വാതിൽ തുറന്നത് രചന ആയിരുന്നു.
നിലകരയുള്ള ഒരു സെറ്റ്മുണ്ട് ആയിരുന്നു അവളുടെ വേഷം തലയിൽ മുല്ലപ്പൂവ്.
എന്നെ കണ്ടപാടെ സണ്ണിയെ മറികടന്നു എന്റെ നെഞ്ചിലേക്ക് വന്നു വീണുയിരുന്നു അവൾ.
മൂന്നു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ.
“കുറെയായില്ലെടാ”.നനഞ്ഞ മിഴികൾ ഉയർത്തി ചോദിക്കുന്നവൾക്ക് ഞാൻ മറുപടിയായി ഒരു പുഞ്ചിരി കൊടുത്തു.
“വാ അകത്തേക്ക് “.
അവൾ മുന്നേ നടന്നു ഞാൻ സണ്ണിയെ ഒന്നുനോക്കി കണ്ണുമിഴിച്ചു.അവൻ ആണെങ്കിൽ വായും കടിച്ചുപിടിച്ചു നിൽകുവാണ്.
നിന്നക്ക് ചിരി വരുന്നുണ്ട് അല്ലെടാ പട്ടിസണ്ണി.
നമ്മൾ ഒരിക്കലും ചെയ്യില്ല എന്നാ പറഞ്ഞ കാര്യം ചെയ്യുമ്പോൾ അതിനു ദൃശ്സാക്ഷി ആയിട്ട് നമ്മടെ ചങ്ക് കൂടെ ഉണ്ടെങ്കിൽ.
ഞാൻ പണ്ടേ പറഞ്ഞ കാര്യമാണ് ഇനി ഒരിക്കൽ പോലും രചനയുടെ വീട്ടിൽ വരില്ലെന്ന്.തെറ്റുകൾ മാത്രം ചെയ്യാൻ കൂടെ നടക്കുന്ന ഒരു തെണ്ടി കൂട്ടുകാരനാണ് സണ്ണി.എന്നാലും ഇവന്റെ ഉദ്ദേശം പിടികിട്ടുന്നില്ലലോ.
ഹാളിലെ കസേരയിൽ ഞങ്ങൾ ഇരുന്നു.
“അച്ഛനില്ലേ”.ഞാൻ ചോദിച്ചു.
“ടൗണിൽ പോയി,ഞാൻ ചായ എടുകാം,എബി എന്റെ കൂടെ വാ “.
ഞാൻ സണ്ണിയെ നോക്കി അവളുടെ പിറകെ അടുക്കളയിൽ പോയി.
ചായയൊക്കെ റെഡിയാണ് അപ്പോൾ ഇതൊരു പ്ലാനാണ്.
അവൾക്ക് എന്നോട് എന്തോ പറയുന്നുണ്ട്.പക്ഷേ തൊണ്ടയിൽ നിന്നും പൊങ്ങി വരില്ലലോ.വായാടി പെണ്ണുങ്ങൾ സ്വന്തം കാര്യം വരുബോൾ മിണ്ടപുച്ചയാകും.
“എന്നാടി “. എന്നിക്ക് പിന്നെ ഇവളുടെ പിറകെ നടക്കൻ സമയമില്ല ചിരിക്കാൻ ശ്രെമിക്കുന്നവളെ നോക്കി മുൻ കൈയെടുത്തു ഞാൻ ചോദിച്ചു.