വീടിന് മുന്നിൽ എത്തി ആര്യൻ കോളിംഗ് ബെൽ അമർത്താൻ തുടങ്ങിയതും അതിന് മുന്നേ തന്നെ മോളി കതക് തുറന്നുകൊണ്ട് പുറത്തേക്ക് വന്നു.
“ആഹാ ഞാൻ അങ്ങോട്ടേക്ക് വരാൻ തുടങ്ങുവാരുന്നു ആര്യാ…”
“എന്താ ചേട്ടത്തി?”
“തോമാച്ചായൻ ഇപ്പൊ വിളിച്ചിരുന്നു. സൈക്കിളിൻ്റെ കാര്യം അവനെ കണ്ട് പറഞ്ഞിരുന്നു എന്ന്. അവൻ ഒരു ഉച്ച ഒക്കെ ആവുമ്പോഴേക്കും കടയിലേക്ക് എത്തും എന്ന് ആര്യനോട് പറയാൻ പറഞ്ഞു.”
“ആഹാ…ശരി ചേട്ടത്തി ഞാൻ എന്തായാലും ഉച്ചക്ക് കുട്ടച്ചൻ്റെ അടുത്ത് ഊണ് കഴിക്കാൻ പോകുന്നുണ്ട് അപ്പോ അത് കഴിഞ്ഞ് സൈക്കിളും വാങ്ങി ഇങ്ങു പോരാം ഏതായാലും…എന്തായാലും വലിയ ഉപകാരം ആയി. തോമാച്ചനോട് ഞാൻ പറഞ്ഞോളാം.”
“ഏയ് അതൊന്നും സാരമില്ലന്നേ…പിന്നെ ഉച്ചക്ക് ഊണ് ഇവിടുന്ന് കഴിക്കാമായിരുന്നല്ലോ ആര്യാ…”
“അത് സാരമില്ല ചേട്ടത്തി…എപ്പോഴും ചേട്ടത്തിയെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ലല്ലോ ഹഹ…”
“എന്തോന്ന് ബുദ്ധിമുട്ട്…ആര്യൻ അങ്ങനെ ഒന്നും വിചാരിക്കേണ്ട കാര്യം ഇല്ലാന്ന്…ആര്യനെ രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടായി…ഇനി ഇവിടുത്തുകാരൻ തന്നെയാണെന്ന് അങ്ങ് കൂട്ടിക്കോ.”
“അങ്ങനെ കേൾക്കുന്നത് തന്നെ വലിയ സന്തോഷം ചേട്ടത്തി…ആ ചേട്ടത്തി പിന്നെ ഞാൻ വന്നതേ ഇത് ചോദിക്കാനും പിന്നെ ചേട്ടത്തീടെ ബ്ലൗസിൻ്റെ കാര്യം പറയാനും കൂടിയിട്ടാ…അത് ചോദിച്ചിരുന്നു ശാലിനി ചേച്ചി…രണ്ടാഴ്ചക്കുള്ളിൽ തരാമെന്നാ സുഹറ ഇത്ത പറഞ്ഞത്.”
“ആണോ…അപ്പോ ആര്യൻ തന്നെ അത് പോസ്റ്റോഫീസിൽ പോകുമ്പോ ഒരു ദിവസം വാങ്ങിക്കൊണ്ട് തരേണ്ടി വരും.”
“അതിനെതാ ചേട്ടത്തി ഞാൻ വാങ്ങിക്കൊണ്ട് തരാം…എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതിന് പകരം ഞാൻ ഇതെങ്കിലും ചെയ്യണ്ടേ ഹഹ…”
“ഹാ അങ്ങനെ ഇത് കൊണ്ടൊന്നും പകരം ആവില്ല ഞാൻ ഇനിയും ആവശ്യങ്ങൾ പറയും ഹഹഹ…”
“ഓ ചേട്ടത്തി എന്ത് വേണേലും പറഞ്ഞോ ഹഹ.” മോളി അത് അർത്ഥം വച്ച് പറഞ്ഞപോലെ ആര്യന് തോന്നിയെങ്കിലും ഉറപ്പിക്കാൻ വയ്യാത്തത്തുകൊണ്ട് ആര്യൻ സാധാരണ മറുപടി കൊടുക്കുന്നതുപോലെ തന്നെ അതിനും മറുപടി നൽകി.
“ഹാ അത് കേട്ടാൽ മതി.”