ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Posted by

“കൂടെക്കിടക്കുമ്പോൾ നിങ്ങൾ എന്ത് പാവമാ.. അല്ലാത്തപ്പോൾ തനി വെട്ട്പോത്തും.സത്യത്തിൽ നിങ്ങളെ എല്ലാവർക്കും പേടിയാ.. എനിക്കും .. അല്ലാതെ ബഹുമാനം അല്ല..

“എന്നെ ആരും ബഹുമാനിക്കണ്ട.. പേടിച്ചാൽ മതി.

“നിങ്ങൾക്ക് ലക്ഷ്മി തമ്പുരാട്ടിയോടും, മാളവിക കൊച്ചിനോടും അല്പം സ്നേഹത്തിൽ പെരുമാറിക്കൂടെ…?മാളവിക കൊച്ചു എന്ത് പാവമാ…എല്ലാവരെയും നല്ല കാര്യമാ..

“കൂടെക്കിടക്കുന്നത് കൊണ്ട് അല്പം സ്വാതന്ത്രം തന്നു എന്ന് കരുതി തലയിൽ കേറി നിരങ്ങാൻ നോക്കരുത്. നീയെന്റെ പെണ്ടാട്ടി ഒന്നുമല്ല..വെപ്പാട്ടിയാ..”ശബ്ദം കടുപ്പിച്ചു ദേഷ്യത്തിൽ രാഘവൻ പറഞ്ഞു.

ആ മറുപടിയിൽ ലതയുടെ വായ അടഞ്ഞു പോയി.മനസ്സ് അസ്വസ്തമായതിനാൽ രാഘവൻ മുണ്ടുമുടുത്ത് അവിടെനിന്നുമിറങ്ങി.

🌄

 

പിറ്റേദിവസം, മഠത്തിൽ തറവാട്.തറവാടിനു മുൻപിലായി പന്തൽ ഉയർന്നിറ്റുണ്ട്.കളമെഴുത്ത് നടത്താനുള്ള തിരക്കിലാണ് എല്ലാവരും.ജോലികളെല്ലാം വൈകുന്നേരത്തോടുകൂടി കഴിഞ്ഞു. മുറ്റത്തായി ദേവിയുടെ വലിയ രൂപം 5 നിറത്തിലുള്ള പൊടികളാൽ വരച്ചിരിക്കുന്നു.ചുറ്റും കുരുത്തോലകളാൽ അലങ്കരിചിരിക്കുന്നു. വാദ്യോപകരണങ്ങൾ കൂടെ ആയപ്പോൾ ആകെ മൊത്തം ദൈവീകമായ അന്തരീക്ഷം ഉടലെടുത്തു.സന്ധ്യ ആയതോടുകൂടി നാട്ടുകാർ തറവാട്ടിലേക്കെത്തിത്തുടങ്ങി. വില്ലുമംഗലത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ വൈകാതെ തന്നെ തുടർന്നു. മാളുവുളും ചടങ്ങുകൾ കാണാനായി മുൻപന്തിയിലായി നിന്നു.. രാഘവനും മുൻപിൽ തന്നെ നിൽപ്പുണ്ട്.

മണിക്കൂറുകളോളം ചടങ്ങുകൾ നീണ്ടുകൊണ്ടേ ഇരുന്നു.10 മണി കഴിഞ്ഞിട്ടും ചടങ്ങുകൾ തീരാത്തതിനാൽ പോയി ഉറങ്ങാൻ തന്നെ മാളു തീരുമാനിച്ചു. അമ്മയും എതിർത്തില്ല, കാരണം 9 മണി കഴിയുമ്പോഴേ ഉറങ്ങി വീഴുന്ന മാളു ഇത്ര നേരം പിടിച്ചു നിന്നത് വലിയ കാര്യമാണെന്ന് അവർക്കറിയാം. വൈകാതെ മാളു തന്റെ കിടക്കയിൽ ഇടം പിടിച്ചു ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…

 

തന്നെ കെട്ടിപ്പിടിച്ചുകിടക്കുന്ന അമ്മയെ കണി കണ്ടുകൊണ്ടാണ് മാളു ഉറക്കമുണർന്നത്. എന്നത്തേയും പോലെയല്ല, അമ്മയ്ക്കെന്തോ സംഭവിച്ചത് പോലെ. ആകെ ക്ഷീണിച് കിടക്കുന്നത് പോലെ അവൾക് തോന്നി. മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ജോലിക്കാരെല്ലാം തന്നെ ദയനീയമായി നോക്കുന്നതവൾ കണ്ടു. എല്ലാവരുടെയും മുഖത്ത് ഒരു വിഷമം പോലെ. ഉമ്മറത്തു ഇന്നലെ നടന്ന ചടങ്ങിന്റെ പന്തലും മറ്റും അഴിക്കുന്ന പണി നടക്കുവാണ്.അവളെ അവിടെ കണ്ട പന്തലുകാരും അവളെ നോക്കി എന്തോ പിറുപിറുത്തു. എന്തോ കാര്യമുണ്ടെന്നവൾക്ക് മനസ്സിലായി. അവൾ നേരെ പറമ്പിലേക്ക് ചെന്നു.പറമ്പിൽ തൂത്തുവാരിക്കൊണ്ടിരുന്ന ലതയുടെ അരികിലേക്കാണവൾ പോയത്..

Leave a Reply

Your email address will not be published. Required fields are marked *