ലക്ഷ്മി :-അയാൾ ഒരുപാട് ദ്രോഹിച്ചിറ്റുണ്ട് എന്നെ, പക്ഷെ എന്തൊക്കെ ആയാലും ഞാൻ ഏട്ടാ എന്ന് വിളിച്ച വ്യെക്തിയല്ലേ.. മാത്രമല്ല ഒരാളെ കൊല്ലുക എന്നത് പാപം തന്നെയാണ്.
ലത :-എന്തൊക്കെ പറഞ്ഞാലും മാളു മോളുടെ അച്ഛനെ കൊന്നവനല്ലേ…
തിരിച്ചു പറയാൻ ലക്ഷ്മിയുടെ അരികിൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.
ലത :-ഇനി ഇയാൾ അന്വേഷിച് പിറകെ വന്നാൽ എന്ത് ചെയ്യും..
ലക്ഷ്മി :-പോണം.. ദൂരേക്ക് എവിടേക്കെങ്കിലും പോകണം.. എങ്കിലേ മനസ്സമാധാനം കിട്ടുകയുള്ളു..അല്ല.. നിങ്ങൾ എങ്ങിട്ടേക്കാണ് പോകുന്നത്..?
ലത:-തമിഴ്നാട്.വേലുവിന്റെ നാട് അവിടെയല്ലേ..തഞ്ചാവൂരിൽ…അവിടെ കുടുംബ വക പലഹാരക്കടയൊക്കെ ഉണ്ട്.അല്ല തമ്പുരാട്ടി ഇനി എങ്ങോട്ടാ…?
ലക്ഷ്മി :-സ്റ്റേഷൻ എത്തട്ടെ എന്നിട്ട് നോക്കാം. ദൂരേക്ക് എങ്ങോട്ടെങ്കിലും പോണം.പിന്നെ.. എന്നയിനി തമ്പുരാട്ടി എന്നൊന്നും വിളിക്കണ്ട.. ചേച്ചി എന്ന് വിളിച്ചാൽ മതി.
ലത:- മ്മ്.ഞങ്ങൾ ഈ കാറിൽ തന്നെ കുറേ ദൂരം പോകാമെന്ന ആലോചിക്കുന്നത്, എന്നിട്ട് വഴിയിൽ ഉപേക്ഷിച്ചു ബസ്സിലോ മറ്റോ പോകാം.
ലക്ഷ്മി :-അഹ്. അതാ നല്ലത്.
നേരായ വഴിയെ പോയാൽ നാട്ടുകാർ കാണാൻ സാധ്യത ഉള്ളതിനാൽ അല്പം ചുറ്റിയാണവർ പോയത്.ഏകദേശം 1 മണിക്കൂർ യാത്രക്കൊണ്ട് അവർ റയിൽവേസ്റ്റേഷനിലെത്തി.
“വേണ്ട.. നിങ്ങൾ പൊയ്ക്കോളൂ…ഇറങ്ങേണ്ട..”പുറത്തേക്കിറങ്ങാൻ തുടങ്ങിയ ലതയെ തടഞ്ഞുകൊണ്ട് ലക്ഷ്മി പറഞ്ഞു.
“ചേച്ചി സൂക്ഷിക്കണം..”
“മ്മ്.. നിങ്ങളും. പെട്ടെന്ന് പൊയ്ക്കോളൂ…
“മ്മ്…മോളേ.. മാളു…നന്നായി പഠിക്കണം.. അമ്മയെ നോക്കിക്കൊള്ളണം കേട്ടോ…
“ഞാൻ നോക്കാം ലതേച്ചി…”മാളു മറുപടി നൽകി.
“അപ്പോൾ ശരി ചേച്ചി.. ഇനി ഒരുപക്ഷെ നമ്മൾ കണ്ടില്ലെന്ന് വരും, പക്ഷെ ഞാൻ എന്നും നിങ്ങളെ ഓർക്കും…
അവരോട് യാത്ര പറഞ്ഞു ആ കാർ ദൂരേക്ക് അകന്നു…
………………………………………………………
(ഇപ്പോൾ പറഞ്ഞ കഥയിൽ മാളുവും, അമ്മയും ഉള്ള സീനിലെ കഥയാണ് ശിവയോട് പറഞ്ഞു കൊടുക്കുന്നത്. അല്ലാതെ ലതയുടെ കൂതി പൊളിച്ച കാര്യമൊന്നും പറയുന്നില്ല )
“എന്നിട്ട് എന്തായി….”കഥ പറഞ്ഞുകൊണ്ടിരുന്ന മാളുവിനോട് ഞാൻ ചോദിച്ചു.
“രാജസ്ഥാൻ.. അങ്ങോട്ടേക്കായിരിന്നു ഞങ്ങൾ പോയത്. അമ്മ അവിടെ ഒരു എൽ പി സ്കൂളിൽ അധ്യാപികയായി പോയി. വലിയ ശമ്പളം ഒന്നും കിട്ടില്ല, പക്ഷെ സന്തോഷം കിട്ടിയിരുന്നു. എനിക്ക് 20 വയസ്സുള്ളപ്പോഴാ അമ്മ എന്നെ വിട്ട് പോയത്, പെട്ടെന്നൊരു തലകറക്കം വന്നതാ..ക്യാൻസർ ആയിരുന്നു, ഫൈനൽ സ്റ്റേജ്.. പാവം.പക്ഷെ അധികം നരകിപ്പിക്കാതെ ദൈവം നേരത്തെ അങ്ങ് വിളിച്ചതിൽ സന്തോഷേ ഉള്ളു.അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ട് സ്കോളർഷിപ്പ് കിട്ടിയിരുന്നു.. അത് കൊണ്ട് പഠിച്ചു ഇതുവരെ എത്തി.”മാളു കണ്ണുകളടച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.