വണ്ടി സൈഡ് ആക്കിയ ശേഷം ഞങ്ങൾ നടന്ന് മുറ്റത്തെത്തി. ഞാൻ വീടിൻ്റെ സൈഡിലേക്ക് മാറി നിന്നു. എന്നിട്ട് നിതീഷ് കാളിംഗ് ബെല്ലടിച്ചു.
ധനേഷിൻറെ ഭാര്യ അനിഷ പുറത്തേക്ക് വന്നു,
“ധനേഷില്ലേ?” നിതീഷ് ചോതിച്ചു.
“ഉണ്ടല്ലോ… കേറിയിരിക്ക്!”
“ഇച്ചിരി തിരക്കുണ്ട്, കേരുന്നില്ല, ഒന്ന് ധനേഷിനെ വിളിക്കാമോ??”
“ധനേഷേട്ടാ… ദേ വിളിക്കുന്നു.” എന്നെ അവൾക്ക് വല്ല്യ പരിചയമില്ല. ചാടിച്ച് കെട്ടിയതുകൊണ്ട് ഞങ്ങളൊന്നും കല്ല്യാണത്തിന് കൂടിയിട്ടില്ല.
ഇച്ചിരി കഴിഞ്ഞപ്പോൾ ധനേഷ് വന്നു, എന്നെ കണ്ടതും അവൻ്റെ മുഖമൊന്നു ചുളിഞ്ഞു.
“എന്താ നിതീഷേ??”
“നീയൊന്ന് ഇങ്ങോട്ട് വന്നേ.. ഒരു ചെറിയ പ്രശ്നമുണ്ട്!” നിതീഷ് സീരിയസായി പറഞ്ഞു.
“എന്ത് സീരിയസ് ആണേലും ഇവിടുന്ന് പറഞ്ഞാ മതി” ധനേഷ് മൊഡ തന്നെ.
“ഇവിടുന്ന് പറയുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല.. പറമ്പത്ത് നൗഷാദ് എന്നെ വിളിച്ചിരുന്നു..” അത് പറയാൻ ധനേഷെന്നെ മുഴുമിപ്പിച്ചില്ല, സ്റ്റപിറങ്ങി വന്ന് എന്നേം കൊണ്ട് വീടിൻ്റെ സൈഡിലേക്ക് പൊന്നു. ധനേഷിൻ്റെ ഭാര്യ കാര്യം മനസ്സിലാവാതെ കൊലയിൽ തന്നെ നോക്കി നിന്നു.
വീടിൻ്റെ സൈഡിലേക്കെത്തിയ ധനേഷിൻ്റെ ചെപ്പകുറ്റി നോക്കി ഞാൻ നല്ലൊരു അടികൊടുത്തി…!
“ടാ…” അലറിക്കൊണ്ട് ധനേഷ് എനിക്ക് നേരെ വന്നു.
അപ്പോഴേക്കും നിതീഷ് അവൻ്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്ത് പിടിച്ച്,
“പന്ന പൊലയാടി മോനെ… വാട്ട്സ്ആപ്പിലൂടെയുള്ള ഫോട്ടോ അയച്ചുള്ള നിൻ്റെ ഭീഷണിയുണ്ടല്ലോ.. ആ അരി ഇവിടെ വേവില്ല!” നിതീഷ് കലിപ്പോടെ പറഞ്ഞു.