: എന്താ നിന്നോട് പറയേണ്ടതെന്ന് എനിക്കറിയില്ല… ആകെ ഒരു…
: ഒന്നും പറയണ്ട. എനിക്കറിയാം ആ ഉള്ളിലെ സ്നേഹം. വെള്ളത്തിൽ കിടന്ന് പിടച്ചത് നാടകമായിരുന്നെകിലും ഈ മനസ് വായിക്കാൻ പറ്റി. ഈ കണ്ണുകൾ നിറഞ്ഞത് ചുമ്മാതല്ല, അത് എനിക്കുവേണ്ടിയാ.
തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷായുടെ കൈകൾ എന്റെ രണ്ട് കവിളും ചേർത്തുപിടിച്ചു. അടുത്ത സെക്കൻഡിൽ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും അവൾ ചിരിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിമറഞ്ഞു. ടോർച്ചിന്റെ വെട്ടം മറയുന്നതുംനോക്കി സ്തംഭിച്ചുനിന്ന എനിക്ക് അൽപ സമയം വേണ്ടിവന്നു യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ. ലില്ലിയും ലെച്ചുവും ശരീരം മുഴുവൻ ഉമ്മവച്ചപ്പോഴും ഇതുപോലൊരു ഉൾക്കുളിർ ഉണ്ടായിട്ടില്ല. ആ ഉമ്മകളൊക്കെ കാമം ഉണർത്തുമെങ്കിലും ഇതുപോലൊരു ആത്മസംതൃപ്തി സമ്മാനിച്ചിട്ടില്ല ഇതുവരെ. ഒരു കന്യകയുടെ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ വഹിച്ചുകൊണ്ട് മനസ്സിൽ കുളിരുമായി ഞാൻ വീട്ടിലേക്ക് നടന്നു. സ്വപ്നലോകത്തിൽ പാറിപ്പറക്കുന്ന ശലഭത്തെപ്പോലെ ഞാൻ പറന്ന് നടന്ന് മുറ്റത്തെത്തിയപ്പോൾ ലെച്ചു എന്നെപ്പിടിച്ച് തുഷാരയുടെ അടുത്തിരുത്തി. മരക്കുട്ടകൾ കത്തിയെരിഞ്ഞ കനലിന് ചുറ്റും ഇരുന്ന് തമാശകൾ പറയുമ്പോഴും ഞാനോ തുഷാരയോ പരസ്പരം നോക്കിയില്ല. സ്നേഹയുടെ നിർബന്ധപ്രകാരം തുഷാര നല്ലൊരു സംഗീത രാവ് ഞങ്ങൾക്കുവേണ്ടി സമ്മാനിച്ചപ്പോഴും ഞാൻ അതിൽ അലിഞ്ഞുചേർന്നതല്ലാതെ ഒരിക്കൽ പോലും അവളിലേക്ക് നോട്ടം പോയില്ല.
എല്ലാവരും പിരിഞ്ഞ ശേഷം കിടക്കാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്റെ പ്രിയപ്പെട്ടവർ എനിക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് മനസും വയറും നിറച്ച് കിടക്കയിലേക്ക് ചുവടുവയ്ക്കുമ്പോഴും മനസ്സിൽ മുഴുവൻ തുഷാരയുടെ ചെറിപ്പഴങ്ങൾ സമ്മാനിച്ച വിലമതിക്കാനാവാത്ത സമ്മാനമാണ്.
ക്യാമ്പ് ഭംഗിയായി അവസാനിച്ചു. എല്ലാവരും ഹാപ്പി. ഏറ്റവും കൂടുതൽ സന്തോഷം തുഷാരയ്ക്കും അമ്മയ്ക്കും ലെച്ചുവിനുമാണ്. രണ്ടുവർഷമായിട്ട് മുഴുവൻ മനസിലാക്കാൻ പറ്റാത്ത തുഷാരയെ ഞാൻ രണ്ട് ദിവസംകൊണ്ട് അടുത്തറിഞ്ഞു. അമ്മയ്ക്കും ലെച്ചുവിനും തുഷാരയെ അല്ലാതെ വേറെ ആരെയും എന്റെ ജീവന്റെ പാതിയായി സങ്കൽപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. എല്ലാവരുടെയും സ്നേഹവും കരുതലും തുഷാര നേരിട്ടറിഞ്ഞെങ്കിലും എന്റെ മനസ് മാത്രം ഇപ്പോഴും അവൾക്കുമുന്നിൽ ഒരു സമസ്യയായി തുടരുന്നു.
………
കാലത്ത് ബാങ്കിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ തുഷാര ബസ്സിറങ്ങി റോഡരികിലൂടെ നടന്നു പോകുന്നത് ഞാൻ കാണുന്നുണ്ട്. അവൾ ഞങ്ങളെ കണ്ടയുടനെ ലെച്ചുവിനെ നോക്കി കൈയുയർത്തി കാണിച്ചു. ലെച്ചു തിരിച്ച് ടാറ്റ പറഞ്ഞ് എന്റെ നേരെ തിരിഞ്ഞു…