ഞാൻ വണ്ടിയിലേക്ക് ഒന്ന് നോക്കി. പുറത്ത് നിന്ന് ഉള്ളിലേക്ക് ഒന്നും കാണാൻ പറ്റാത്ത വിധം ഗ്ലാസുകളെല്ലാം കറുത്ത ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ലഗേജുകൾ ഡിക്കിയിൽ വെച്ച് ഞാൻ മുൻസീറ്റിൽ തന്നെ ഇരുന്നു. അച്ചു ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.
എറണാകുളത്തെ തിരക്കേറിയ റോഡിലൂടെ അവൾ വളരെ ആത്മവിശ്വാസത്തോടെ വണ്ടി ഓടിച്ചു. യാത്രയ്ക്കിടയിൽ യുകെയിലെ വിശേഷങ്ങളും ഫ്ലൈറ്റിലെ രസകരമായ അനുഭവങ്ങളും ഞാൻ അവളോട് പങ്കുവെച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് റോഡിൽ ട്രാഫിക് പോലീസ് ചെക്കിംഗ് കണ്ടത്. കൈ കാണിച്ചതും അച്ചു വണ്ടി ഒതുക്കി നിർത്തി. പോലീസ് ഓഫീസർ ജനാലയ്ക്കൽ വന്ന് ആർ.സി ബുക്കും ലൈസൻസും ചോദിച്ചു.
”ഹരി, ഒന്ന് ഡാഷ് ബോർഡ് തുറന്ന് ആർ.സി ബുക്ക് എടുക്കാമോ?”
അച്ചു പറഞ്ഞു.
ഞാൻ ഡാഷ് ബോർഡ് തുറന്നപ്പോൾ അതിനുള്ളിൽ കിടന്ന ചില പേപ്പറുകൾക്കിടയിൽ നിന്ന് ആർ.സി ബുക്ക് പുറത്തെടുത്തു. പക്ഷേ, അതിന്റെ കൂടെ താഴെ കിടന്ന ഒരു സാധനം കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് ഉടക്കി. ഒരു കോണ്ടം പാക്കറ്റ്! സിദ്ധാർത്ഥിന്റെ വണ്ടിയിൽ ഇത് ഇരിക്കുന്നതിൽ അത്ഭുതമില്ലെങ്കിലും, ഒരു നിമിഷം എന്റെ ഉള്ളിൽ എന്തോ ഒരു സംശയം മിന്നിമറഞ്ഞു.
ഞാൻ വേഗം ആർ.സി ബുക്ക് എടുത്ത് ഡാഷ് ബോർഡ് അടച്ചു.
പോലീസ് പേപ്പറുകളെല്ലാം പരിശോധിച്ച് കുഴപ്പമില്ലെന്ന് കണ്ട് പോകാൻ അനുവാദം നൽകി.