മാളുവിൻറ്റെ വാക്കിൻറെ ഉറപ്പിൽ ‘രാഘവൻ’ ഞങ്ങളിൽ നിന്നും നടന്നകന്നതും, ഞാൻ മാളുവിനോടായി അല്പം ദേഷ്യത്തിൽ ചോദിച്ചു,,
“നീ ആരോട് ചോദിച്ചിട്ടാ,, ‘ഞങ്ങൾ’ വന്നേക്കാമെന്നു പറഞ്ഞത്?? ഞാൻ എന്തായാലും വരുന്നില്ല ! നിനക്ക് പോയേ പറ്റുമെന്നുണ്ടെങ്കിൽ നീ തനിച്ചു തന്നെ പോയിട്ട് വാ “!
എൻ്റെ ദേഷ്യത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാകാത്ത ‘മാളു’ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു,,
പിന്നെ അല്പം ദയനീയമായ അവസ്ഥയിൽ എന്നോട് പറഞ്ഞു തുടങ്ങി,,,
ചേച്ചിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്, മാത്രവുമെല്ലാ, ഇന്ന് രാത്രി കഴിഞ്ഞാൽ ചേച്ചി തിരിച്ചു പൊകുവേം ചെയ്യും, എന്നാൽ എൻ്റെ കാര്യത്തിൽ ഇത് രണ്ടും വ്യത്യസ്തമാണ്!
ഇവരൊക്കെ വലിയ ആൾക്കാരാണ്, നമ്മളൊക്കെ കഴിഞ്ഞു പോകുന്നത് തന്നെ ഇവരുടെയൊക്കെ കാരുണ്യം കൊണ്ടാ, അവർ പറയുന്നത് അനുസരിക്കാതെ, അവരെ ധിക്കരിച്ചു ഇവിടെ തുടർന്ന് ജീവിക്കാം എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, അതുകൊണ്ടു എനിക്ക് എന്തായാലും പോയേ പറ്റു ൻ്റെ ചേച്ചിയെ,, എന്തായാലും എന്താ കാര്യമെന്ന് ഞാൻ ഒന്ന് പോയി അന്വേഷിച്ചു വരാം!
എന്തോ, മാളുവിന്റ്റെ ആ സംസാരം കേട്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി,, ഒപ്പം ഭീതിയോടെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു!
ബോധമുള്ളപ്പോൾ പോലും അമ്മയെയും,പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത കൂട്ടങ്ങളാണ് അയ്യരും, സാമിയുമൊക്കെ, അങ്ങനെ ഉള്ള ചെന്നായക്കൂട്ടം കുടിച്ചു വെളിവില്ലാതെ കിടക്കുന്ന ഒരു സദസ്സിലേക്കാണ്, മാളുവിനെ പോലെ സുന്ദരിയും, യൗവ്വന യുകതയുമായ ഒരു പെണ്ണ് കയറിച്ചെല്ലാൻ പോകുന്നത് എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി!