: സത്യം പറയെടി ഇത് നിന്റെ അടവല്ലേ… കൈക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ
: സത്യം ഏട്ടാ… കൈ ഭയങ്കര വേദന..
: എന്ന ഞാൻ ഡോക്ടറെ വിളിക്കട്ടെ..
: അതിനുള്ള മരുന്നൊക്കെ കുത്തികയറ്റിയിട്ടുണ്ട്… എനിക്ക് ദാഹിക്കുന്നു ജ്യൂസ് താ…
പെണ്ണിന്റെ ഓരോ വാശി. എന്തെങ്കിലും പറ്റിയാൽ കുട്ടികളുടെ സ്വഭാവമാണെന്ന് തോനുന്നു. കൊഞ്ചുന്ന കണ്ടില്ലേ… അവളുടെ ചുണ്ടിലേക്ക് പേപ്പർകപ്പ് മുട്ടിച്ചുകൊടുക്കുമ്പോൾ രണ്ട് കണ്ണുകളും എന്റെ കണ്ണിലേക്ക് നോക്കികൊണ്ടിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കരിമഷിയിട്ട ആ കൺപോളകൾ പൂമ്പാറ്റ ചിറകുവെട്ടിക്കുന്നതുപോലെ പിടയ്ക്കുന്നത് കണ്ടിരിക്കാൻ പ്രത്യേക സുഖമുണ്ട്.
ഡിസ്ചാർജ് വാങ്ങി അവളെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ തുഷാരയുടെ രണ്ട് കൈകളും എന്റെ മുതുകിൽ അമർന്നു. ആ കൈകളുടെ മാർദ്ദവം മുതുകിൽ അമരുമ്പോൾ ശരീരം മുഴുവൻ കുളിരിൽ നീരാടി…
: അല്ല ഇപ്പൊ നിന്റെ കൈവേദനയൊക്കെ മാറിയോ…
: അല്ലെങ്കിലും കൈക്ക് വേദനയൊന്നുമില്ല, നേരത്തെ ജ്യൂസ് വായിൽ വച്ചുതരാൻ അങ്ങനെ പറഞ്ഞതല്ലേ…
: ഓഹ്… എങ്ങോട്ടാ പോകേണ്ടത്, പറ
: നേരെ വിട്ടോ.. ഞാൻ പറയാം
തുഷാരയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി കയറിയതും ഞാൻ ശരിക്കൊന്നു ഞെട്ടി. എന്താ വീട്. മുറ്റത്ത് കിടക്കുന്ന വണ്ടികൾ കണ്ടാൽ മതിയല്ലോ. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡൻ, പൂക്കൾ കൊണ്ട് സമൃദ്ധമായ പൂച്ചട്ടികൾ. കയറിവരുന്ന ആരുടേയും മനംമയക്കുന്ന കാഴ്ചകൾ. വണ്ടിയുടെ ശബ്ദം കേട്ടയുടനെ ഒരു സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നു. അപ്പൊ ഇതാണ് ഇന്ദിര. തുഷാരയെ മുറിച്ചുവച്ചതുപോലുണ്ട്. ആ മുഖത്തിന്റെ ഐശ്വര്യം കണ്ടാൽ മതിയല്ലോ. നോക്കിനിന്നുപോകും. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തുഷാര ഓടി അമ്മയുടെ ചെവിയിൽ പോയി എന്തോ പറഞ്ഞതോടെ രണ്ടുപേരുടെയും മുഖം വിടർന്നു. ഇന്ദിരാമ്മ ഉമ്മറത്തുനിന്നും ഇറങ്ങിവന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങിയ എന്നെയവർ അടിമുടിയൊന്ന് നോക്കി…
: അയ്യോ കുപ്പായത്തിലൊക്കെ ചോര…
: അമ്മ പേടിക്കണ്ട, അത് എന്റെ ചോരയാ… ചെറുതായിട്ട് തലയൊന്ന് പൊട്ടി. സ്റ്റിച്ച് ഒന്നും ഇല്ല.
: അയ്യോ എന്തുപറ്റി…