എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്.. ചെറിയമ്മ.. ആ കുത്തി പാട്ടി മൈരനെ ഇവിടുന്ന് കൊണ്ടുപോകുന്നത് വരെ വാവിട്ടു നിലവിളിച്ച് മുതൽ.. അവരുടെ വണ്ടി അങ്ങ് പോയതും സ്വിച്ച് ഇട്ടതുപോലെ നിലവിളി നിർത്തി.. ഇപ്പോ അമ്മയോടൊപ്പം ഓരോന്ന് പറഞ്ഞിരിക്കുകയാണ്.. ആ മുഖത്ത് അത്ര വിഷമം ഒന്നും കാണുവാനുമില്ല.. ചിലപ്പോൾ അവൻ അങ്ങനത്തെ ഒരു മൈരൻ ആയിരിക്കാം ഞാൻ ചിന്തിച്ചു.
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ്.. ചെറിയമ്മ കുഞ്ഞിയും ചേച്ചിയെയും ഒപ്പം കിടക്കാൻ വിളിച്ചോണ്ട് പോയി.. പെൺമക്കൾ ഇല്ലാത്ത ചെറിയമ്മയ്ക്ക് രണ്ടും ജീവനാണ്.. അവർക്ക് തിരിച്ചു.
അവൻറെ കാലുകൂടി തല്ലിയൊടിക്കാൻ പറ്റാത്തതിന്റെ ഒരു ചെറിയ വിഷമത്തിൽ കട്ടിലിൽ ഞാൻ ഇങ്ങനെ മലർന്നു കിടക്കുന്ന നേരമാണ് സ്റ്റഫിയുടെ കോൾ വന്നത്.
നീ എന്തിനാണ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്…… കോൾ എടുത്ത വഴി അപ്പുറത്തുനിന്നും ഒരു ചീറ്റൽ.
മനപ്പൂർവ്വമല്ല.. ഇവിടെ വന്നാൽ ഇങ്ങനെയാണ്.. ഞാനൊന്നു രംഗം തണുപ്പിക്കുവാൻ പറഞ്ഞു.
പിന്നെ.. നീ മാത്രമല്ലേ ലോകത്ത് സ്വന്തം വീട്ടിലേക്ക് പോകുന്നത്.. വെറുതെ നീ നുണ പറയേണ്ട കാശി……. അവളുടെ ശബ്ദത്തിൽ ദേശവും സങ്കടവും കൂടി കലർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി.
ശരി ഞാൻ സമ്മതിച്ചു.. നിനക്കെന്തു വേണം……. ഞാനൊരു വല്ലായ്മ യോടെയാണ് അത് ചോദിച്ചത്.
എനിക്ക് നിന്നെ കാണണം…. അവൾ അല്പം ശാന്തതയോടെ പറഞ്ഞു.
എക്സാമിന് വരുമ്പോൾ കാണാല്ലോ….. ഞാനും ശാന്തതയോടെ പറഞ്ഞു.
പറ്റില്ല.. എനിക്ക് പറ്റുന്നില്ല കാശി.. എന്തോ.. നിന്നെ കാണുവാൻ വല്ലാത്തൊരു ആഗ്രഹം………. അവൾ അല്പം ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയെങ്കിലും പറഞ്ഞു നിർത്തുമ്പോൾ ആ ശബ്ദം ആർദ്രമായിരുന്നു.