രാജ വേന്ദ്രന് അപ്പോഴും ബോധം ഉണ്ടായിരുന്നില്ല. അതൊക്കെ ബൊണറ്റിന്റെ മുകളിൽ ഇരുന്ന് ഞാൻ നോക്കി കണ്ടു.
രാജി പേടിയോടെ ചുറ്റും നോക്കി. നാല് തടിമാടൻമാരായ ആണുങ്ങളുടെ മുന്നിൽ വെറും ഷഡിയും ബ്രായും ഇട്ട് നിൽക്കാൻ അവൾക്ക് നാണം തോന്നി. ഒരുപാട് പേരുടെ മുന്നിൽ തുണിയഴിച്ചു കിടന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം അവൾക്ക് ഇത് ആദ്യമാണ്. അവൾ കരഞ്ഞു. അപ്പോഴാണ് ദൂരെ താറിന്റെ ബോണറ്റിന്റെ മുകളിൽ ഒരു രാജാവിനെ പോലെ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്.
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ കാലിൽ പിടിച്ചുകൊണ്ട് കരഞ്ഞു . അവളുടെ കണ്ണീർ എന്നിൽ വേദനയുടെ ചില ഓർമ്മകൾ ഉണ്ടാക്കി. ഉറക്കിൽ പോലും വേദനിപ്പിക്കുന്ന ഓർമ്മകൾ. അവൾ എന്റെ കാലിൽ പിടിച്ചു തന്നെ പറഞ്ഞു.
“സാറേ. എന്നെ രക്ഷിക്കണേ സാറേ. ഇവരൊക്കെ ചേർന്ന് എന്നെ കൊല്ലും. പ്ലീസ് എന്നെ രക്ഷിക്കണേ..”
അത് കണ്ട് ഞാൻ ചിരിച്ചു. പ്രീയയും വള്ളിയും അത് കണ്ട് എന്റെ അടുത്തേക്ക് വന്നു. അവരും എന്റെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..
“സാറേ… ഞങ്ങളെ രക്ഷിക്കണേ…. ഞങ്ങളെ രക്ഷിക്കണേ..”
ഞാൻ പൊട്ടി ചിരിച്ചു. വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന പകയുടെ കനലുകൾ മെല്ലെ തെളിഞ്ഞു കത്താൻ തുടങ്ങി.ഞാൻ അവരോട് ചോദിച്ചു.
“ശരി ഞാൻ രക്ഷിക്കാം. പക്ഷെ ഒരാളെ മാത്രം രക്ഷിക്കാം. അത് ആരെ വേണം നിങ്ങൾ പറഞ്ഞാട്ടെ. ആരെ വേണം..? ഞാൻ ഒരാളെ രക്ഷിക്കുമ്പോൾ ഒരാളെ ശിക്ഷിക്കും . “