രാഘവൻ: ഏഹ്,, ഉത്സവം തുടങ്ങുന്നതിനു മുന്നേ ‘ആന’ ചരിഞ്ഞുവോ?? അതെങ്ങനെയാ സോമാ ശുഭ ലക്ഷണം ആകുക? അത് അവലക്ഷണം അല്ലെ ??
പാവം രാഘവൻറെ ഈ നിഷ്കളങ്കമായ ചോദ്യം കേട്ട അയ്യർ സാറിനു ചിരി പൊട്ടി, താൻ കുടിച്ചുകൊണ്ടിരുന്ന മദ്യം അതേ ഗ്ലാസിലേക്കു തന്നെ തിരിച്ചു തുപ്പിപ്പോയി
സോമനാകട്ടെ, ഈ മരക്കഴുതയെ എന്ത് ചെയ്യണം എന്ന ഭാവത്തോടെ നോക്കിക്കൊണ്ടു സ്വയം നാവു കടിച്ചു തൻ്റെ ദേഷ്യത്തെ അടക്കിപ്പിടിച്ചു
എന്നാൽ ‘സാമിക്ക്’ പ്രതികരിക്കാതിരിക്കാൻ ആയില്ല
സാമി: എടാ രാഘവാ,, താനാണ് ശരിക്കുള്ള ആന! തനിക്കു ശക്തിയുണ്ട്,, ചങ്കുറ്റവും!! ആരുടെ വേണേലും ചങ്കോ, കരളോ പറിച്ചു തരാൻ പറഞ്ഞാൽ, താൻ അത് വൃത്തിക്ക് ചെയ്യും പക്ഷെ ബുദ്ധി??,, ഏഹേ,,,
സാമി തുടർന്നു,,,
എടാ മണ്ടൻ രാഘവാ,, താൻ ബാക്കിയും കൂടെ കേട്ടോ,, ഇന്ന് ഇവിടെ ഉത്സവം മാത്രമല്ല,, ആറാട്ടും നടക്കും,,
ദേവിയെ എഴുന്നെള്ളിക്കും,, ചിലപ്പോ രണ്ടു ദേവിമാർ,, പാട്ടും നൃത്തവും ഉണ്ടാവും,, ചിലപ്പോൾ നഗ്ന നൃത്തവും!! പൂത്തിരിയും,, മത്താപ്പും നേരം വെളുക്കുവോളം കത്തിയമരും,, തൻ്റെ ‘പോക്ക്’ ഇങ്ങനെയാണെങ്കിൽ,, രാഘവാ,,, ‘ഞാൻ ഭയക്കുന്നു’ ചിലപ്പോ താൻ നേരം വെളുക്കും വരെ വെറുതെ ഉത്സവക്കാഴ്ചകളും കണ്ടു വെറും ‘വാണം’ മാത്രം വിട്ടു ഇരിക്കേണ്ടി വരും!!
**********************
മുകളിലേക്കുള്ള പടികൾ കയറുമ്പോൾ, എൻ്റെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ,,,, മഹിയേട്ടനെ ആ ചെന്നായക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും തന്ത്രപരമായി വിളിച്ചിറക്കുക, എന്തെങ്കിലും വിശ്വസനീയമായ കാര്യ കാരണങ്ങൾ പറഞ്ഞു,, ഇന്ന്, ഈ നിമിഷം തന്നെ ഇവിടുന്നു തടി തപ്പുക!