അനന്തു ആ ചാറ്റുകൾ ജോസേട്ടനെ കാണിച്ചു. അഖിലുമായുള്ള അവളുടെ രതിലീലകളും, തന്നെ ‘പാവം’ എന്ന് വിളിച്ച് കളിയാക്കിയതും കണ്ടപ്പോൾ
ജോസേട്ടന്റെ കട്ടപിടിച്ച മീശ വന്യമായി ഒന്ന് വിറച്ചു. ഇടുക്കിയുടെ കരുത്തുള്ള ആ മനുഷ്യന്റെ ഉള്ളിലെ ചോര തിളച്ചു.
ജോസേട്ടൻ: “എടാ നന്ദു… നീ ഒരു സഖാവിന്റെ മകനാണ്. പോരാടാൻ പഠിച്ച രാജൻ സഖാവിന്റെ രക്തം. നീ ഇപ്പോഴും ആ പഴയ 25,000 രൂപയുടെ ജോലിക്കാരനാണെന്നാണ് അവരുടെ വിചാരം. നിന്റെ ഈ 710 കോടിയുടെ പവർ എന്താണെന്ന് അവളുമാര് അറിയണം. ചതിക്കുന്നവനെ ചവിട്ടിക്കുഴയ്ക്കണം എന്നാണ് അച്ചായന്റെ നിയമം. നീ പറ… എന്ത് വേണം?”
അനന്തു: (പെട്ടെന്ന് ശാന്തനായി, കണ്ണുകളിൽ ഒരു തണുത്ത ഭാവം വന്നു) “ചേട്ടാ… അവരെ എനിക്ക് നേരിട്ട് കാണണം. ഇരുട്ടിന്റെ മറവിൽ അവർ എന്നെ പരിഹസിക്കുമ്പോൾ, അവരുടെ ഓരോ നിശ്വാസവും എനിക്ക് ഒപ്പിയെടുക്കണം.”
അനന്തുവിന്റെ നിർദ്ദേശപ്രകാരം ജോസേട്ടൻ ഉടൻ തന്നെ തന്റെ വിശ്വസ്തരായ ‘ഇടുക്കി പിള്ളേരെ’ രംഗത്തിറക്കി. അവർ അതീവ രഹസ്യമായി ശാലിനിയുടെ മുറിയിൽ അതിസൂക്ഷ്മമായ സ്പൈ ക്യാമറകൾ (Spy Cameras) സ്ഥാപിച്ചു. ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇലക്ട്രിക് പ്ലഗ് പോയിന്റിലും ഫാൻ റെഗുലേറ്ററിലും ഒളിപ്പിച്ച ക്യാമറകൾ അനന്തുവിന്റെ ലാപ്ടോപ്പിലേക്ക് ലൈവ് ദൃശ്യങ്ങൾ എത്തിക്കാൻ തയ്യാറായി.
അനന്തു തന്റെ ലാപ്ടോപ്പ് തുറന്നു. സ്ക്രീനിൽ തെളിഞ്ഞത് ശാലിനിയുടെ മുറിയിലെ ദൃശ്യങ്ങളാണ്. അപ്പോഴേക്കും എല്ലാം സെറ്റ് ആക്കിയിരുന്നു..രാത്രി ശാലിനിയുടെ വീടിൻ്റെ പ്രദേശം ഇരുട്ടിൽ മങ്ങി തുടങ്ങി…