അനന്തുവിന്റെ തകർച്ചയിൽ ഒരു വൻമരം പോലെ ജോസേട്ടൻ അവന്റെ ചാരെ നിന്നു. അക്കങ്ങളുടെയും കോടികളുടെയും ലോകത്ത് അനന്തു ഏകനായിരുന്നപ്പോൾ, അവന്റെ നിഴലായി കൂടെയുള്ള ഒരേയൊരു മനുഷ്യൻ ഈ ഇടുക്കി അച്ചായനായിരുന്നു. ജീവൻ കൊടുക്കാൻ തുനിഞ്ഞു നിന്ന ജോസേട്ടന്റെ മുന്നിൽ തകർന്നുപോയ ഒരു കൊച്ചു കുട്ടിയെപ്പോലെ അനന്തു വിങ്ങിപ്പൊട്ടി.
ആഡംബരം നിറഞ്ഞുനിൽക്കുന്ന ആ ഫ്ലാറ്റിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അനന്തുവിന്റെ തേങ്ങലുകൾ ഉയർന്നു. 25,000 രൂപ ശമ്പളക്കാരൻ എന്ന പരിഹാസത്തിൽ നിന്നും 710 കോടിയുടെ സാമ്രാജ്യം വെറും രണ്ട് വർഷം കൊണ്ട് കെട്ടിപ്പടുത്ത പോരാളി ഇന്ന് വെറുമൊരു തോറ്റ കാമുകനായി ചുരുങ്ങിയിരിക്കുന്നു. അദാനി ഗ്രൂപ്പിലെ ഷെയറുകൾ തൊട്ട് അവൻ തൊട്ടതെല്ലാം പൊന്നായപ്പോഴും, സ്വന്തമെന്നു കരുതിയ പെണ്ണ് മാത്രം അവനിൽ നിന്ന് മണ്ണായി ഒലിച്ചുപോയി.
ജോസേട്ടൻ: (അനന്തുവിന്റെ തോളിൽ കൈവെച്ച്, ശബ്ദത്തിൽ വല്ലാത്തൊരു കനം നിറച്ച്) “കരയല്ലേടാ കൊച്ചേ… ഈ ജോസപ്പൻ നിന്റെ കൂടെയുണ്ട്. കടം കയറി കയററ്റാൻ പോയ ഈ അച്ചായനെ കൈപിടിച്ചു കയറ്റിയവനല്ലേ നീ? ഇന്ന് ഈ കാണുന്നതൊക്കെ നീ ഉണ്ടാക്കിയതല്ലേ? ഒരു പെണ്ണ് ചതിച്ചു എന്ന് കരുതി നീ ഇങ്ങനെയങ്ങ് തീർന്നുപോയാൽ മതിയോ?
അനന്തു: (കണ്ണുനീർ തുടച്ചുകൊണ്ട്, വിറയ്ക്കുന്ന ശബ്ദത്തിൽ) “ചേട്ടാ… അവൾക്ക് വേണ്ടി മാത്രമായിരുന്നു ഈ ഓട്ടമെല്ലാം. അവൾക്ക് ഒരു കുറവും വരാതിരിക്കാൻ… അവളുടെ അമ്മയുടെ മുന്നിൽ എനിക്കൊന്ന് തലയുയർത്തി നിൽക്കാൻ… പക്ഷേ അവൾ ഇന്ന് മറ്റൊരാളുടെ കൈകളിൽ കിടന്ന് എന്നെ പരിഹസിക്കുകയാണ്. എന്റെ സ്നേഹം അവൾക്കൊരു ബാധ്യതയായിപ്പോയി ചേട്ടാ!”