ്റം കൊന്നു തള്ളിയ ഞങ്ങളുടെ അച്ഛന്‍, അമ്മ, കൂടെപ്പിറപ്പുകള്‍ ഇവരുടെയൊക്കെ എത്രയും വേഗമങ്ങ് എത്താന്‍ ഓരോ നിമിഷവും കൊതിച്ചങ്ങു ജീവിക്കുമ്പം…ആ കൊതിയങ്ങനെ കൂടുമ്പം ഡയറക്ടര്‍ സാറേ, ചങ്കൂറ്റം, അതൊണ്ടല്ലോ ഒരൊന്നര ചങ്കൂറ്റമാ…”

അവന്‍റെ കണ്ണുകള്‍ സ്പെഷ്യല്‍ ടീമിനെ വളഞ്ഞിരിക്കുന്ന തന്‍റെ കൂട്ടാളികളില്‍ പതിഞ്ഞു.

“നിന്നെ പിടിക്കൂന്ന്‍ പ്രതിജ്ഞയെടുത്തവനാ ഞാന്‍!”

“എന്‍റെ ശവം തിന്നിട്ടേ നീ പെണ്ണ്‍കെട്ടാന്‍ കല്യാണമണ്ഡപത്തില്‍ കയറൂ എന്നല്ലേ? ഞാന്‍ കേട്ടിരുന്നു ആ പ്രതിജ്ഞ!”

“അത് ശരി! അതൊക്കെ നീ അറിഞ്ഞല്ലേ? നന്നായി!”

“അറിഞ്ഞു. അറിയാന്‍ പോകുന്ന മറ്റൊരു കാര്യം കൂടിപ്പറയാം….”

ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കി.

“പെണ്ണുകെട്ടാതെ ചാകാനാ നിന്‍റെ വിധീന്ന്!”

“അത് കൊന്ന് മാത്രം ശീലമുള്ള നിന്‍റെ കണക്ക് കൂട്ടല്‍…”

രാകേഷ് തിരിച്ചടിച്ചു.

“ഗായത്രിയോടുള്ള എന്‍റെ സ്നേഹം…അതിന്‍റെ ശക്തി നിനക്കറിയാഞ്ഞിട്ടാണ്…”

“ഗായത്രിയുടെ സ്നേഹത്തിന്‍റെ ശക്തിയോ?”

ജോയല്‍ പരിഹാസത്തോടെ ചോദിച്ചു.

“അത് എന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”

“ഗായത്രി ഒരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല!”

“അത് ഗായത്രിയെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”

“ഒന്നോ രണ്ടോ കൊല്ലം ഒരുമിച്ച് പഠിച്ചിട്ടുണ്ടാവും..അല്ലെങ്കില്‍ പ്രേമിച്ചിട്ടുണ്ടാവും! ഒന്നോ രണ്ടോ കൊല്ലമോന്നും പ്രേമത്തിന്‍റെ ശക്തിയളക്കാനുള്ള ടൈം അല്ല ടെററിസ്റ്റേ!”

“ഒന്നോ രണ്ടോ കൊല്ലമോ?”

പരിഹാസം നിഴലിക്കുന്ന സ്വരത്തില്‍ ജോയല്‍ വീണ്ടും ചോദിച്ചു.

“ആര് പറഞ്ഞു ഒന്നോ രണ്ടോ കൊല്ലം എന്നൊക്കെ? സ്വന്തം റിസേര്‍ച്ച് ആണോ?”

“പിന്നല്ലാതെ? അല്ലാതെ നീ കണ്ട പൈങ്കിളി ഹിന്ദി സിനിമേലെ പോലെ മുഖത്ത് മീശയില്ലാത്ത നായകന്‍ പറയുന്നത് പോലെ ഏഴ് ജന്മങ്ങളായി നീ ഗായത്രിയെ പ്രേമിക്കുകയായിരുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *