ശാലിനി വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. ബൈക്കുകളിൽ പൂവാലന്മാരായ സീനിയേഴ്സ് എത്തിത്തുടങ്ങി. എണ്ണം കൂടി വന്നപ്പോൾ അവരുടെ ചോദ്യങ്ങൾ അതിരുവിട്ടു.
“പേരെന്താടി? കാമുകനുണ്ടോ?”
പിന്നീടത് വൃത്തികെട്ട കളിയാക്കലുകളായി മാറി. “നല്ല ഷേപ്പ് ആണല്ലോ… ആരാ ഇത്? നമുക്കും കിട്ടുമോ ഈ മാമ്പഴം ഒന്ന് ചാപ്പി കുടിക്കാൻ?”
ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ഭംഗി കണ്ടപ്പോൾ സീനിയറിലെ പെൺകുട്ടികൾക്കും അസൂയ തോന്നി.
“എടാ, ഇവൾക്ക് കെട്ടിപ്പിടിക്കാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട, ഇവൾ മറ്റേതാ… ഡീ മോളെ, നീ ഹോസ്റ്റലിലേക്ക് വാ, നമുക്ക് ശരിയാക്കാം.” ആ അശ്ലീല സംസാരങ്ങൾ കേട്ട് അവൾ തകർന്നുപോയി.
സഹായിക്കാൻ ആരുമില്ലാതെ അവൾ ചുറ്റും നോക്കി.
പക്ഷേ, ശാലിനി കാണാതെ പോയൊരു നിഴൽ അവൾക്ക്
തൊട്ടുപിന്നിലുണ്ടായിരുന്നു സ്കൂൾ കാലം മുതൽ അവളുടെ ഓരോ ചുവടിലും നിഴലായി കൂടെ നടന്നവൻ—അനന്തു. നന്ദു എന്നും നന്ദൻ എന്നും സ്നേഹമുള്ളവർ അവനെ വിളിച്ചു. പത്താം ക്ലാസ് മുതൽ തുടങ്ങിയതാണ് അനന്തുവിന്റെ ഉള്ളിലെ ഈ ഇഷ്ടം. ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നിട്ടും, ശാലിനിയോട് ഒരക്ഷരം പോലും സംസാരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല.
ഉള്ളിലെ ദിവ്യപ്രണയം അവനെ അതിന് അനുവദിച്ചില്ല. ഒരിക്കൽ പോലും അവളെ ശല്യം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവളെ പ്രണയിക്കാൻ വന്നവരെയെല്ലാം അവൾ അറിയാതെ അവൻ ഓടിച്ചുവിട്ടു. പ്ലസ് ടു കഴിഞ്ഞിട്ടും മിണ്ടാൻ കഴിയാത്തതുകൊണ്ട്, അവൾ ചേർന്ന അതേ കോളേജിൽ അവനും അഡ്മിഷൻ എടുത്തു. അവളുടെ പിന്നിൽ എപ്പോഴും അവനുണ്ടായിരുന്നു.