അമൃതയുടെ മാറ്റം: അവൾ കണ്ണുകൾ തുടച്ചു. ഇനി കരഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. സാർ നൽകിയ ആ മുന്നറിയിപ്പ് ഒരു ശിക്ഷയല്ല, മറിച്ച് തനിക്കുള്ള രണ്ടാമത്തെ അവസരമാണെന്ന് അവൾ തിരിച്ചറിഞ്ഞു. പതിയെ എഴുന്നേറ്റ് മേശപ്പുറത്തെ പുസ്തകങ്ങൾ അടുക്കി വെക്കുമ്പോൾ, അവളുടെ ഉള്ളിൽ ഒരു പുതിയ ദൃഢനിശ്ചയം ഉണ്ടായിരുന്നു. പഠിക്കണം, സാർ പറഞ്ഞതുപോലെ തന്നെ ഉയർന്ന മാർക്കോടെ വിജയിക്കണം.
പിറ്റേന്ന് കോളേജ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള മരച്ചുവട്ടിൽ വെച്ച് അമൃത നിതീഷിനെ കാണാൻ തീരുമാനിച്ചു, ക്ലാസ്സിൽ വെച്ച ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് വിനയന് ആണ് പറഞ്ഞത്. അവനെ കാണാൻ പോകുമ്പോൾ വിനയനെ അവൾ കൂടെ കൂട്ടിയിരുന്നു.
വിനയൻ പക്ഷെ അടുത്തോട്ട് പോകാതെ കുറച്ചകലെ മാറിനിന്ന് അവർ സംസാരിക്കുന്നത് ശ്രദ്ധിച്ചു.
നിതീഷ്: (അമൃതയുടെ അടുത്തേക്ക് വന്ന്, ഒന്നും സംഭിക്കാത്ത പോലെ ) “എന്താ അമ്മു ഇന്നലെ ഒരു അറിയിപ്പുമില്ലാതെ പോയത്? ആ പ്രസാദ് സാർ വല്ലതും പറഞ്ഞോ? നീ പേടിച്ച് പോയോ? ”
അമൃത: (സ്ഥിരതയോടെ) “പേടിയൊക്കെ ഞാൻ ഇന്നലെ കണ്ടു, നിതീഷ്. ചില കാര്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു, അത് നിന്നോട് നേരിട്ട് പറയാൻ വന്നതാണ്. നമ്മൾ തമ്മിലുള്ള ഈ ബന്ധം ഇവിടെ അവസാനിക്കുന്നു. ഇനി ക്ലാസ്സിലായാലും പുറത്തായാലും പഠനത്തിന് പുറത്തുള്ള ഒരു സംസാരവും നമ്മൾ തമ്മിൽ വേണ്ട.”
നിതീഷ്: (പരിഹാസത്തോടെ ചിരിച്ചുകൊണ്ട്) “ഓഹോ, അപ്പൊ സാർ പറഞ്ഞതൊക്കെ നീ വിശ്വസിച്ചു അല്ലേ? നിനക്ക് എന്നെ അറിയില്ലേ? “