*******
ടാറിടാത്ത ചെമ്മൺ പാതയിലൂടെ പണിക്കരുടെ കാർ നീങ്ങി വന്നു. പണിക്കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നത്. അയാൾ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കിക്കൊണ്ട് വിജനമായ ഒരു സ്ഥലത്ത് റോഡിൽ നിന്ന് മാറി കാർ പാർക്ക് ചെയ്തു. പണിക്കർ കാറിൽ നിന്നിറങ്ങി ചെറിയൊരു ഇടവഴിയിലേക്ക് കയറി, ചെറിയൊരു കയറ്റം കയറി അയാളൊരു വീടിന് മുൻപിലെത്തി നിന്നു.
പരിസരത്തെങ്ങും ആരുമില്ല, നട്ടുച്ച സമയം, അയാളാ വീടിന്റെ വാതിലിൽ മുട്ടി. പുറം തേയ്ക്കാത്ത രണ്ട് മുറി വീട്. കതക് തുറന്നത് ഒരു സ്ത്രീയായിരുന്നു, അവർ പണിക്കരെ അകത്താക്കി കതകടച്ചു.”മുതലാളി എത്ര ദിവസമായി വന്നിട്ട്?” അവൾ പരിഭവിച്ചു “ഈ തടി ലേലം ഒക്കെയായിട്ട് തിരക്ക്,
നീ കുറച്ച് വെള്ളം ഇങ്ങു തന്നേ” വെയിലത്ത് നടന്നു പണിക്കർക്ക് ദാഹം. ആ ദാഹം മാത്രം മാറ്റാൻ ആയിരുന്നില്ല അയാൾ അവിടെ എത്തിയത്. അത് അവർക്കും അറിയാമായിരുന്നു. വെള്ളം എടുത്ത് കൊടുത്തു കൊണ്ട് അവൾ ചോദിച്ചു “മുതലാളി ചോറുണ്ണുന്നോ?”
“വേണ്ട, ഞാൻ കഴിച്ചു, നിന്റെ അമ്മയുണ്ടോ ഇവിടെ?”
“ഇല്ല, അമ്മ എന്റെ ആങ്ങളയുടെ അടുത്ത് വരെ പോയി വൈകിട്ടെ വരൂ”
“എങ്കിൽ ഇങ്ങോട്ട് വാ നീയ്, ഇവിടെ വന്നിരിക്ക്”
ആ സ്ത്രീ, മഞ്ജു, പണിക്കരുടെ തടി വെട്ട് പണിക്കാരിൽ മരത്തിൽ നിന്ന് വീണ് മരിച്ചു പോയ സുഗതന്റെ ഭാര്യയായിരുന്നു. പണിക്കർ അകത്തെ മുറിയിലെ കട്ടിലിൽ ഇരുന്നു. അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി ഭിത്തിയിൽ കണ്ട കൊളുത്തിൽ തൂക്കിയിട്ടു. മഞ്ജു അടുക്കള വാതിൽ അടച്ചിട്ട് അകത്തെ മുറിയിലേക്ക് വന്നു.