തിരിച്ചു പോരും വഴി ഒരു ബുക്ക് സ്റ്റാളിൽ കയറി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പ്രോഗ്രാമിങ്ങിനെ കുറിച്ചുള്ള ഒരു ബുക്ക് കൊണ്ടുത്തരാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ക്യാഷ് കൗണ്ടറിൽ നല്ല തടിച്ച ഒരു ചേച്ചിയാണ് ഇരിക്കുന്നത്. “അക്കാ ഞാൻ ചോദിച്ച ബുക്ക് വന്നോ??” “ഉള്ളൈ ഇറുക്ക് തമ്പി.” ആ ബുക്ക് എടുക്കുമ്പോഴാണ് അടുത്തിരുന്ന മറ്റൊരു ബുക്ക് കണ്ടത്. കാമസൂത്ര ഇംഗ്ലീഷ് പതിപ്പ്. എൻ്റെ പരിമിത അറിവിനെ വർദ്ധിപ്പിക്കാൻ ഉപകരിച്ചേക്കും, അതും എടുത്തു. ബില്ല് അടിച്ചു ക്യാഷ് കൊടുക്കാൻ ചെന്നപ്പോൾ അക്കൻ്റെ മുഖത്തൊരു കള്ളച്ചിരി. (ഇനിയുള്ള തമിഴ് സംഭാഷണം മലയാളത്തിൽ ആക്കുന്നു.)
“ഇതൊന്നും അറിയില്ലേ ഇതുവരെ???” ഇല്ലന്നെ ഞാൻ മറുപടി പറഞ്ഞു. “പഠിച്ചോ. പക്ഷെ അത് പോലെ എല്ലാം പരീക്ഷിക്കരുത്, താങ്ങത്തില്ല.”
“ആര് ഞാനോ?” “താനല്ല, തൻ്റെ കൂടെയുള്ളയാൾ,” അവർ അർത്ഥം വെച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
“അപ്പൊ എനിക്ക് ഓക്കെയാണല്ലേ. ഇനി പരീക്ഷിക്കാൻ ഒരാള് കൂടി കിട്ടിയാ മതി. താല്പര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാട്ടോ.” “പോടാ….” അവർ ചിരിച്ചു കൊണ്ട് കയ്യോങ്ങി.
ബുക്ക് വാങ്ങി വണ്ടിയുമായി തിരിച്ചു പോരുമ്പോൾ ഞാനോർത്തു, എത്ര പെട്ടെന്നാണ് എൻ്റെ സ്വഭാവം മാറിയത്. ഇങ്ങനെയൊന്നും ഇന്ന് വരെ ആരോടും സംസാരിച്ചിട്ടില്ല.
എല്ലാ ഷോപ്പുകളും അടച്ചു. ഇനി ഹൈവേയിൽ ഉള്ള ഹോട്ടലിൽ കൂടി പോയി കളക്ഷൻ എടുത്താൽ വീട്ടിൽ പോവാം. ഇന്ന് ഞാൻ പൊളിക്കും. ഒരു മൂളിപ്പാട്ടും പാടി കടയിൽ ചെന്നു കയറിയപ്പോ അവിടെ മുൻപെങ്ങും ഇല്ലാത്ത തിരക്ക്. കടയടക്കുമ്പോൾ 11 മണി. ഇനി അര മണിക്കൂർ വേണം വീട്ടിലെത്താൻ. സെറീനാത്ത കാത്തു നിൽക്കുന്നുണ്ടാവും. ഇന്നവരെ അറിയിക്കണം ഞാൻ ഉറങ്ങുവാല്ലായിരുന്നു എന്ന്. എന്നിട്ട് കൊതിതീരും വരെ കളിക്കണം. വീട്ടിലെത്തി.
ഇതെന്താ ഇന്നെല്ലാരും നേരത്തെ കിടന്നോ? ലൈറ്റ് എല്ലാം ഓഫാണല്ലോ. കോളിങ് ബെല്ലിൽ വിരലമർത്തി. എൻ്റെ ഹൂറി വരുന്നത് കാത്തു ഞാൻ നിന്നു. അകത്തു ലൈറ്റ് തെളിഞ്ഞു. കിളിവാതിലിനിടയിലൂടെ രണ്ടു കണ്ണുകൾ. ഞാനാണ് എന്ന് കണ്ടതും വാതിൽ തുറന്നു പുറത്ത് വന്ന ആളെ കണ്ടതും കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി ഞാൻ. റംലത്ത. മുതലാളിയുടെ മൂന്നാമത്തെ ബീവി. ഒരു 32 വയസുണ്ടാകും. അവർക്കു മുഖം മറച്ചു നടക്കുന്ന പരിപാടിയൊന്നുമില്ല. തീരെ പാവപ്പെട്ട വീട്ടിൽ നിന്നും വില കൊടുത്തു വാങ്ങി എന്ന് പറയാവുന്ന ഒരു കല്യാണം ആയിരുന്നു അവരുടെ. വിഷാദ മുഖത്തോടെയെ അവരെ ഇന്ന് വരെ കണ്ടിട്ടുള്ളു. പർച്ചേസ് ബില്ലും ബാക്കി കളക്ഷനും അവരെ ഏല്പിച്ചു.