ചുമർച്ചിത്രങ്ങൾ [ഋഷി]

Posted by

കൊച്ചച്ഛാ… രണ്ടുമെന്നെ കെട്ടിപ്പിടിച്ചു. അവരാദ്യമായി കാണുന്ന ബന്ധു! എന്റെ കണ്ണുകളും നിറഞ്ഞുപോയി! നോക്കിയപ്പോൾ ഏടത്തിയമ്മ ചേട്ടനെ കെട്ടിപ്പിടിച്ചു കരയുന്നു. ചേട്ടൻ മാത്രം മന്ദഹസിക്കാൻ ശ്രമിക്കുന്നു!

ഞാൻ പോയി അമ്മയെ കൂട്ടിക്കൊണ്ടുവന്നു. അമ്മ ധാരാളം സമയം ചേട്ടന്റെയൊപ്പം ചിലവഴിച്ചു.

കാശിന്റെ ഞെരുക്കങ്ങളെല്ലാം ഞാൻ പരിഹരിച്ചു. മരിക്കുമ്പോൾ അമ്മയൊഴിച്ച് ഞങ്ങളെല്ലാമുണ്ടായിരുന്നു. ചേട്ടന്റെ ആഗ്രഹമനുസരിച്ച് കരുണ ബലിയിട്ടു.

അതിനു ശേഷം ആ കുടുംബം എന്റേതുകൂടിയായി. പോവാൻ പറ്റിയില്ലെങ്കിലും ആവശ്യങ്ങൾക്ക് അമ്മവഴിയും നേരിട്ടുമറിഞ്ഞും സഹായിച്ചിരുന്നു.

നാലുദിവസം കൊണ്ട് വീട്ടിൽ മടുപ്പായപ്പോൾ ഏടത്തിയമ്മയെ അറിയിക്കാതെ ഒരു സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഡ്രൈവേയുള്ളൂ. ഭാര്യയ്ക്ക് ഞാനെന്തുചെയ്താലും ഒരു താല്പര്യവുമില്ല. അതിരാവിലെ തന്നെ വിട്ടു. പറ്റുമെങ്കിൽ ഉച്ചകഴിഞ്ഞ് തിരിച്ചെത്താമെന്നു കണക്കുകൂട്ടി.

ഓർമ്മവെച്ച് ചാമ്പയ്ക്കായും സപ്പോട്ടയും മാങ്ങയുമെല്ലാം വളരുന്ന കൊച്ചുവീടിനു മുന്നിൽ വണ്ടി നിർത്തിയിറങ്ങി. അവരുടെ ഒരേ ഒരു സമ്പാദ്യം. ഏടത്തിയമ്മ ഞായറാഴ്ച ആയതുകൊണ്ട് സ്കൂളിൽ പോയിക്കാണില്ല എന്നറിയാമായിരുന്നു.

വാതിൽ തുറന്ന വെളുത്ത വസ്ത്രങ്ങൾ ധരിച്ച സ്ത്രീയും വരാന്തയിൽ നിന്ന ഞാനും അന്തംവിട്ട് അന്യോന്യം നോക്കി. അന്നത്തെ പരവശയായ സ്ത്രീ ഇത്തിരിക്കൂടി കൊഴുത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു. ദുഖത്തിന്റെ നേരിയ പുതപ്പ് ആ സൗന്ദര്യത്തിന് വശ്യമായ ഒരു പരിവേഷം നൽകി.

ബാലൂ! ഒരു തേങ്ങൽ! എന്റെ കൈകളിലമർന്ന സ്ത്രീ നെഞ്ചിൽ കൈചുരുട്ടിയിടിച്ചു. ഒന്നു വരായിരുന്നില്ലേ! ഞങ്ങൾക്കാരുണ്ടെടാ!

ഞാനുണ്ട്! ഞാനെന്റെ സുന്ദരിയായ എടത്തിയമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. പഴയ ക്യൂട്ടീക്യൂറാ പൗഡറിന്റെ സുഖമുള്ള മണമായിരുന്നു… അതുവരെ അനുഭവിക്കാത്ത മാർദ്ദവമായിരുന്നു… കൊഴുത്ത മുലകൾ നെഞ്ചിലമർന്നപ്പോൾ അരയിലൊരു ചലനം! ഞാൻ മെല്ലെ അവരെ വേർപെടുത്തി.

നീയൊറ്റയ്ക്കാണോ? മോളെയെങ്കിലും കൂട്ടായിരുന്നില്ലേ? ആ പിന്നെ എന്നെ ഇച്ചേയി എന്നൊന്നു വിളിക്കടാ… അവർ വാതോരാതെ സംസാരിച്ചു.

ശരി എന്റിച്ചേയീ! പിള്ളേരെവിടെ? ഞാനരമതിലിൽ ഇരുന്നു.

കരുണ ഇപ്പോൾ പണിയെടുക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഒരു ഓഡിറ്റിന് കൊച്ചീലാ. രണ്ടു ദിവസം കഴിയും. ഷെർലി കരഞ്ഞു പിഴിഞ്ഞ് സ്കൂളിന്റെ ടൂറിനു പോയി. പാവം. അവരെങ്കിലും ഒന്നു സന്തോഷിക്കട്ടെ.

ഞാനൊന്നും കൊണ്ടുവന്നില്ല ഇച്ചേയീ. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞു പോണം. അല്ലേലങ്ങെത്തുമ്പോഴിരുട്ടും. ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *