മുകളിലേക്കുള്ള പടികളിൽ ആദ്യത്തെ പടി മാളു ചവിട്ടിയതും, ഞാൻ മാളുവിനെ പിറകിൽ നിന്നും വിളിച്ചു
“നിക്ക്,, നീ തനിച്ചു പോകണ്ട, ഞാനും കൂടെ വരാം” എന്ന് പറഞ്ഞു കൊണ്ട് ഞാനും മാളുവിനൊപ്പം മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി!
അങ്ങനെ തീരുമാനിക്കാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: മാളു ഒറ്റയ്ക്കു പോയാലുള്ള അപകടം ഒഴിവാവാകാം എന്നുള്ളത്, മറ്റൊന്ന്: ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളപ്പോൾ അവർ അതിരു വിട്ടൊന്നും പ്രവർത്തിക്കില്ല എന്ന വിശ്വാസം, എല്ലാത്തിലുമുപരി ഇനി അവർ എന്തിനെങ്കിലും ശ്രമിച്ചാലും ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരുമിച്ചുള്ള ചെറുത്തു നില്പിനു് ബലം ഏറും എന്ന ആത്മധൈര്യവും!!
ഞങ്ങൾ ആ മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ, അവർ എല്ലാവരും പണ്ടു പറഞ്ഞ കണക്കെ ഇപ്പോഴും വെള്ളമടിയും, ചർച്ചയുമായി മുഴുകി ഇരിക്കയായിരുന്നു.
മുമ്പ് ഇരുന്നിരുന്ന സ്‌ഥാനത്തു മഹിയെ കാണാതെ വന്നപ്പോൾ എൻ്റെ ഉള്ളമൊന്നു പകച്ചു, ഞാൻ വ്യാകുലതയോടെ മുറിയിൽ ആകമാനം കണ്ണോടിച്ചതും, ബെഡിൽ അവശനായി ഉറങ്ങിക്കിടക്കുന്ന ‘മഹി’ എൻ്റെ കണ്ണിൽ പെട്ടു!
ഞങ്ങൾ ആ മുറിയിലേക്കു കടന്നു വരുന്നത് കണ്ടതും, അയ്യർ സാർ എഴുന്നേറ്റു നിന്ന് ഞങ്ങളെ സ്വീകരിച്ചു
“ആ വന്നല്ലോ,, രണ്ടു മിടുക്കികളും” എന്നും പറഞ്ഞു കൊണ്ട് അയ്യർ സാർ ഞങ്ങളുടെ അടുത്തേക് നടന്നടുക്കാൻ തുടങ്ങിയതും ഞാൻ അക്ഷമയോടെ ചോദിച്ചു
“അല്ല അങ്കിൾ,, മഹി,, മഹിക്കിതെന്തു പറ്റി?”