അങ്ങനെ അനന്തു ഒരു വലിയ കമ്പനിയിൽ ജോലി ശരിയാക്കി ബാംഗ്ലൂരിലേക്ക് തിരിച്ചു. അതോടെ അവരുടെ പ്രണയം ‘ലോങ്ങ് ഡിസ്റ്റൻസ്’ റിലേഷൻഷിപ്പായി മാറി. ആ പഴയ ബസ് സ്റ്റോപ്പിലെ സംരക്ഷകൻ ഇന്ന് അവൾക്കൊപ്പം നേരിട്ടില്ല. പകരം ഫോൺ കോളുകളിലും വീഡിയോ കോളുകളിലും അവരുടെ പ്രണയം ഒതുങ്ങി. ബാംഗ്ലൂരിലെ തിരക്കുകൾക്കിടയിൽ അവൻ അലയുമ്പോഴും,
ശാലിനി കൊച്ചിയിലെ പുതിയ സൗഹൃദങ്ങൾക്കിടയിൽ മാറുമ്പോഴും അവരുടെ ഉള്ളിലെ ആ പഴയ പ്രണയം വീണ്ടും പരീക്ഷിക്കപ്പെടുകയായിരുന്നു.
നാട്ടിൻപുറത്തെ ആ ചന്ദനഗന്ധിയായ പ്രണയം കൊച്ചിയിലെ ഐടി ഇടനാഴികളിലെ എയർ കണ്ടീഷൻഡ് മുറികൾക്കുള്ളിൽ പതിയേ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. അനന്തുവും ശാലിനിയും തമ്മിലുള്ള ശമ്പളത്തിന്റെ അന്തരം കുറഞ്ഞതോടെ, സാമ്പത്തികമായ ആ തുല്യത ശാലിനിയുടെ വീട്ടുകാരുടെ അഹങ്കാരത്തിന് വളമായി. ശാലിനിയുടെ അമ്മയുടെ പരിഹാസം കലർന്ന ആ വാക്കുകൾ അനന്തുവിന്റെ നെഞ്ചിൽ ഒരു വലിയ വിള്ളൽ വീഴ്ത്തി.
അവൻ്റെ മനസ്സിൽ അത് വീണ്ടും കേട്ടു…..
“നന്ദൂ, നീ വാങ്ങുന്ന ഈ ശമ്പളം കൊണ്ടാണോ നിങ്ങൾ രണ്ടുപേരും ജീവിക്കാൻ പോകുന്നത്?” എന്ന ആ ചോദ്യം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല, മറിച്ച് അവന്റെ വ്യക്തിത്വത്തിന് നേരെയുള്ള വെല്ലുവിളിയായിരുന്നു.
തന്റെ പ്രണയത്തിന്റെ ആഴത്തേക്കാൾ അവർ വിലയിടുന്നത് തന്റെ ശമ്പളക്കവറിനാണെന്ന തിരിച്ചറിവ് അനന്തുവിനെ തകർത്തു. ആ തകർച്ചയിൽ നിന്നാണ് അവൻ ബാംഗ്ലൂരിലേക്ക് സ്വയം പറിച്ചുനട്ടത്.