മൊബൈലിൽ സർവീസ് എഞ്ചിനീയർ വിളിച്ചു… അവളോടുള്ള കൊഞ്ചൽ നിർത്തേണ്ടി വന്നു..
അന്നുപിന്നെയവൾ വിളിച്ചില്ല. എന്നാലും മധുരമുള്ള ആ സ്വരം ചുറ്റിലുമൊഴുകുന്നപോലെ.. ഡ്രൈവു ചെയ്തപ്പോളും , ജിമ്മിൽ പോയപ്പോളും, ഉറക്കം കാത്തു കിടന്നപ്പോളും….
ഇപ്പോൾ കണ്ടുമുട്ടലുകളിൽ പരസ്പരം നോട്ടങ്ങൾ കൈമാറി… എന്നാലതുവരെ കാണിച്ചുകൂട്ടിയ തോന്ന്യാസങ്ങൾ.. അവളുടെ കുണ്ടിക്കും മൊലയ്ക്കും കേറിയൊള്ള പിടുത്തങ്ങൾ.. ഞാനൊഴിവാക്കി… എന്താണെന്നറിയില്ല.. എന്തോ അങ്ങനെയൊന്നും തോന്നിയില്ല എന്നുള്ളതാണ് സത്യം! എന്നാലുണർന്നിരിക്കുന്ന സമയം മുഴുവനും അവളെന്നോടൊപ്പമുണ്ട്!
അവൾ വല്ലപ്പോഴും അവളുടെ ഓഫീസിൽ മോഷ്ട്ടിച്ചുകിട്ടുന്ന അവസരങ്ങളിൽ എനിക്ക് ഫോൺചെയ്യും. വല്ല മീറ്റിങ്ങോ സൈറ്റ് വിസിറ്റോ, അല്ലെങ്കിൽ ഓഫീസിൽ വേറാരെങ്കിലുമുണ്ടെങ്കിലോ സംസാരിക്കാൻ പറ്റില്ല. ഞാനവളെ വിളിക്കുകയോ മൊബൈലിൽ കോളോ, വാട്ട്സ്ആപ്പ് സന്ദേശങ്ങളോ… ഒന്നും തന്നെ വേണ്ടെന്ന് പറയാതെതന്നെ ഒരു ധാരണയുണ്ടായിരുന്നു.
ബാലൂ… നിനക്കെന്നോട് എന്തോ ദേഷ്യമുണ്ട്. ഒരിക്കലവൾ പറഞ്ഞു…
പോടീ… നിന്നോട് ദേഷ്യമോ! നീയെന്റെ ജീവനല്ലേടീ.. ഇതിനകം ഞങ്ങളുടെ സംസാരം ഒരുതരം ഇംഗ്ലീഷ് ഹിന്ദി മണിപ്രവാളമായി മാറിയിരുന്നു…
ഒന്നു പോവുന്നുണ്ടോ! നീയിപ്പോ എന്നെ തൊടാറേ ഇല്ല. എനിക്കെന്താടാ വല്ല അസുഖോമൊണ്ടോ?
അല്ലെടീ മരക്കഴുതേ…നിന്നെയെന്തിനു തൊടണം? നീയെന്റെ ചങ്കിനകത്തില്ലേടീ?
പോടാ… വല്ല്യ കിന്നാരമൊന്നും വേണ്ട. വയസ്സുകാലത്ത് എനിക്കു പ്രാർത്ഥിച്ചു കിട്ടിയ ഒരുത്തൻ എന്റീശോയേ… പള്ളീലച്ചനായിപ്പോയല്ലോ… അവൾ എന്നെ കളിയാക്കി കരഞ്ഞു.
നിന്നെ ഞാൻ…. അറിയാതെ ഞാൻ മുന്നോട്ടാഞ്ഞു…
കണ്ടോ കണ്ടോ… നിന്റെ മുഷ്ട്ടി ചുരുണ്ടില്ലേ? നിന്റെ മൂക്കു വിടർന്നില്ലേ?
പോടീ… ഞാൻ ചുരുട്ടിയ വിരലുകൾ നിവർത്തിക്കൊണ്ടു പറഞ്ഞു…
എടാ മോനേ…എന്റെ ആണിനെ എനിക്കറിഞ്ഞൂടേ… ഫോൺ വെച്ചിട്ട് ഞാൻ ചാഞ്ഞിരുന്ന് ആലോചിച്ചു….. അവളെന്റെ ചേഷ്ടകൾ… എന്റെ മൂഡുകൾ….എന്നെത്തന്നെ.. കണ്ടുമുട്ടുന്ന ചുരുക്കം സമയങ്ങളിൽ എത്രമാത്രം ശ്രദ്ധിച്ചിരുന്നു…..മനസ്സിലാക്കിയിരുന്നു…
മരിയ പോയിക്കഴിയുമ്പോൾ വാതിൽ ലോക്കുചെയ്യുന്ന പതിവ് നിർത്തി. അടുത്ത ട്യൂഷന്റെ അന്ന്…. നീലിന്റെ അടുത്തിരുന്ന് ഞാൻ പാഠങ്ങൾ റിവൈസ് ചെയ്യുകയായിരുന്നു. മമ്മി വന്നിട്ടുണ്ട്… നീൽ മന്ത്രിച്ചു.
എങ്ങിനെയറിഞ്ഞു? ഞാനും ശബ്ദം താഴ്ത്തി…
മമ്മീടെ മണം… അവൻ ചിരിച്ചു…
ഹലോ മരിയാ… വെൽക്കം! ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.