“മ്മ്.. ഒന്ന് കെട്ടിച്ചു വിടുന്ന വരെയല്ലേ വേണ്ടു. ബാക്കി കെട്ടിയോൻ ശ്രദ്ധിക്കട്ടെ..”
എനിക്കത് കേട്ടു നല്ല ചിരി വന്നു.
പെൺമക്കൾ കല്യാണ പ്രായമെത്തുമ്പോൾ അമ്മമാർക്കുണ്ടാവുന്ന അതേ പ്രകടനം. എന്താ എപ്പളാ ന്നൊന്നും പറയാൻ പറ്റില്ലലോ.
ആ സംഭവം ഓർത്തു കൊണ്ടാണ് ഞാനിന്നെന്റെ സ്കെർട്ടിൽ തള്ളി വിരിഞ്ഞു നിൽക്കുന്ന നിതബങ്ങളെ, കണ്ണാടിയിൽ നിരീക്ഷിച്ച്, ഡ്രസ്സിങ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
കൂടെ ജോലി ചെയ്യുന്നവരുടെയും മാനേജരുടെ അടക്കം ഉമിനീര് വറ്റിക്കുന്ന നോട്ടം സഹിച്ച് ജോലി കഴിഞ്ഞിറങ്ങേണ്ട സമയമായി.
അ നോട്ടങ്ങൾ ഇവിടെ ജോലി തുടങ്ങിയപ്പോ മുതലുള്ളതാണ്. പക്ഷെ മോശം പ്രവർത്തികളോ പെരുമാറ്റങ്ങളോ ഇല്ലാത്തത് കൊണ്ട് ഞാനത്ര കാര്യമാക്കാറില്ല.
നോക്കിക്കോട്ടെയെന്നല്ല എന്നാലും സാരമില്ല.
അപ്പോളാണ് നൈറ്റ് ഷിഫ്റ്റ് നിൽക്കേണ്ട പയ്യന്‍റെ കാൾ വരുന്നത്. വരാൻ വൈകുമെന്നും പറഞ്ഞിട്ട്.
ഞാൻ തലയിൽ കൈ വച്ചു പോയി. മാനേജരോട് പറഞ്ഞാൽ അവൻ വരുന്നത് വരെ നിക്കാൻ പറയുമെന്നല്ലാതെ ഒരു കാര്യവുമുണ്ടാകില്ല.
സമയം നീങ്ങുമ്പോ എന്ത് ചെയ്യണമെന്നറിയാതെ വേഗം അവനെ തിരിച്ചു വിളിച്ചു.
“ഡാ ചേച്ചിക്ക് ബസ്സില്ലെടാ.. ഇനിയും വൈകിയാൽ വീട്ടിലെത്താൻ പറ്റില്ല..”
“ഇതാ ചേച്ചി എത്തി ഒരു കാ മണിക്കൂറൂ ടെ. “
അവൻ കട്ട് ചെയ്തു.
പറഞ്ഞതിലും അഞ്ചു മിനുട്ട് വൈകി അവനെത്തി.
കസ്റ്റമേഴ്‌സ് എൻട്രി ഉള്ളത് കൊണ്ട് എനിക്ക് വേഷം മാറാൻ കഴിഞ്ഞില്ല.
അവന് ഹാൻഡോവർ നൽകി, തിരക്ക് പിടിച്ച്, സൈഡ് ബാഗും വലിച്ചു തോളിലിട്ട് വേഗം ബസ്സ് കിട്ടാൻ വേണ്ടി നടന്നു.