ഉത്തരം അനുകൂലമായി തന്നെ വരും എന്ന വിശ്വാസത്തിൽ അമ്മായി എന്നോട് ചോദിച്ചു.
എന്ത് പറയാൻ. എച്ചി വാ ആയിപ്പോയി അല്ലായിരുന്നേൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കായിരുന്നു.
……………………………………………….
പിന്നങ്ങോട്ട് ഒരു മൂന്നാല് ദിവസം അടിപൊളിയായിരുന്നു. അവധി ഇല്ലാത്ത ദിവസങ്ങളിൽ അനുവും ആരതിയും പഠിക്കാൻ പോകും. ആരതി എൻ്റെ കൂടെ നടക്കാൻ വേണ്ടി ലീവ് എടുക്കാൻ ഇരുന്നെങ്കിലും അമ്മായി സമ്മതിച്ചില്ല. അവരില്ലാതിരുന്നപ്പോഴെല്ലാം എനിക്ക് കൂട്ട് അമ്മാവൻ തന്നെയാണ്. പുറത്തേക്ക് ഒക്കെ നടക്കാനും കൃഷിക്ക് വെള്ളമൊഴിക്കാനും തൊട്ടിൽ പോയി ചൂണ്ടയിടാനും എല്ലാം. ഇവരുടെ ഒക്കെ സ്നേഹം കണ്ട് പഠിപ്പ് നിർത്തി ഇൻവിടങ്ങ് പൊറുതി ആയാലോഎന്നായി എൻ്റെ ചിന്ത. അത് കഴിഞ്ഞ് ചേച്ചിയും അമ്മയും വന്നു. അളിയന് ലീവ് കിട്ടിയില്ലെന്നാണ് പറഞ്ഞത്. അമ്മയെ കണ്ടപ്പോ ശെരിക്കും എൻ്റെ കണ്ണുനിറഞ്ഞു പോയി. കണ്ടിട്ട് കൊറെ ആയില്ലേ.
ജിതിൻ ചേട്ടൻ ഇല്ലാഞ്ഞതിൽ ചേച്ചിക്ക് വല്യ വിഷമമായിരുന്നു. അമ്മക്കും അത്പോലെയൊകെ തന്നെ. മരുമോനെ പറ്റി പറയുമ്പോ നൂറ് നണ്.
എല്ലാരും കൂടിയപ്പോ ഞങ്ങള് മക്കൾ എല്ലാം പഴേപടി അടിച്ച് പൊളിക്കാൻ തീരുമാനിച്ചു. കുട്ടിക്കാലത്തെ കുസൃതികളും അടിയും എല്ലാം ഞങ്ങള് റീ ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. കൂട്ടത്തിലെ ഒരു ആൺതരിയാണെന്ന് ചിന്തപോലുമില്ലാണ്ട് മൂന്ന് പെണ്ണുങ്ങളും കൂടെ എന്നെ ഇട്ട് കുടഞ്ഞു. ……..
*****************
ഓർമകൾ എവിടെയോ മുറിഞ്ഞുപോയി. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരുപ്പാട് ഓർമകൾ. എന്നെ കരയിച്ചവരും ഞാൻ കാരണം കരഞ്ഞവരും മാത്രമേ അക്കാലത്ത് എനിക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ. ഉള്ളിലെ ദേഷ്യവും വിഷമവും എല്ലാം ഞാൻ തീർത്തത് പല സ്ത്രീകളുടെയും കിടപ്പറയിലാണ്. ഓരോ തവണയും എൻ്റെ ബീജം അവരുടെ നാളങ്ങളിൽ നിറക്കുമ്പോഴും എൻ്റെ മനസ്സിന് ചെറിയൊരു ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. എനിക്കുവേണ്ടി കരഞ്ഞ പെണ്ണിനെ അതിനിടയിൽ ഞാൻ കണ്ടില്ല. അവളുടെ കണ്ണീരിനു ഉത്തരം നൽകാനോ അതൊന്ന് തുടച്ച് മാറ്റാനോ എനിക്ക് കഴിഞ്ഞില്ല. ഓരോ ദിവസവും തെറ്റുകളുടെ ത്രാസ് താണ് വന്നു. അതൊരിക്കലും പഴേ പടി ആവില്ല. എങ്കിലും അത് വീണ്ടും താഴാതിരിക്കാൻ എനിക്കൊപ്പം നിന്നത് എൻ്റെ ജിതിൻ ചേട്ടനാണ്.
ഒരു മുഴം കയറിൽ നിന്നോ , അല്ലെങ്കിൽ ഒരു കുപ്പി വിഷത്തിൽ നിന്നോ ഒക്കെയാണ് അയാളെന്നെ വലിച്ച്കേറ്റിയത്..
മാപ്പർഹിച്ചിരുന്നില്ലെകിലും എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ പോയി. ഇവിടെ… ഈ നാട്ടിൽ. പുതിയൊരു മനുഷ്യനാകാൻ, ജീവിതം ഒന്നേന്ന് തുടങ്ങാൻ .
അതിനിടയിൽ ഞാൻ കണ്ടുമുട്ടിയതാണ് അച്ചൂനെയും രേവതി ആൻ്റിയെയും.
അന്ന് ആദ്യമായി സാരി ഉടുത്ത സന്തോഷത്തിൽ എല്ലാരേയും കാണിക്കാൻ ഓടി വന്ന അശ്വതിയെ ഇന്നും എനിക്ക് ഓർമ്മയുണ്ട്. ആദ്യം കണ്ടപ്പോ തോന്നിയ ഒരു വികാരം എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നെ കൂടുതൽ അറിഞ്ഞപ്പോ അതൊരു വാൽസല്യവും സൗഹൃദവും ഒക്കെയായി. പതിയെ പതിയെ അതൊരു ഇഷ്ടമോ പ്രണയമോ എല്ലാമായി.. എന്തോ ഒന്നും അറിയില്ല.
നിന്നെ ഞാൻ കെട്ടട്ടെ എന്ന് ചോദിച്ചപ്പോ നാണം കുണുങ്ങി നിന്ന് ചിരിച്ചല്ലാതെ അവളൊന്നും പറഞ്ഞില്ല. എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകാനുള്ള വേവേകമൊന്നും ദൈവം അവൾക്ക് കൊടുത്തിട്ടുണ്ടാകില്ല.
ജിതിൻ ചേട്ടൻ്റെ കെയർ ഓഫിൽ കിട്ടിയ ജോലി വക വന്നതാണ് ഞാൻ ഇവിടെ. ജോലിക്ക് കേറി കുറച്ച് നാൾ പാട്‌പെട്ടെങ്കിലും പുതിയൊരു ജീവിതത്തിലേക്ക് പതിയെ ഞാൻ സെറ്റായി വന്നു. എല്ലാം പതിയെ ഒഴിവാക്കിയെങ്കിലും ദിവസവും ഒരു പുക , അതിൽമാത്രമായി എല്ലാം ഞാൻ ഒതുക്കി. വാടക വീടിന് അടുത്ത് ഒരു കടയുണ്ട്. അവിടുന്നായി പിന്നുള്ള വലിയും കുടിയും എല്ലാം. കുടി എന്ന് പറഞ്ഞാല് ചായ. വീശിയടിച്ച നല്ല നുരഞ്ഞ് പൊങ്ങിയ ചായ കാണുമ്പോഴെല്ലാം പണ്ട് കോളേജിലെ ക്യാൻ്റീൻ ഓർമ്മവരും.
അതിൻ്റെ ഒരു നൊസ്റ്റാൾജിയ കൂടെ ഒണ്ട് ഈ ചയകുടിക്ക്. അതെ പോലൊരു ഞായറാഴ്ചയാണ് അവളെ ഞാൻ കാണുന്നത്. കയ്യിലെ ആവിപറക്കുന്ന ചായയിൽ നിന്നും പത മാത്രം ഊറ്റിയെടുത്ത് കുടിക്കുമ്പോ കടയിലേക്ക് ചാടി തുള്ളി വന്ന അശ്വതി.