വിനു: “അമൃതേ, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. നിന്റെ കൂടെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
അമൃത: (പക്വതയോടെ) “വിനു, എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ അതൊരു പ്രണയമാണോ എന്ന് എനിക്കറിയില്ല. എനിക്ക് ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ വയ്യ. അമ്മയോട് സംസാരിക്കണം, നല്ലൊരു ജോലി വാങ്ങണം. അതിനുശേഷം നമുക്ക് ഇതിനെക്കുറിച്ച് ആലോചിക്കാം. ഇപ്പോൾ എനിക്ക് നിന്നെ ഒരു നല്ല സുഹൃത്തായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ.”
അമൃതയുടെ വാക്കുകൾ വിനു മാനിച്ചു. . എന്നാൽ ആ മച്ചിലെ ഇരുട്ടിൽ അവൾ ഒളിപ്പിച്ചു വെച്ച ആ പഴയ പെട്ടിയും അതിനുള്ളിലെ ബട്ട് പ്ലഗും പോലെ, അമൃതയുടെ ഉള്ളിലെ കാമനകളും എവിടെയോ സുഷുപ്തിയിലായിരുന്നു.
അങ്ങനെ അമൃതയുടെ കോളേജ് കാലഘട്ടം അവസാനിച്ചു. പ്രസാദ് ആ സംഭവത്തിന് ശേഷം നാട്ടിൽ നിന്നുതന്നെ അപ്രത്യക്ഷനായി. അയാൾ കാസർഗോഡ് ഭാഗത്ത് എവിടെയോ ഒതുങ്ങിക്കൂടി ജീവിക്കുന്നുണ്ടെന്ന് മാത്രം ചില സംസാരങ്ങൾ കേട്ടു. പഴയ കാര്യങ്ങളെല്ലാം ഒരു പേടിസ്വപ്നം പോലെ അമൃത മറക്കാൻ ശ്രമിച്ചു.
അമൃതയുടെ നിർദേശം അനുസരിച്ച വിനയൻ ശ്രീദേവിയെ കാണാൻ തീരുമാനിച്ച് വീട്ടിലേക് ചെന്നു.
ശ്രീദേവി നായർ ഒരു തികഞ്ഞ തറവാടിത്തമുള്ള സ്ത്രീ ആണ്. അതുകൊണ്ടുതന്നെ വിനയൻ എബ്രഹാം എന്ന പേര് കേട്ടപ്പോൾ അവരുടെ ഉള്ളിലൊന്ന് ആളി. ജാതിയും മതവും നോക്കുന്ന ആ പഴയ ചിന്താഗതിക്കാരെ എങ്ങനെ നേരിടുമെന്ന ഭയം അവരെ അലട്ടി. ശരിയാണ്, വിനയൻ അമൃതയുടെ കൂടെ പഠിച്ചതുകൊണ്ടും വീട്ടിൽ വരാറുള്ളതുകൊണ്ടും ശ്രീദേവിക്ക് അവനെ പണ്ടേ നന്നായി അറിയാം.