ശാലിനിയുമായുള്ള ബന്ധത്തിലെ വിള്ളലുകളും അവളുടെ അവഗണനയും നൽകിയ മാനസിക വിഷമം മാറ്റാൻ അവൻ കണ്ടെത്തിയ വഴി ഇതായിരുന്നു. പതിയേ, സ്വന്തമായി പഠിച്ചെടുത്ത അറിവുകൾ വെച്ച് അവൻ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ ചെറിയ ലാഭങ്ങൾ കിട്ടിയപ്പോൾ അവന്റെ ആത്മവിശ്വാസം വർദ്ധിച്ചു.
അടുത്ത എട്ട് മാസങ്ങൾ അനന്തുവിനെ സംബന്ധിച്ചിടത്തോളം ഒരു തപസ്യയായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ, മാർക്കറ്റിലെ ഓരോ ചലനവും നിരീക്ഷിക്കുന്ന കണ്ണുകൾ. ഡാറ്റ അനലിസ്റ്റ് എന്ന നിലയിലുള്ള അവന്റെ ബുദ്ധിയും ട്രേഡിംഗിലെ കൃത്യതയും ഒത്തുചേർന്നപ്പോൾ ഭാഗ്യം അവനെ തേടിയെത്തി. എല്ലാവരും നഷ്ടം നേരിട്ട സമയങ്ങളിൽ പോലും അനന്തുവിന്റെ പ്രവചനങ്ങൾ ഫലിച്ചു.
എട്ടു മാസങ്ങൾ പിന്നിടുമ്പോൾ തന്റെ അക്കൗണ്ടിലെ തുക കണ്ട് അനന്തു പോലും ഒന്ന് അമ്പരന്നു. 710 കോടി രൂപ!
സാധാരണക്കാരനായ ഒരു സഖാവിന്റെ മകന് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വലിയ സാമ്രാജ്യം അവൻ വെറും എട്ട് മാസങ്ങൾ കൊണ്ട് പടുത്തുയർത്തി. പക്ഷേ, ഇത്രയും പണം കയ്യിൽ വന്നിട്ടും അവന്റെ മനസ്സിൽ പഴയ ആ സന്തോഷം ഉണ്ടായിരുന്നില്ല. ആ പണത്തിന് പകരം വെക്കാൻ ആ പഴയ ശാലിനിയുടെ ഒരു ചിരി മതിയായിരുന്നു എന്ന് അവൻ ഒര നിമിഷം ഓർത്തുപോയി.
പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. താൻ സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ ഫ്ലാറ്റിൽ സുഖം തേടുമ്പോൾ, അനന്തു ലോകം കീഴടക്കുകയായിരുന്നു. ശാലിനിയുടെ അമ്മ ഒരിക്കൽ പരിഹസിച്ച ആ ശമ്പളത്തിന് മുകളിലൂടെ അവൻ പറന്നു കഴിഞ്ഞു.